Skip to main content

ചട്ടം മുഖം മൂടി... പിന്നെ സ്വാർത്ഥത

ആത്മാർത്ഥ സ്നേഹമേ..
എന്നെ കൂട്ടിലിട്ടു അടിമത്തത്തിന് പാല് പകരാതെ
എന്നെ പറത്തി വിട്ടു  വെടിവച്ചിട്ടോളൂ

കാരണം ഞാൻ സ്വാർത്ഥനാം ഒരു പച്ചക്കിളി
നീ കേൾകുന്നില്ലെങ്കിലും പാടുന്ന ശല്യ കിളി    
ശരീരം പച്ചയെങ്ങിലും ഹൃദയം ചുക ചുകന്നു
ചുണ്ട് ചുവന്നത് നിന്റെ അധരംപകുത്ത്
ജീവിതത്തിൽ ഞാൻ പരാജിതൻ പക്ഷെ
പ്രണയത്തിൽ ഞാൻ കൊടും തീവ്രവാദി!


ജീവൽ പ്രണയമേ...
എന്നെ അവഗണിച്ചു സ്വച്ചന്ദം ജീവിക്കാൻ വിടാതെ
എന്നെ കെട്ടിപ്പിടിച്ചു അമർത്തി ഞെരിച്ചു കൊന്നോളൂ

കാരണം ഞാൻ വെളുത്ത പൂച്ച
ശരീരം വെളുത്തിട്ടാകിലും
ഹൃദയത്തിൽ  ഞാൻ കറുത്ത പൂച്ച
പുറമേ ഞാൻ നിനക്ക് നിൻറെ കാവൽ എന്നാൽ
ഇന്നിന്റെ എനിക്ക്  നീ എന്റെ കാവൽ
കണ്ടാൽ ഓമനയെങ്കിലും  ഇന്ന് ഞാൻ നിനക്കൊരു  ദുശ്ശകുനം


അനന്ത സത്യമേ..
എന്നെ വെറുത്തു നിനവിൽ അമൃതം നുകരാതെ
എന്നെ സ്നേഹിച്ചു ആഹാരത്തിൽ  വിഷം പകർന്നോളൂ

കാരണം ഞാൻ ഇഴയും കാമ സർപ്പം
നീയാം കാവിൽ ഇര തേടും മൂർത്ത സർപ്പം
നിന്നിൽ പടരും വികാര സർപ്പം
നീയാം പാൽ കിടുച്ചു വറ്റിച്ചു ഇഴഞ്ഞു മാറി
തിരിഞ്ഞു കടിച്ചു  പിന്നെ നിന്റെ പല
കാവി സന്ധ്യയിൽ  പുളഞ്ഞു ഒളിക്കും വിഷമയ  കാളസർപ്പം


എന്നെ എത്ര സ്നേഹിച്ചാലും തിരിച്ചു
തരുവാനില്ലൊരു മാത്രനീ തന്ന സ്നേഹമാത്രാ
അത് ഇരുമ്പ് കുടിച്ചു ചുരുങ്ങിയ ശരീരമാത്രാ
ഞാൻ  നീയാം തങ്കത്തിൽ തുളച്ചിറങ്ങിയ
സ്വാർത്ഥത നിറം പകർന്ന വെറും കണ്ണാടി!
തൊട്ടാൽ പഴുക്കും തുരുമ്പരിച്ച പഴകിയ ഇരുമ്പാണി

പക്ഷെ അരുത് അരുതരുതു
ഒഴിഞ്ഞു വഴി മാറി, വഴി!!! അത് നീ ചോദിക്കരുത്!
കാരണം നീയാണെൻ സ്വാർത്ഥ വഴി!
ഞാൻ സ്നേഹിക്കുന്ന എന്റെ ശ്വാസ വായു!
നീയല്ലാതില്ല......നീ ഇല്ലാതില്ല...
എനിക്ക്... മറ്റൊരു ജീവ വായു !
ഇതൊരു വൃണിത ഹൃദയം
പ്രണയ സ്വാർത്ഥ ഹൃദയം പക്ഷെ
മുഖം മൂടി ഇട്ട സംരക്ഷിത
ചട്ടത്താൽ ബന്ധിച്ച
ഒഴിവാക്കുവാനാവാത്ത
പറിച്ചെടുക്കുവാനാവാത്ത
കപട  ഹൃദയം!
കപട സ്വാർത്ഥ ഹൃദയം!
കപട സ്വാർത്ഥ ഹൃദയം!

Comments

  1. manasilayi...pranthu pidikkunnu

    ReplyDelete
    Replies
    1. നന്ദി അനു നന്ദി വളരെ നന്ദി അഭിപ്രായത്തിനു

      Delete
  2. വരികള്‍ ഇഷ്ടായി , പക്ഷേ തലകെട്ട് പിടിച്ചില്ലേട്ടൊ
    ആ ഹെല്‍മറ്റ് എന്നത് വേണ്ടിയിരുന്നില്ലെന്ന് തോന്നി ..
    തൊന്നലാകാം സഖേ ..!
    സ്നേഹമാണ് , അതിനപ്പുറം ഒന്നുമില്ല ...
    അതിലൂടെ നീന്തുന്നതും തുടിക്കുന്നതും ,
    പക്ഷേ സ്വാര്‍ത്ഥവുമാണ് , സ്നേഹം സ്വാര്‍ത്ഥമാകുമ്പൊള്‍
    അതില്‍ ബന്ധനത്തിന്റെ ചെറു നിറം വരും ..
    പക്ഷേ സ്വാര്‍ത്ഥമാകുന്നത് , സ്നേഹത്തിന്റെ ആധിക്യമെന്ന് വന്നാല്‍
    "ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധം തന്നെ "
    ജീവിതവും ബന്ധങ്ങളും , ഈ രിതികളില്‍ പെട്ട് ബന്ധനങ്ങളാകുന്നുണ്ട്
    സ്നേഹമല്ലേന്ന് ചോദിക്കുമ്പൊള്‍ , " ആത്മഗതങ്ങള്‍ " പലതാകാം
    അനുഭവത്തിന്റെ തീചൂളകളില്‍ പെട്ട് തിളക്കുന്നവര്‍ ..
    പക്ഷേ വെറുതെ ജീവിക്കുന്നു , സ്വയം അണിഞ്ഞ മുഖപടവുമായ് ..!

    ReplyDelete
    Replies
    1. വളരെ നന്ദി റിനി, പക്ഷെ പോസ്റ്റ്‌ ചെയ്തപ്പോൾ ഞാൻ ആഗ്രഹിച്ച പക്ഷെ ഉദ്ദേശിക്കാതിരുന്ന ചില മാനങ്ങൾ വരികളിൽ എവിടെ ഒക്കെയോ കടന്നു വന്നു. ആകാശം ഭൂമി രണ്ടിനെയും ബന്ധിക്കുന്ന പാമ്പ് തോന്നിക്കുന്ന ചില വിശ്വാസങ്ങൾ!!! എഴിതിയടത് നിന്ന് കൈ വിട്ടു പോയോ കൈ പിടിചെഴുതിച്ചോ എന്ന് അറിയില്ല.. ദൈവം കൂട്ടി മുട്ടിക്കുന്നത്‌ നമ്മൾ വലിച്ചുപോട്ടിക്കുന്നുണ്ടോ അതിനാവുമോ അങ്ങിനെ പലതും ദൈവത്തെ കാണുന്ന വഴികള അത് സ്വാർത്ഥം.. അതൊക്കെ ആയി എന്തായാലും 6 വരിയാണ് ഇത്ര വലുതായി വികസിച്ചു പോയത്. എന്തായാലും ഒത്തിരി ഒത്തിരി സന്തോഷം .
      ഹെൽമെറ്റ്‌ മാറ്റിയിട്ടുണ്ട് ഹെൽമെറ്റ്‌ വച്ചാലും മരണ പെടുന്നുണ്ട് പക്ഷെ ഹെൽമെറ്റ്‌ വക്കാതിരിക്കാൻ പറ്റുന്നുമില്ല അങ്ങിനെ എല്ലാം കൂടി കൈ വിട്ടു പോയതാവാം

      നന്ദി ഒരിക്കൽ കൂടി റിനി

      Delete
  3. വായിയ്ക്കുന്നു

    ReplyDelete
    Replies
    1. അജിത്‌ ഭായ് ക്ക് വേണ്ടിയാണു ഇത് പോസ്റ്റ്‌ ചെയ്യ്തത് തന്നെ, പിന്നെ വായിചില്ലെന്ന്നു എങ്ങാനും കമന്റ്‌ ഇട്ടിരുന്നെങ്കിൽ ഇമ്പോസിഷിൻ എഴുതിച്ചെനെ,

      ഒത്തിരി നന്ദി അജിത്‌ ഭായ് ഈ സ്നേഹ സംവാദത്തിനു

      Delete
  4. "കപട ലോകത്തിലാത്മാർത്ഥമായൊരു
    ഹൃദയമുണ്ടായതാണെൻ പരാജയം"

    പച്ചക്കിളി, വെളുത്തപൂച്ച, വിഷസർപ്പം ഈ പ്രതീകങ്ങളൊക്കെ ആസ്വാദ്യകരമായിരിക്കുന്നു. അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. നന്ദി മധു സർ, നമ്മളെ നേർവഴിക്കു നടത്തേണ്ട ചില പണ്ഡിത മതങ്ങൾ നമ്മൾ സ്വാർത്ഥ ലാഭത്തിനു അത് അധികാരത്തിനും പദവികൾ ക്കും മറ്റുള്ളവരെ പേടിപ്പിക്കാനും ഉപയോഗിക്കുമ്പോൾ, നമ്മളെ രക്ഷിക്കാനായി പണിത കവചങ്ങൾ അത് വേലി ആക്കി മാറ്റി, ആ വേലിക്ക് ആളെ കൊന്നു നമ്മൾ സ്വയം കാവലായി മാറുമ്പോൾ, നാം ദൈവത്തിനെ നമ്മൾ കൊളുത്തുന്ന തിരിയിൽ കാണണം, നമ്മുടെ തിരി വെട്ടത്തിൽ നമ്മൾ കാണിച്ചു കൊടുക്കുന്നത് മാത്രം പ്രഭു കാണണം അല്ലെങ്ങിൽ നമ്മുടെ പ്രാര്ത്ഥന മാത്രം കേള്ക്കണം എന്ന് പറഞ്ഞു നമ്മളിലേക്ക് സ്വയം ചെറുതാവുമ്പോൾ...ഒരു ചട്ടത്തിനും നമ്മളെ രക്ഷിക്കാനവുന്നില്ലല്ലോ ശിക്ഷിക്കപ്പെടുമ്പോഴും

      നന്ദി മധു സർ ഒരുപാടു നന്ദി

      Delete
  5. കപട ഹൃദയം!
    കപട സ്വാർത്ഥ ഹൃദയം!
    കപട സ്വാർത്ഥ ഹൃദയം!


    ഇത് എനിക്ക് നന്നായി ബോധിച്ചു. ഇടയ്ക്ക് സ്വയം വിലയിരുത്തുമ്പോൾ എനിക്കു ഉരുവിടാൻ തോന്നുന്ന അതേ വരികൾ..!!!.ഹ...ഹ...ഹ...


    നല്ല കവിത.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഹൃദയതിനൊരു കുഴപ്പം ഉണ്ട് അത് പാവമാ, പക്ഷെ ആര്ക്ക് വേണ്ടി, നമുക്ക് വേണ്ടി നമ്മുടെ സ്വാർത്ഥതക്കു വേണ്ടി, നമ്മുടെ സ്വന്തം നമുക്ക് വേണ്ടി ചെയ്യുമ്പോഴും നമ്മൾ കപടം എന്ന് തിരിച്ചു വിളിക്കും, അതിന്റെ ധമനികളെ ടെൻഷൻ കൊടുത്തു ഹാര്ഡ് ആക്കും അതിനെ കൊല്ലും, എന്നാലും അതിന്റെ സ്നേഹം കാരണം നമ്മളെയും കൊണ്ടേ അവൻ പോവൂ
      നന്ദി സൌഗന്ധികം ഇനി അങ്ങിനെ ഒന്നും വിളിക്കല്ലേ പാവം ഹൃദയത്തിനെ അറിഞ്ഞോളൂ പക്ഷെ സ്വാർത്ഥ അഭിപ്രായം/മതം വേണ്ടട്ടോ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

എൻ്റെ ഒന്നാമത്തെ ഏകാന്തത അതിൻ്റെ രണ്ടാമത്തെ ഏകാന്തതയോട് തെളിവ് ചോദിക്കുന്നു

എൻ്റെ ഒന്നാമത്തെ ഏകാന്തത എന്ത് ചെയ്യുന്നു? ഒന്നുമില്ല, അത് എൻ്റെ രണ്ടാമത്തെ  ഏകാന്തത എന്ത് ചെയ്യുന്നു എന്ന്  എത്തിനോക്കുക മാത്രം ചെയ്യുന്നു രണ്ടും മൂന്നും ഏകാന്തതകൾ ഒന്നും ചെയ്യുന്നില്ല എന്നിട്ടും എൻ്റെ രണ്ടാമത്തെ ഏകാന്തത നിൻ്റെ ഒന്നാമത്തെ ഏകാന്തതയെ അനുഗമിക്കുക മാത്രം ചെയ്യുന്നു അനുകരിക്കുവാനാകാത്ത ഒരേകാന്തത നീ കൊണ്ട് നടക്കുന്നു എന്ന് തോന്നിയിരുന്നു എൻ്റെ കാണാതെപോയ ഒരേകാന്തതയേ നിൻ്റെ രണ്ടും മൂന്നും ഏകാന്തതകൾ, അവയുടെ നിഗമനങ്ങൾ,  തിരഞ്ഞ് പോയിട്ടുണ്ടാവണം 2 ഒരു പ്രണയ ഗാനത്തിൽ കമിതാക്കൾ  പ്രണയവും ഗാനവുമായി ഒരകലം വേണുനാഗവള്ളിമുഖമുള്ള ഏകാന്തത പാലിക്കുന്നത് പോലെ നീ എൻ്റെ അനേകം ഏകാന്തതകളുടെ പാലക ഏറ്റവും അവസാനം അനുഭവപെട്ട ഒരേകാന്തത, അതിൻ്റെ ഒരു ശരിപ്പകർപ്പ് എൻ്റെ ഉടൽ കൊണ്ടുനടന്നിരുന്നു കാലവുമായുള്ള അതിൻ്റെ അകലം പ്രണയമാവുന്നു ഒരു പരിമിതിയാവുന്നില്ല ഇരുട്ട്  ഉടലിൻ്റെ സ്‌ക്രീൻഷോട്ട്, സ്വതന്ത്രഏകാന്തത എന്നൊക്കെയുള്ള അതിൻ്റെ വിലയിരുത്തലുകൾ നിലാവുമായി ഇടകലർന്ന് ഉടൽ അതിൻ്റെ പരിധി ലംഘിക്കുന്നത് പോലെ ഇരുട്ടിൻ്റെ പരിമിതികൾ  പരമാവധി ഇട്ടുവെക്കാവുന്ന  ഒന്നാവുകയാവണം ചന്ദ്രൻ ...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...