Skip to main content

ചട്ടം മുഖം മൂടി... പിന്നെ സ്വാർത്ഥത

ആത്മാർത്ഥ സ്നേഹമേ..
എന്നെ കൂട്ടിലിട്ടു അടിമത്തത്തിന് പാല് പകരാതെ
എന്നെ പറത്തി വിട്ടു  വെടിവച്ചിട്ടോളൂ

കാരണം ഞാൻ സ്വാർത്ഥനാം ഒരു പച്ചക്കിളി
നീ കേൾകുന്നില്ലെങ്കിലും പാടുന്ന ശല്യ കിളി    
ശരീരം പച്ചയെങ്ങിലും ഹൃദയം ചുക ചുകന്നു
ചുണ്ട് ചുവന്നത് നിന്റെ അധരംപകുത്ത്
ജീവിതത്തിൽ ഞാൻ പരാജിതൻ പക്ഷെ
പ്രണയത്തിൽ ഞാൻ കൊടും തീവ്രവാദി!


ജീവൽ പ്രണയമേ...
എന്നെ അവഗണിച്ചു സ്വച്ചന്ദം ജീവിക്കാൻ വിടാതെ
എന്നെ കെട്ടിപ്പിടിച്ചു അമർത്തി ഞെരിച്ചു കൊന്നോളൂ

കാരണം ഞാൻ വെളുത്ത പൂച്ച
ശരീരം വെളുത്തിട്ടാകിലും
ഹൃദയത്തിൽ  ഞാൻ കറുത്ത പൂച്ച
പുറമേ ഞാൻ നിനക്ക് നിൻറെ കാവൽ എന്നാൽ
ഇന്നിന്റെ എനിക്ക്  നീ എന്റെ കാവൽ
കണ്ടാൽ ഓമനയെങ്കിലും  ഇന്ന് ഞാൻ നിനക്കൊരു  ദുശ്ശകുനം


അനന്ത സത്യമേ..
എന്നെ വെറുത്തു നിനവിൽ അമൃതം നുകരാതെ
എന്നെ സ്നേഹിച്ചു ആഹാരത്തിൽ  വിഷം പകർന്നോളൂ

കാരണം ഞാൻ ഇഴയും കാമ സർപ്പം
നീയാം കാവിൽ ഇര തേടും മൂർത്ത സർപ്പം
നിന്നിൽ പടരും വികാര സർപ്പം
നീയാം പാൽ കിടുച്ചു വറ്റിച്ചു ഇഴഞ്ഞു മാറി
തിരിഞ്ഞു കടിച്ചു  പിന്നെ നിന്റെ പല
കാവി സന്ധ്യയിൽ  പുളഞ്ഞു ഒളിക്കും വിഷമയ  കാളസർപ്പം


എന്നെ എത്ര സ്നേഹിച്ചാലും തിരിച്ചു
തരുവാനില്ലൊരു മാത്രനീ തന്ന സ്നേഹമാത്രാ
അത് ഇരുമ്പ് കുടിച്ചു ചുരുങ്ങിയ ശരീരമാത്രാ
ഞാൻ  നീയാം തങ്കത്തിൽ തുളച്ചിറങ്ങിയ
സ്വാർത്ഥത നിറം പകർന്ന വെറും കണ്ണാടി!
തൊട്ടാൽ പഴുക്കും തുരുമ്പരിച്ച പഴകിയ ഇരുമ്പാണി

പക്ഷെ അരുത് അരുതരുതു
ഒഴിഞ്ഞു വഴി മാറി, വഴി!!! അത് നീ ചോദിക്കരുത്!
കാരണം നീയാണെൻ സ്വാർത്ഥ വഴി!
ഞാൻ സ്നേഹിക്കുന്ന എന്റെ ശ്വാസ വായു!
നീയല്ലാതില്ല......നീ ഇല്ലാതില്ല...
എനിക്ക്... മറ്റൊരു ജീവ വായു !
ഇതൊരു വൃണിത ഹൃദയം
പ്രണയ സ്വാർത്ഥ ഹൃദയം പക്ഷെ
മുഖം മൂടി ഇട്ട സംരക്ഷിത
ചട്ടത്താൽ ബന്ധിച്ച
ഒഴിവാക്കുവാനാവാത്ത
പറിച്ചെടുക്കുവാനാവാത്ത
കപട  ഹൃദയം!
കപട സ്വാർത്ഥ ഹൃദയം!
കപട സ്വാർത്ഥ ഹൃദയം!

Comments

  1. manasilayi...pranthu pidikkunnu

    ReplyDelete
    Replies
    1. നന്ദി അനു നന്ദി വളരെ നന്ദി അഭിപ്രായത്തിനു

      Delete
  2. വരികള്‍ ഇഷ്ടായി , പക്ഷേ തലകെട്ട് പിടിച്ചില്ലേട്ടൊ
    ആ ഹെല്‍മറ്റ് എന്നത് വേണ്ടിയിരുന്നില്ലെന്ന് തോന്നി ..
    തൊന്നലാകാം സഖേ ..!
    സ്നേഹമാണ് , അതിനപ്പുറം ഒന്നുമില്ല ...
    അതിലൂടെ നീന്തുന്നതും തുടിക്കുന്നതും ,
    പക്ഷേ സ്വാര്‍ത്ഥവുമാണ് , സ്നേഹം സ്വാര്‍ത്ഥമാകുമ്പൊള്‍
    അതില്‍ ബന്ധനത്തിന്റെ ചെറു നിറം വരും ..
    പക്ഷേ സ്വാര്‍ത്ഥമാകുന്നത് , സ്നേഹത്തിന്റെ ആധിക്യമെന്ന് വന്നാല്‍
    "ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധം തന്നെ "
    ജീവിതവും ബന്ധങ്ങളും , ഈ രിതികളില്‍ പെട്ട് ബന്ധനങ്ങളാകുന്നുണ്ട്
    സ്നേഹമല്ലേന്ന് ചോദിക്കുമ്പൊള്‍ , " ആത്മഗതങ്ങള്‍ " പലതാകാം
    അനുഭവത്തിന്റെ തീചൂളകളില്‍ പെട്ട് തിളക്കുന്നവര്‍ ..
    പക്ഷേ വെറുതെ ജീവിക്കുന്നു , സ്വയം അണിഞ്ഞ മുഖപടവുമായ് ..!

    ReplyDelete
    Replies
    1. വളരെ നന്ദി റിനി, പക്ഷെ പോസ്റ്റ്‌ ചെയ്തപ്പോൾ ഞാൻ ആഗ്രഹിച്ച പക്ഷെ ഉദ്ദേശിക്കാതിരുന്ന ചില മാനങ്ങൾ വരികളിൽ എവിടെ ഒക്കെയോ കടന്നു വന്നു. ആകാശം ഭൂമി രണ്ടിനെയും ബന്ധിക്കുന്ന പാമ്പ് തോന്നിക്കുന്ന ചില വിശ്വാസങ്ങൾ!!! എഴിതിയടത് നിന്ന് കൈ വിട്ടു പോയോ കൈ പിടിചെഴുതിച്ചോ എന്ന് അറിയില്ല.. ദൈവം കൂട്ടി മുട്ടിക്കുന്നത്‌ നമ്മൾ വലിച്ചുപോട്ടിക്കുന്നുണ്ടോ അതിനാവുമോ അങ്ങിനെ പലതും ദൈവത്തെ കാണുന്ന വഴികള അത് സ്വാർത്ഥം.. അതൊക്കെ ആയി എന്തായാലും 6 വരിയാണ് ഇത്ര വലുതായി വികസിച്ചു പോയത്. എന്തായാലും ഒത്തിരി ഒത്തിരി സന്തോഷം .
      ഹെൽമെറ്റ്‌ മാറ്റിയിട്ടുണ്ട് ഹെൽമെറ്റ്‌ വച്ചാലും മരണ പെടുന്നുണ്ട് പക്ഷെ ഹെൽമെറ്റ്‌ വക്കാതിരിക്കാൻ പറ്റുന്നുമില്ല അങ്ങിനെ എല്ലാം കൂടി കൈ വിട്ടു പോയതാവാം

      നന്ദി ഒരിക്കൽ കൂടി റിനി

      Delete
  3. വായിയ്ക്കുന്നു

    ReplyDelete
    Replies
    1. അജിത്‌ ഭായ് ക്ക് വേണ്ടിയാണു ഇത് പോസ്റ്റ്‌ ചെയ്യ്തത് തന്നെ, പിന്നെ വായിചില്ലെന്ന്നു എങ്ങാനും കമന്റ്‌ ഇട്ടിരുന്നെങ്കിൽ ഇമ്പോസിഷിൻ എഴുതിച്ചെനെ,

      ഒത്തിരി നന്ദി അജിത്‌ ഭായ് ഈ സ്നേഹ സംവാദത്തിനു

      Delete
  4. "കപട ലോകത്തിലാത്മാർത്ഥമായൊരു
    ഹൃദയമുണ്ടായതാണെൻ പരാജയം"

    പച്ചക്കിളി, വെളുത്തപൂച്ച, വിഷസർപ്പം ഈ പ്രതീകങ്ങളൊക്കെ ആസ്വാദ്യകരമായിരിക്കുന്നു. അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. നന്ദി മധു സർ, നമ്മളെ നേർവഴിക്കു നടത്തേണ്ട ചില പണ്ഡിത മതങ്ങൾ നമ്മൾ സ്വാർത്ഥ ലാഭത്തിനു അത് അധികാരത്തിനും പദവികൾ ക്കും മറ്റുള്ളവരെ പേടിപ്പിക്കാനും ഉപയോഗിക്കുമ്പോൾ, നമ്മളെ രക്ഷിക്കാനായി പണിത കവചങ്ങൾ അത് വേലി ആക്കി മാറ്റി, ആ വേലിക്ക് ആളെ കൊന്നു നമ്മൾ സ്വയം കാവലായി മാറുമ്പോൾ, നാം ദൈവത്തിനെ നമ്മൾ കൊളുത്തുന്ന തിരിയിൽ കാണണം, നമ്മുടെ തിരി വെട്ടത്തിൽ നമ്മൾ കാണിച്ചു കൊടുക്കുന്നത് മാത്രം പ്രഭു കാണണം അല്ലെങ്ങിൽ നമ്മുടെ പ്രാര്ത്ഥന മാത്രം കേള്ക്കണം എന്ന് പറഞ്ഞു നമ്മളിലേക്ക് സ്വയം ചെറുതാവുമ്പോൾ...ഒരു ചട്ടത്തിനും നമ്മളെ രക്ഷിക്കാനവുന്നില്ലല്ലോ ശിക്ഷിക്കപ്പെടുമ്പോഴും

      നന്ദി മധു സർ ഒരുപാടു നന്ദി

      Delete
  5. കപട ഹൃദയം!
    കപട സ്വാർത്ഥ ഹൃദയം!
    കപട സ്വാർത്ഥ ഹൃദയം!


    ഇത് എനിക്ക് നന്നായി ബോധിച്ചു. ഇടയ്ക്ക് സ്വയം വിലയിരുത്തുമ്പോൾ എനിക്കു ഉരുവിടാൻ തോന്നുന്ന അതേ വരികൾ..!!!.ഹ...ഹ...ഹ...


    നല്ല കവിത.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഹൃദയതിനൊരു കുഴപ്പം ഉണ്ട് അത് പാവമാ, പക്ഷെ ആര്ക്ക് വേണ്ടി, നമുക്ക് വേണ്ടി നമ്മുടെ സ്വാർത്ഥതക്കു വേണ്ടി, നമ്മുടെ സ്വന്തം നമുക്ക് വേണ്ടി ചെയ്യുമ്പോഴും നമ്മൾ കപടം എന്ന് തിരിച്ചു വിളിക്കും, അതിന്റെ ധമനികളെ ടെൻഷൻ കൊടുത്തു ഹാര്ഡ് ആക്കും അതിനെ കൊല്ലും, എന്നാലും അതിന്റെ സ്നേഹം കാരണം നമ്മളെയും കൊണ്ടേ അവൻ പോവൂ
      നന്ദി സൌഗന്ധികം ഇനി അങ്ങിനെ ഒന്നും വിളിക്കല്ലേ പാവം ഹൃദയത്തിനെ അറിഞ്ഞോളൂ പക്ഷെ സ്വാർത്ഥ അഭിപ്രായം/മതം വേണ്ടട്ടോ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..