Skip to main content

ഞങ്ങയും..നിങ്ങയും

വെറുമൊരു അധികാര കൈമാറ്റം അതിനെ സ്വാതന്ത്ര്യം എന്ന് വിളിച്ചില്ലേ നിങ്ങൾ
അതങ്ങ്ആഘോഷമാക്കിയില്ലേ ഞങ്ങൾ..
വെറുമൊരു ബാലറ്റ് കീറിനെ ജനാധിപത്യം ആക്കിയില്ലേ നിങ്ങൾ
അതിൽ വെറുതെ മഷി പുരട്ടിയില്ലേ ഞങ്ങൾ

വെറുമൊരു വര്ഗീയത അതിനെ മതേതരതം എന്ന് നടിച്ചില്ലേ നിങ്ങൾ
അത് കണ്ണുമടച്ചു വളര്ത്തിയുമില്ലേ ഞങ്ങൾ 
വെറുമൊരു വോട്ടിന്റെ ബലത്തെ ബഹുഭൂരിപക്ഷമാക്കിയില്ലേ നിങ്ങൾ
പിന്നെ വെറുമൊരു  നൂനപക്ഷമായില്ലേ ഞങ്ങൾ

വെറുമൊരു കാഴ്ച്ചക്കാരാം ഞങ്ങളെ വോട്ടർ എന്ന് വിളിച്ചില്ലേ നിങ്ങൾ
മനസാക്ഷിയിൽ കറ പുരട്ടിയില്ലേ ഞങ്ങൾ
വെറുമൊരു അതിരിന് വേണ്ടി രാജ്യങ്ങൾ തീറെ എഴുതിയില്ലേ നിങ്ങൾ
പിണങ്ങിയ അയൽക്കാരയില്ലേ ഞങ്ങൾ

വെറും വികസനത്തിന്റെ പേരിൽ നദികൾ വെട്ടിമുറിച്ചില്ലേ നിങ്ങൾ 
അതിൽ പിന്നെ വരണ്ടു ഉണങ്ങിയില്ലേ ഞങ്ങൾ
വെറുമൊരു അധികാരകൊതിയെ രാഷ്ട്രസേവനം എന്ന് പ്രകീർത്തിച്ചില്ലേ  നിങ്ങൾ
അത് കേട്ട് കണ്ടവനോക്കെ  കീജയ് വിളിച്ചില്ലേ ഞങ്ങൾ

വെറുമൊരു സ്ഥാനാർഥി നിർണയത്തെ തെരഞ്ഞെടുപ്പെന്ന് വിജ്ഞാപിച്ചില്ലേ
നിങ്ങൾ ....മിഴുങ്ങസ്യാ വെറും  നിരീക്ഷകരായില്ലേ ഞങ്ങൾ
വെറുമൊരു പദവിയെ പരമാധികാരമാക്കിയില്ലേ നിങ്ങൾ
പാവങ്ങൾ അടിയങ്ങൾ ആയില്ലേ ഞങ്ങൾ

വെറുമൊരു മൂലധനം കണ്ടു രാജ്യം മലർക്കേ തുറന്നില്ലേ നിങ്ങൾ
എഴുതിത്തള്ളാ മഹാ കടക്കാരായില്ലേ ഞങ്ങൾ
മഹത്തായൊരു രാഷ്ട്രത്തെ വെറുമൊരു രാജ്യമാക്കി മാറ്റിയില്ലേ   നിങ്ങൾ
വെറും കൂലീ പ്രവാസികളായില്ലേ ഞങ്ങൾ

Comments

  1. നിങ്ങ ഞെളിയണ്ട.. ഒരു മുല്ലപ്പൂമണം ഞങ്ങേടെ നാട്ടിലും വരണണ്ട് കേട്ടാ..

    നല്ല കവിത. ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ആദ്യ പ്രതികരണം അർത്ഥവത്തായ പ്രതികരണം
      ഉത്സാഹം തോന്നുന്ന പ്രോത്സാഹനം
      ഞാൻ സന്തോഷത്തോടെ ഗണപതി ക്ക് സമര്പ്പിക്കുന്നു
      നന്ദി ആദരവ് തുടര്ന്നും..

      Delete
  2. "മഹത്തായൊരു രാഷ്ട്രത്തെ വെറുമൊരു രാജ്യമാക്കി മാറ്റിയില്ലേ"

    എല്ലാരും ചെയ്യുന്നത് ഇത് തന്നെ... അല്ലേ?

    ReplyDelete
    Replies
    1. അതെ ഞങ്ങയും നിങ്ങയും നമ്മൾ എല്ലാവരും ഉത്തരവാദികൾ തന്നെ

      Delete
  3. Athe, nangandorum, ningandorum ellaam....
    Best wishes.

    ReplyDelete
  4. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ നിങ്ങൾ...... ?
    അഭിനന്ദനങ്ങൾ


    ReplyDelete
    Replies
    1. അവരെ കള്ളനാക്കിയതും നമ്മൾ തന്നെ, കക്കാൻ വിധി എഴുതി കൊടുത്തു അങ്ങോട്ട്‌ അയച്ചതും നമ്മൾ തന്നെ, പക്ഷെ അവിടെ തീര്ന്ന നമ്മുടെ കടമയെ അവരുടെ അധികാരം ആക്കുമ്പോൾ ഭരണം ഇല്ലെങ്കിൽ വേണ്ട പോട്ടെ പക്ഷെ ആ കട്ട മുതൽ വീതിക്കുമ്പോൾ എങ്കിലും കള്ളത്തരം കാണിക്കാതിരുന്നൂടെ, കള്ളത്തരം കാണിക്കുമ്പോഴും കാണിക്കുന്ന ഈ നെറി കേടാണ് ഇപ്പോൾ നമ്മുടെ പ്രശ്നം
      നന്ദിയുണ്ട് മധു സർ,

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...