കൊത്തിപ്പിടിപ്പിച്ച ചിത്ര പണികൾക്ക് പിന്നിലായ്
മനസ്സില് പടരും തെളിയാ മാറാലകൾക്ക് മറയായി
പുറം തിരിഞ്ഞ ഒരു വിശ്വസ്തത പല
കാരിരുമ്പാൽപൂട്ടും സ്വഗ്രഹത്തിൻ മണി വാതിൽ
സമർത്ഥനാം ചോരന്റെ ന്യായമാം അവകാശത്തിനു
അന്യായമായി പതിയെ തുറക്കും അവിശ്വാസ വാതിൽ
തെറ്റാകും ശരിയെ തെറ്റിദ്ധരിച്ചും മലര്ക്കെ തുറക്കും വല്യ വാതിൽ
ശരിയാകും അപരനെ അറിയാൻ മടിച്ചു കൊട്ടി അടക്കും ചെറു വാതിൽ
തെറ്റിന്റെ ശരിയെ തെറ്റായി ചേർക്കും കൂട്ടം തെറ്റിയ മുൻ വാതിൽ
ശരിയുടെ തെറ്റിനെ ശരിയായി കാണും പച്ച വെളിച്ചത്തിൻ പുറം വാതിൽ
പകൽ പിതാവടച്ചിട്ടാലും രാത്രിയിൽ ചാരും മാതൃ വാല്സല്യത്തിൻ സ്നേഹവാതിൽ
അച്ഛന്റെ താളത്തിന് താനെ അടഞ്ഞും മാതൃ സ്നേഹത്തിനുകാതോർക്കും പിൻ വാതിൽ.
പിൻ വാതിലിനെ കാവൽ പകരും പിതൃ സ്നേഹത്തിൻ മറ വാതിൽ
ഏതു ഹൃദയത്തിന്നും വിശാലത പോലെ സ്നേഹം പകരും അമ്മ വാതിൽ
മൊബൈൽ ശിൽക്കാരത്തിൽ പരിധിക്ക് വേണ്ടി കാറ്റത്തു തുറക്കും കിളി വാതിൽ
ഏകാന്ത സമൂഹത്തിനു ശാന്തമായ് കാവൽ കാരാഗൃഹത്തിൻ കരി വാതിൽ
പട്ടേപ്പാടം റാംജി എന്നാ കലാകാരന്റെ അതി മനോഹരമായ ഒരു കഥയില നിന്ന് ഉള്കൊണ്ട ചില വരികൾ "ന്യായമാം അവകാശത്തിന"
ReplyDeleteനന്ദി അറിയിക്കുന്നു റാംജി ഭായ്
വാതിലുകള്‍ ഇങ്ങനെ പലവക ഉണ്ടെന്ന്‍ ഓര്‍മ്മപ്പെടുത്തിയതിനു നന്ദി!
ReplyDeleteഇതൊന്നും വാതിലുകൾ അല്ല എന്ന് അറിയാമെങ്കിലും, ഒരിക്കലും തുറക്കാത്ത വാതിലുകളും, നിയമത്തിന്റെ പേരില് വെളിച്ചം കടക്കാത്ത ഇരുട്ടറകളിൽ തലക്കപ്പെട്ടവന്റെ മുമ്പില കൊട്ടി അടച്ച വാതിലുകളും, അന്ധവിശ്വാസങ്ങളുടെ തടവറയിൽ ചൊവ്വ ദോഷം ഉള്പാടെ അടഞ്ഞു കിടക്കുന്ന വാതിലുകളെ അങ്ങിനെ എത്രയോ നമ്മൾ പണിത വാതിലുകൾ കാണാ തിരിക്കുവാനുള്ള ഒരു കുറുക്കു വിദ്യ ആണ് ഈ വാതിൽ
Deleteവാതിലിൽ കൂടി കടന്നുപോയതിനു വളരെ നന്ദി ഒപ്പം സ്വാഗതവും