Skip to main content

ചട്ടം മുഖം മൂടി... പിന്നെ സ്വാർത്ഥത

ആത്മാർത്ഥ സ്നേഹമേ..
എന്നെ കൂട്ടിലിട്ടു അടിമത്തത്തിന് പാല് പകരാതെ
എന്നെ പറത്തി വിട്ടു  വെടിവച്ചിട്ടോളൂ

കാരണം ഞാൻ സ്വാർത്ഥനാം ഒരു പച്ചക്കിളി
നീ കേൾകുന്നില്ലെങ്കിലും പാടുന്ന ശല്യ കിളി    
ശരീരം പച്ചയെങ്ങിലും ഹൃദയം ചുക ചുകന്നു
ചുണ്ട് ചുവന്നത് നിന്റെ അധരംപകുത്ത്
ജീവിതത്തിൽ ഞാൻ പരാജിതൻ പക്ഷെ
പ്രണയത്തിൽ ഞാൻ കൊടും തീവ്രവാദി!


ജീവൽ പ്രണയമേ...
എന്നെ അവഗണിച്ചു സ്വച്ചന്ദം ജീവിക്കാൻ വിടാതെ
എന്നെ കെട്ടിപ്പിടിച്ചു അമർത്തി ഞെരിച്ചു കൊന്നോളൂ

കാരണം ഞാൻ വെളുത്ത പൂച്ച
ശരീരം വെളുത്തിട്ടാകിലും
ഹൃദയത്തിൽ  ഞാൻ കറുത്ത പൂച്ച
പുറമേ ഞാൻ നിനക്ക് നിൻറെ കാവൽ എന്നാൽ
ഇന്നിന്റെ എനിക്ക്  നീ എന്റെ കാവൽ
കണ്ടാൽ ഓമനയെങ്കിലും  ഇന്ന് ഞാൻ നിനക്കൊരു  ദുശ്ശകുനം


അനന്ത സത്യമേ..
എന്നെ വെറുത്തു നിനവിൽ അമൃതം നുകരാതെ
എന്നെ സ്നേഹിച്ചു ആഹാരത്തിൽ  വിഷം പകർന്നോളൂ

കാരണം ഞാൻ ഇഴയും കാമ സർപ്പം
നീയാം കാവിൽ ഇര തേടും മൂർത്ത സർപ്പം
നിന്നിൽ പടരും വികാര സർപ്പം
നീയാം പാൽ കിടുച്ചു വറ്റിച്ചു ഇഴഞ്ഞു മാറി
തിരിഞ്ഞു കടിച്ചു  പിന്നെ നിന്റെ പല
കാവി സന്ധ്യയിൽ  പുളഞ്ഞു ഒളിക്കും വിഷമയ  കാളസർപ്പം


എന്നെ എത്ര സ്നേഹിച്ചാലും തിരിച്ചു
തരുവാനില്ലൊരു മാത്രനീ തന്ന സ്നേഹമാത്രാ
അത് ഇരുമ്പ് കുടിച്ചു ചുരുങ്ങിയ ശരീരമാത്രാ
ഞാൻ  നീയാം തങ്കത്തിൽ തുളച്ചിറങ്ങിയ
സ്വാർത്ഥത നിറം പകർന്ന വെറും കണ്ണാടി!
തൊട്ടാൽ പഴുക്കും തുരുമ്പരിച്ച പഴകിയ ഇരുമ്പാണി

പക്ഷെ അരുത് അരുതരുതു
ഒഴിഞ്ഞു വഴി മാറി, വഴി!!! അത് നീ ചോദിക്കരുത്!
കാരണം നീയാണെൻ സ്വാർത്ഥ വഴി!
ഞാൻ സ്നേഹിക്കുന്ന എന്റെ ശ്വാസ വായു!
നീയല്ലാതില്ല......നീ ഇല്ലാതില്ല...
എനിക്ക്... മറ്റൊരു ജീവ വായു !
ഇതൊരു വൃണിത ഹൃദയം
പ്രണയ സ്വാർത്ഥ ഹൃദയം പക്ഷെ
മുഖം മൂടി ഇട്ട സംരക്ഷിത
ചട്ടത്താൽ ബന്ധിച്ച
ഒഴിവാക്കുവാനാവാത്ത
പറിച്ചെടുക്കുവാനാവാത്ത
കപട  ഹൃദയം!
കപട സ്വാർത്ഥ ഹൃദയം!
കപട സ്വാർത്ഥ ഹൃദയം!

Comments

  1. manasilayi...pranthu pidikkunnu

    ReplyDelete
    Replies
    1. നന്ദി അനു നന്ദി വളരെ നന്ദി അഭിപ്രായത്തിനു

      Delete
  2. വരികള്‍ ഇഷ്ടായി , പക്ഷേ തലകെട്ട് പിടിച്ചില്ലേട്ടൊ
    ആ ഹെല്‍മറ്റ് എന്നത് വേണ്ടിയിരുന്നില്ലെന്ന് തോന്നി ..
    തൊന്നലാകാം സഖേ ..!
    സ്നേഹമാണ് , അതിനപ്പുറം ഒന്നുമില്ല ...
    അതിലൂടെ നീന്തുന്നതും തുടിക്കുന്നതും ,
    പക്ഷേ സ്വാര്‍ത്ഥവുമാണ് , സ്നേഹം സ്വാര്‍ത്ഥമാകുമ്പൊള്‍
    അതില്‍ ബന്ധനത്തിന്റെ ചെറു നിറം വരും ..
    പക്ഷേ സ്വാര്‍ത്ഥമാകുന്നത് , സ്നേഹത്തിന്റെ ആധിക്യമെന്ന് വന്നാല്‍
    "ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധം തന്നെ "
    ജീവിതവും ബന്ധങ്ങളും , ഈ രിതികളില്‍ പെട്ട് ബന്ധനങ്ങളാകുന്നുണ്ട്
    സ്നേഹമല്ലേന്ന് ചോദിക്കുമ്പൊള്‍ , " ആത്മഗതങ്ങള്‍ " പലതാകാം
    അനുഭവത്തിന്റെ തീചൂളകളില്‍ പെട്ട് തിളക്കുന്നവര്‍ ..
    പക്ഷേ വെറുതെ ജീവിക്കുന്നു , സ്വയം അണിഞ്ഞ മുഖപടവുമായ് ..!

    ReplyDelete
    Replies
    1. വളരെ നന്ദി റിനി, പക്ഷെ പോസ്റ്റ്‌ ചെയ്തപ്പോൾ ഞാൻ ആഗ്രഹിച്ച പക്ഷെ ഉദ്ദേശിക്കാതിരുന്ന ചില മാനങ്ങൾ വരികളിൽ എവിടെ ഒക്കെയോ കടന്നു വന്നു. ആകാശം ഭൂമി രണ്ടിനെയും ബന്ധിക്കുന്ന പാമ്പ് തോന്നിക്കുന്ന ചില വിശ്വാസങ്ങൾ!!! എഴിതിയടത് നിന്ന് കൈ വിട്ടു പോയോ കൈ പിടിചെഴുതിച്ചോ എന്ന് അറിയില്ല.. ദൈവം കൂട്ടി മുട്ടിക്കുന്നത്‌ നമ്മൾ വലിച്ചുപോട്ടിക്കുന്നുണ്ടോ അതിനാവുമോ അങ്ങിനെ പലതും ദൈവത്തെ കാണുന്ന വഴികള അത് സ്വാർത്ഥം.. അതൊക്കെ ആയി എന്തായാലും 6 വരിയാണ് ഇത്ര വലുതായി വികസിച്ചു പോയത്. എന്തായാലും ഒത്തിരി ഒത്തിരി സന്തോഷം .
      ഹെൽമെറ്റ്‌ മാറ്റിയിട്ടുണ്ട് ഹെൽമെറ്റ്‌ വച്ചാലും മരണ പെടുന്നുണ്ട് പക്ഷെ ഹെൽമെറ്റ്‌ വക്കാതിരിക്കാൻ പറ്റുന്നുമില്ല അങ്ങിനെ എല്ലാം കൂടി കൈ വിട്ടു പോയതാവാം

      നന്ദി ഒരിക്കൽ കൂടി റിനി

      Delete
  3. വായിയ്ക്കുന്നു

    ReplyDelete
    Replies
    1. അജിത്‌ ഭായ് ക്ക് വേണ്ടിയാണു ഇത് പോസ്റ്റ്‌ ചെയ്യ്തത് തന്നെ, പിന്നെ വായിചില്ലെന്ന്നു എങ്ങാനും കമന്റ്‌ ഇട്ടിരുന്നെങ്കിൽ ഇമ്പോസിഷിൻ എഴുതിച്ചെനെ,

      ഒത്തിരി നന്ദി അജിത്‌ ഭായ് ഈ സ്നേഹ സംവാദത്തിനു

      Delete
  4. "കപട ലോകത്തിലാത്മാർത്ഥമായൊരു
    ഹൃദയമുണ്ടായതാണെൻ പരാജയം"

    പച്ചക്കിളി, വെളുത്തപൂച്ച, വിഷസർപ്പം ഈ പ്രതീകങ്ങളൊക്കെ ആസ്വാദ്യകരമായിരിക്കുന്നു. അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. നന്ദി മധു സർ, നമ്മളെ നേർവഴിക്കു നടത്തേണ്ട ചില പണ്ഡിത മതങ്ങൾ നമ്മൾ സ്വാർത്ഥ ലാഭത്തിനു അത് അധികാരത്തിനും പദവികൾ ക്കും മറ്റുള്ളവരെ പേടിപ്പിക്കാനും ഉപയോഗിക്കുമ്പോൾ, നമ്മളെ രക്ഷിക്കാനായി പണിത കവചങ്ങൾ അത് വേലി ആക്കി മാറ്റി, ആ വേലിക്ക് ആളെ കൊന്നു നമ്മൾ സ്വയം കാവലായി മാറുമ്പോൾ, നാം ദൈവത്തിനെ നമ്മൾ കൊളുത്തുന്ന തിരിയിൽ കാണണം, നമ്മുടെ തിരി വെട്ടത്തിൽ നമ്മൾ കാണിച്ചു കൊടുക്കുന്നത് മാത്രം പ്രഭു കാണണം അല്ലെങ്ങിൽ നമ്മുടെ പ്രാര്ത്ഥന മാത്രം കേള്ക്കണം എന്ന് പറഞ്ഞു നമ്മളിലേക്ക് സ്വയം ചെറുതാവുമ്പോൾ...ഒരു ചട്ടത്തിനും നമ്മളെ രക്ഷിക്കാനവുന്നില്ലല്ലോ ശിക്ഷിക്കപ്പെടുമ്പോഴും

      നന്ദി മധു സർ ഒരുപാടു നന്ദി

      Delete
  5. കപട ഹൃദയം!
    കപട സ്വാർത്ഥ ഹൃദയം!
    കപട സ്വാർത്ഥ ഹൃദയം!


    ഇത് എനിക്ക് നന്നായി ബോധിച്ചു. ഇടയ്ക്ക് സ്വയം വിലയിരുത്തുമ്പോൾ എനിക്കു ഉരുവിടാൻ തോന്നുന്ന അതേ വരികൾ..!!!.ഹ...ഹ...ഹ...


    നല്ല കവിത.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഹൃദയതിനൊരു കുഴപ്പം ഉണ്ട് അത് പാവമാ, പക്ഷെ ആര്ക്ക് വേണ്ടി, നമുക്ക് വേണ്ടി നമ്മുടെ സ്വാർത്ഥതക്കു വേണ്ടി, നമ്മുടെ സ്വന്തം നമുക്ക് വേണ്ടി ചെയ്യുമ്പോഴും നമ്മൾ കപടം എന്ന് തിരിച്ചു വിളിക്കും, അതിന്റെ ധമനികളെ ടെൻഷൻ കൊടുത്തു ഹാര്ഡ് ആക്കും അതിനെ കൊല്ലും, എന്നാലും അതിന്റെ സ്നേഹം കാരണം നമ്മളെയും കൊണ്ടേ അവൻ പോവൂ
      നന്ദി സൌഗന്ധികം ഇനി അങ്ങിനെ ഒന്നും വിളിക്കല്ലേ പാവം ഹൃദയത്തിനെ അറിഞ്ഞോളൂ പക്ഷെ സ്വാർത്ഥ അഭിപ്രായം/മതം വേണ്ടട്ടോ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന