Skip to main content

ചട്ടം മുഖം മൂടി... പിന്നെ സ്വാർത്ഥത

ആത്മാർത്ഥ സ്നേഹമേ..
എന്നെ കൂട്ടിലിട്ടു അടിമത്തത്തിന് പാല് പകരാതെ
എന്നെ പറത്തി വിട്ടു  വെടിവച്ചിട്ടോളൂ

കാരണം ഞാൻ സ്വാർത്ഥനാം ഒരു പച്ചക്കിളി
നീ കേൾകുന്നില്ലെങ്കിലും പാടുന്ന ശല്യ കിളി    
ശരീരം പച്ചയെങ്ങിലും ഹൃദയം ചുക ചുകന്നു
ചുണ്ട് ചുവന്നത് നിന്റെ അധരംപകുത്ത്
ജീവിതത്തിൽ ഞാൻ പരാജിതൻ പക്ഷെ
പ്രണയത്തിൽ ഞാൻ കൊടും തീവ്രവാദി!


ജീവൽ പ്രണയമേ...
എന്നെ അവഗണിച്ചു സ്വച്ചന്ദം ജീവിക്കാൻ വിടാതെ
എന്നെ കെട്ടിപ്പിടിച്ചു അമർത്തി ഞെരിച്ചു കൊന്നോളൂ

കാരണം ഞാൻ വെളുത്ത പൂച്ച
ശരീരം വെളുത്തിട്ടാകിലും
ഹൃദയത്തിൽ  ഞാൻ കറുത്ത പൂച്ച
പുറമേ ഞാൻ നിനക്ക് നിൻറെ കാവൽ എന്നാൽ
ഇന്നിന്റെ എനിക്ക്  നീ എന്റെ കാവൽ
കണ്ടാൽ ഓമനയെങ്കിലും  ഇന്ന് ഞാൻ നിനക്കൊരു  ദുശ്ശകുനം


അനന്ത സത്യമേ..
എന്നെ വെറുത്തു നിനവിൽ അമൃതം നുകരാതെ
എന്നെ സ്നേഹിച്ചു ആഹാരത്തിൽ  വിഷം പകർന്നോളൂ

കാരണം ഞാൻ ഇഴയും കാമ സർപ്പം
നീയാം കാവിൽ ഇര തേടും മൂർത്ത സർപ്പം
നിന്നിൽ പടരും വികാര സർപ്പം
നീയാം പാൽ കിടുച്ചു വറ്റിച്ചു ഇഴഞ്ഞു മാറി
തിരിഞ്ഞു കടിച്ചു  പിന്നെ നിന്റെ പല
കാവി സന്ധ്യയിൽ  പുളഞ്ഞു ഒളിക്കും വിഷമയ  കാളസർപ്പം


എന്നെ എത്ര സ്നേഹിച്ചാലും തിരിച്ചു
തരുവാനില്ലൊരു മാത്രനീ തന്ന സ്നേഹമാത്രാ
അത് ഇരുമ്പ് കുടിച്ചു ചുരുങ്ങിയ ശരീരമാത്രാ
ഞാൻ  നീയാം തങ്കത്തിൽ തുളച്ചിറങ്ങിയ
സ്വാർത്ഥത നിറം പകർന്ന വെറും കണ്ണാടി!
തൊട്ടാൽ പഴുക്കും തുരുമ്പരിച്ച പഴകിയ ഇരുമ്പാണി

പക്ഷെ അരുത് അരുതരുതു
ഒഴിഞ്ഞു വഴി മാറി, വഴി!!! അത് നീ ചോദിക്കരുത്!
കാരണം നീയാണെൻ സ്വാർത്ഥ വഴി!
ഞാൻ സ്നേഹിക്കുന്ന എന്റെ ശ്വാസ വായു!
നീയല്ലാതില്ല......നീ ഇല്ലാതില്ല...
എനിക്ക്... മറ്റൊരു ജീവ വായു !
ഇതൊരു വൃണിത ഹൃദയം
പ്രണയ സ്വാർത്ഥ ഹൃദയം പക്ഷെ
മുഖം മൂടി ഇട്ട സംരക്ഷിത
ചട്ടത്താൽ ബന്ധിച്ച
ഒഴിവാക്കുവാനാവാത്ത
പറിച്ചെടുക്കുവാനാവാത്ത
കപട  ഹൃദയം!
കപട സ്വാർത്ഥ ഹൃദയം!
കപട സ്വാർത്ഥ ഹൃദയം!

Comments

  1. manasilayi...pranthu pidikkunnu

    ReplyDelete
    Replies
    1. നന്ദി അനു നന്ദി വളരെ നന്ദി അഭിപ്രായത്തിനു

      Delete
  2. വരികള്‍ ഇഷ്ടായി , പക്ഷേ തലകെട്ട് പിടിച്ചില്ലേട്ടൊ
    ആ ഹെല്‍മറ്റ് എന്നത് വേണ്ടിയിരുന്നില്ലെന്ന് തോന്നി ..
    തൊന്നലാകാം സഖേ ..!
    സ്നേഹമാണ് , അതിനപ്പുറം ഒന്നുമില്ല ...
    അതിലൂടെ നീന്തുന്നതും തുടിക്കുന്നതും ,
    പക്ഷേ സ്വാര്‍ത്ഥവുമാണ് , സ്നേഹം സ്വാര്‍ത്ഥമാകുമ്പൊള്‍
    അതില്‍ ബന്ധനത്തിന്റെ ചെറു നിറം വരും ..
    പക്ഷേ സ്വാര്‍ത്ഥമാകുന്നത് , സ്നേഹത്തിന്റെ ആധിക്യമെന്ന് വന്നാല്‍
    "ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധം തന്നെ "
    ജീവിതവും ബന്ധങ്ങളും , ഈ രിതികളില്‍ പെട്ട് ബന്ധനങ്ങളാകുന്നുണ്ട്
    സ്നേഹമല്ലേന്ന് ചോദിക്കുമ്പൊള്‍ , " ആത്മഗതങ്ങള്‍ " പലതാകാം
    അനുഭവത്തിന്റെ തീചൂളകളില്‍ പെട്ട് തിളക്കുന്നവര്‍ ..
    പക്ഷേ വെറുതെ ജീവിക്കുന്നു , സ്വയം അണിഞ്ഞ മുഖപടവുമായ് ..!

    ReplyDelete
    Replies
    1. വളരെ നന്ദി റിനി, പക്ഷെ പോസ്റ്റ്‌ ചെയ്തപ്പോൾ ഞാൻ ആഗ്രഹിച്ച പക്ഷെ ഉദ്ദേശിക്കാതിരുന്ന ചില മാനങ്ങൾ വരികളിൽ എവിടെ ഒക്കെയോ കടന്നു വന്നു. ആകാശം ഭൂമി രണ്ടിനെയും ബന്ധിക്കുന്ന പാമ്പ് തോന്നിക്കുന്ന ചില വിശ്വാസങ്ങൾ!!! എഴിതിയടത് നിന്ന് കൈ വിട്ടു പോയോ കൈ പിടിചെഴുതിച്ചോ എന്ന് അറിയില്ല.. ദൈവം കൂട്ടി മുട്ടിക്കുന്നത്‌ നമ്മൾ വലിച്ചുപോട്ടിക്കുന്നുണ്ടോ അതിനാവുമോ അങ്ങിനെ പലതും ദൈവത്തെ കാണുന്ന വഴികള അത് സ്വാർത്ഥം.. അതൊക്കെ ആയി എന്തായാലും 6 വരിയാണ് ഇത്ര വലുതായി വികസിച്ചു പോയത്. എന്തായാലും ഒത്തിരി ഒത്തിരി സന്തോഷം .
      ഹെൽമെറ്റ്‌ മാറ്റിയിട്ടുണ്ട് ഹെൽമെറ്റ്‌ വച്ചാലും മരണ പെടുന്നുണ്ട് പക്ഷെ ഹെൽമെറ്റ്‌ വക്കാതിരിക്കാൻ പറ്റുന്നുമില്ല അങ്ങിനെ എല്ലാം കൂടി കൈ വിട്ടു പോയതാവാം

      നന്ദി ഒരിക്കൽ കൂടി റിനി

      Delete
  3. വായിയ്ക്കുന്നു

    ReplyDelete
    Replies
    1. അജിത്‌ ഭായ് ക്ക് വേണ്ടിയാണു ഇത് പോസ്റ്റ്‌ ചെയ്യ്തത് തന്നെ, പിന്നെ വായിചില്ലെന്ന്നു എങ്ങാനും കമന്റ്‌ ഇട്ടിരുന്നെങ്കിൽ ഇമ്പോസിഷിൻ എഴുതിച്ചെനെ,

      ഒത്തിരി നന്ദി അജിത്‌ ഭായ് ഈ സ്നേഹ സംവാദത്തിനു

      Delete
  4. "കപട ലോകത്തിലാത്മാർത്ഥമായൊരു
    ഹൃദയമുണ്ടായതാണെൻ പരാജയം"

    പച്ചക്കിളി, വെളുത്തപൂച്ച, വിഷസർപ്പം ഈ പ്രതീകങ്ങളൊക്കെ ആസ്വാദ്യകരമായിരിക്കുന്നു. അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. നന്ദി മധു സർ, നമ്മളെ നേർവഴിക്കു നടത്തേണ്ട ചില പണ്ഡിത മതങ്ങൾ നമ്മൾ സ്വാർത്ഥ ലാഭത്തിനു അത് അധികാരത്തിനും പദവികൾ ക്കും മറ്റുള്ളവരെ പേടിപ്പിക്കാനും ഉപയോഗിക്കുമ്പോൾ, നമ്മളെ രക്ഷിക്കാനായി പണിത കവചങ്ങൾ അത് വേലി ആക്കി മാറ്റി, ആ വേലിക്ക് ആളെ കൊന്നു നമ്മൾ സ്വയം കാവലായി മാറുമ്പോൾ, നാം ദൈവത്തിനെ നമ്മൾ കൊളുത്തുന്ന തിരിയിൽ കാണണം, നമ്മുടെ തിരി വെട്ടത്തിൽ നമ്മൾ കാണിച്ചു കൊടുക്കുന്നത് മാത്രം പ്രഭു കാണണം അല്ലെങ്ങിൽ നമ്മുടെ പ്രാര്ത്ഥന മാത്രം കേള്ക്കണം എന്ന് പറഞ്ഞു നമ്മളിലേക്ക് സ്വയം ചെറുതാവുമ്പോൾ...ഒരു ചട്ടത്തിനും നമ്മളെ രക്ഷിക്കാനവുന്നില്ലല്ലോ ശിക്ഷിക്കപ്പെടുമ്പോഴും

      നന്ദി മധു സർ ഒരുപാടു നന്ദി

      Delete
  5. കപട ഹൃദയം!
    കപട സ്വാർത്ഥ ഹൃദയം!
    കപട സ്വാർത്ഥ ഹൃദയം!


    ഇത് എനിക്ക് നന്നായി ബോധിച്ചു. ഇടയ്ക്ക് സ്വയം വിലയിരുത്തുമ്പോൾ എനിക്കു ഉരുവിടാൻ തോന്നുന്ന അതേ വരികൾ..!!!.ഹ...ഹ...ഹ...


    നല്ല കവിത.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഹൃദയതിനൊരു കുഴപ്പം ഉണ്ട് അത് പാവമാ, പക്ഷെ ആര്ക്ക് വേണ്ടി, നമുക്ക് വേണ്ടി നമ്മുടെ സ്വാർത്ഥതക്കു വേണ്ടി, നമ്മുടെ സ്വന്തം നമുക്ക് വേണ്ടി ചെയ്യുമ്പോഴും നമ്മൾ കപടം എന്ന് തിരിച്ചു വിളിക്കും, അതിന്റെ ധമനികളെ ടെൻഷൻ കൊടുത്തു ഹാര്ഡ് ആക്കും അതിനെ കൊല്ലും, എന്നാലും അതിന്റെ സ്നേഹം കാരണം നമ്മളെയും കൊണ്ടേ അവൻ പോവൂ
      നന്ദി സൌഗന്ധികം ഇനി അങ്ങിനെ ഒന്നും വിളിക്കല്ലേ പാവം ഹൃദയത്തിനെ അറിഞ്ഞോളൂ പക്ഷെ സ്വാർത്ഥ അഭിപ്രായം/മതം വേണ്ടട്ടോ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...