Skip to main content

നറും നിലാവ്

അഞ്ജനത്തിനു മഷി എഴുതാൻ  നിന്റെ
കണ്ണിൽകരി തിരഞ്ഞൊരു പ്രദോഷ നാളിൽ
നിന്റെ കണ്ണീർ എന്റെ ഹൃത്തിൻ
മിടിപ്പായ് പൊടിഞ്ഞലിഞ്ഞതും
എന്റെ വിയര്പ്പ് നിന്റെ നെറ്റിയിൽ
നേർത്ത മഞ്ഞു പോൽ മൃദുവായി പൊഴിഞ്ഞതും
തേൻ തുള്ളിയായി മഴ-ശലഭം നുണഞ്ഞത്
സ്വര്ഗീയ സുഖമായി  പൂനിലാവിൽ പറന്നതും
നിശ്വാസങ്ങൾ കുളിര് കാറ്റായി തഴുകിയ
നാണം മുല്ല മൊട്ടായി തളിര്ത്തതും
സ്പർശങ്ങൾ ചുംബന പൂക്കളായി വിരിഞ്ഞത്
യുഗങ്ങൾ നിമിഷങ്ങളായി അടർന്നങ്ങ്‌വീണതും
അധരം രക്ത വര്ണ്ണം ചുരന്നതും
ഹൃദയങ്ങൾ ഒന്നായി അലിഞ്ഞുമിടിച്ചതും
നാവിൽ മധുരം തഴുകി നിറഞ്ഞതും
നാണം മുഖം പൊത്തി മുടി കെട്ടിലോളിച്ചതും
നിർവൃതി പുഴയിൽ  രോമാഞ്ചം  ഒഴുകി  പരന്നതും
നീലാകാശം നക്ഷത്ര കണ്ണു പൊത്തി ചിരിച്ചതും
വൃന്ദാവനം ആനന്ദ അശ്രു പൊഴിച്ചതും
നിന്റെ കണ്ണുകൾ കൂമ്പി വിടര്ന്നതും
ചില്ലി പുരികങ്ങൾ  ചുരികയായി നിവര്ന്നതും
അധരങ്ങൾ ചുവന്നുദളമായി മലർന്നതും
ചുംബനം പിച്ചിപൂ പോലെ അടർന്നതും
സന്ധ്യകൾ മയങ്ങാൻ മറന്ന പോൽ നിന്നതും
വാകകൾ പൂ മെത്ത നിനവിൽ  വിരിച്ചതും
ജയദേവ ഗീതികൾ അലകളായി  ഉതിർന്നതും
ഇതൊന്നും നാം അറിയാതെ കെട്ടി പുണർന്നതും
അറിഞ്ഞതോ ആ  സ്വപ്നം  പ്രണയമായ് തീർന്നതും

Comments

  1. ഒന്നു ചുമ്മാ പോ ഭായ്.. നട്ടപ്പാതിരായ്ക്ക് മനുഷ്യനെ ചുമ്മാ എടങ്ങേറാക്കാതെ...ഹ...ഹ...ഹ..

    കവിത ഇഷ്ടമായി കേട്ടോ..?

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വല്ലപ്പോഴും ഒരു ചെയ്ചിനു ഞാൻ പണ്ടും പ്രണയിക്കാറുണ്ട്.. നന്ദി സൌഗന്ധികം

      Delete
  2. ങ്ഹേ......
    ഇവിടെ പ്രണയവും വിടരുമല്ലോ!!!!!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് അജിത്ഭൈയെ പേടിച്ചാണ് പ്രണയിക്കാൻ തീരുമാനിച്ചത് അല്ലെങ്കിൽ അജിത്ഭായ് എന്നെ ബാൻ ചെയ്യുമോ എന്ന് തോന്നി
      സന്തോഷം അജിത്ഭായ്

      Delete
  3. റിനി ശബരി... സഖേ ആ കമന്റ്‌ കിട്ടാതെ ഈ വരികൾ.. പ്രണയത്തിന്റെ ഒരു വരികളും പൂർണമാവുന്നില്ല.. ഈ വരികൾ അത് കാത്തിരിക്കുന്നുണ്ട് പ്രണയം അറിഞ്ഞ സഖാവിന്റെ അഭിപ്രായത്തിന് ഈ വരികൾ ക്ക് അസൂയയോടെ നോക്കുവാനെങ്കിലും

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന