Skip to main content

കുഞ്ഞുണ്ണി മാഷിനെ ഓർക്കുമ്പോൾ മനസ്സിൽ തോന്നിയ ഹൈക്കു

ചികിത്സ 
വെറുമൊരു അസുഖത്തിന്
കുറിച്ചത് രോഗമാണ്
കുറിപ്പെഴുതിയത് രോഗിയാണ്‌

സംവരണം 
സംവരണത്തിന്റെ കുപ്പിപാലിനു
രുചി പോരെന്നൊരു ദത്തുപുത്രൻ

കള  
വിളയോളം വളർന്നൊരു വര്ഗീയതക്ക്
മതത്തിന്റെ കതിരിലും വളം വച്ചത് കള

വിഷം
വിഷം വാങ്ങാൻ കാശില്ലാത്തവൻ
അവൻ അവനു  തന്നെ  വിഷം

തണൽ
അധികാരത്തിന്റെ തണലു പറ്റുവാൻ നിഴലിന്റെ
വെയിലു കൊണ്ടു കറുത്തൊരു രാത്രി സൂര്യൻ

കുട്ടി
കുട്ടി കരഞ്ഞപ്പോൾ അമ്മ ജനിച്ചു വീണു
അമ്മ കരഞ്ഞപ്പോൾ കുട്ടി ഉണ്ട തിന്നു


Comments

  1. ങ്ഹൂം....മ്മിണി ബല്യ ഒന്ന്

    ReplyDelete
    Replies
    1. അജിത്ഭായ് നന്ദി പ്രോത്സാഹന സമ്മാനത്തിനു

      Delete
  2. ന്യൂ ജെനെറേഷന്‍ ടൈപ്പ് ആണോ മാഷേ...

    (ചിലതു മനസ്സിലായില്ല)

    ReplyDelete
    Replies
    1. നന്ദി ശ്രീ മനസ്സിലാവാത്തത് അടുത്ത തവണ നോക്കാം

      Delete
  3. കൊള്ളാം...ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. അനു രാജ് ഒത്തിരി സന്തോഷം ഒരു വരി ആയാലും ചിലപ്പോൾ അഭിപ്രായങ്ങള വല്ലാത്ത പ്രചോദനം തന്നെ

      Delete
  4. അമ്പട മണിയങ്കാല കുഞ്ഞുണ്ണീ...

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. കുഞ്ഞുണ്ണി മാഷ് എത്ര വല്യവനയിരുന്നു ശെരിക്കും മാഷ് തന്നെ നന്ദി സൌ

      Delete
  5. കൊള്ളട്ടോ ഹൈക്കു ,

    ReplyDelete
    Replies
    1. നന്ദി നിധീഷ് അഭിപ്രായത്തിനും വായനക്കും ഒന്ന് രണ്ടെണ്ണം കൂടി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...