Skip to main content

കണ്ണുനീർ പുരാണം


സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും
സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ
ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ..
സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ
"ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ
ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും
കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ
നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ

ഏതു അസുരനേയും നിർവീര്യമാക്കുന്ന
 ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന
അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന
അശുവിനെ പശുവാക്കി മാറ്റുന്ന
ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന
രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ  
ഉപ്പുകലര്ന്ന മിട്ടായിയേ
ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും
പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും
പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും

കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത
കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും

കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും
ദിവ്യമതത്രേ കണ്ണുനീർ മിന്നലും
മനോഹരമായ ചേമ്പിലയിലും
പെയ്യുന്ന മഴയിലും ഒഴുകുന്ന ജലത്തിലും
അലിയാത്ത കണ്ണുനീർ!
സൂര്യന് പോലും ഉണക്കാൻ-
കഴിയാത്ത മുറിവായ്‌ യീ കണ്ണുനീർ!

സൂര്യന് പോലും ഉണക്കാൻ കഴിയാത്ത
കണ്ണുനീർ തുള്ളിയെ പേറുന്ന പുണ്ണ്യത്തിനാവാം
കണ്ണിനു വെളിച്ചവും അക കണ്ണിന്നു കാഴ്ചയും സൂര്യൻ
വരമായി കൊടുത്തതും!

അതോ വെളിച്ചം "കണ്ണ്", സൂര്യന്, കൊടുത്ത ശാപമോക്ഷമോ?

ഭൂമിയിൽ ഒരിക്കലും നശിക്കാതെ കിടക്കുന്ന മാലിന്യവും കണ്ണുനീർ
സ്ത്രീയുടെ ദു:ഖവും കണ്ണുനീർ .. ഇത് രണ്ടും ഭൂമിയിൽ മർത്ത്യന്നു കണ്ണുനീർ
അതത്രേ ആരെയും വെണ്ണീർ ആക്കുന്ന  കണ്ണുനീർ

കടലോളം കണ്ണുനീർ ത്തുള്ളിയെ സ്നേഹിക്കേണ്ട ലോകമേ
അദ്വൈതം എന്നാൽ രണ്ടല്ല എന്നാൽ ഒന്നാണെന്നാണോ?
പല തുള്ളി ചേരും കടലും ഇന്നും ഒന്നാണെന്നാണോ?
പിന്നെ രണ്ടാല്ലാത്തത്തു എന്താണ്??
ഒന്നിൽ പിഴച്ച പലതാണോ?

കണ്ണേ, നിന്നെ; ഞാൻ കാണുന്നു കൂടുതൽ
നീ തന്നെ ഭൂമിയിൽ വിളക്കും വെളിച്ചവും പലയുപ്പും
കാഴ്ച്ചയായ് മാത്രമതാണോ? ഭംഗിയും നീ തന്നെ അല്ലെ?
ഈ അത്ഭുത വിളക്ക് പേറി തളരുന്നത് കൊണ്ട് മാത്രമല്ല
ഇത്ര കണ്ണ് നീരുണ്ടായിട്ടും ഇന്നും
നിനക്ക് കാണാൻ കഴിയുന്നത്‌ കൊണ്ട് മാത്രം
ഇന്നും നീ പിടിച്ചു നില്കുന്നത് കൊണ്ട് മാത്രം

കണ്ണീർ ഗ്രന്ഥിയെ നീ ശരിക്കും പുല്ലിംഗമോ?

ആദി പരാ ശക്തിയിലൂന്നിയ ദ്വൈത സിദ്ധാന്തമേ
സർവഞ്ജ പീഠം കയറുന്നതിനു മുമ്പ് ബ്രഹ്മചര്യം വെറും ഭാരമായോ? കണ്ണുനീർ കുടഞ്ഞു അനുഗ്രഹിച്ച യഥാർത്ഥ്യമേ! സത്യം എന്നും മൂകമെന്നൊ?ദ്വൈതത്തെ രണ്ടാക്കി  അദ്വൈത കണ്ണീർ ചേർത്ത് മൂകമായി പൂർണ്ണം ആക്കിയ പുണ്യമേ എന്നിട്ടും

സർവഞ്ജ പീഠം കയറിയ ശങ്കര പാദമേ!
ദ്വൈതമായി  നമിക്കുന്നു നിന്നെ ഞാൻ
അദ്വൈതിയായി നിന്ന് എന്നുമെന്നും!

Comments

  1. ഞാൻ കൂടുതൽ കാണുന്നു...

    ReplyDelete
    Replies
    1. ആ കാഴ്ചക്ക് എന്റെ ആദരം കൂടുതൽ പേര്ക്ക് വെളിച്ചം പകരട്ടെ നമ്മൾ കാണുന്ന ഓരോ കാഴ്ചയും

      Delete
  2. കണ്ണീര്‍ കണ്ണിനെ ശുദ്ധമാക്കി
    കാഴ്ച്കയ്ക്ക് തെളിവ് തന്നു

    ReplyDelete
    Replies
    1. ചില കള്ളങ്ങൾ പറയാൻ എപ്പൊഴും കണീര് നല്ലതാ അജിത്‌ ഭായ് ക്ഷമിക്കുമല്ലോ

      Delete
    2. എനിക്ക് കണ്ണുനീര തുള്ളി ഇവിടെ ഒരു ഭൂതക്കണ്ണാ ടിയാണ് ഞാൻ കണ്ട ചില കാഴ്ചകൾ അതിന്റെ ദുഃഖം അത് പറയാനാണ് ശ്രമിച്ചിട്ടുള്ളത് നാരീ നരനോടൊപ്പം പൂജിക്കപ്പെടണം ബഹുഭാര്യത്വം കഴിവതും ഒഴിവാക്കണം സ്ത്രീയുടെ കനീരിന്റെ ചിലവിൽ പുരുഷ സുഖത്തിനു വേണ്ട. സ്ത്രീ പ്രതിരോധിക്കണ്ടത് പ്രതിരോധിക്കണം അനാചാരങ്ങൾ കഴുകേണ്ടത് കഴുകി കളയണം കണ്ണീരിന്റെ വിശുദ്ധിയോടെ തന്നെ കണ്ണിൽ തന്നെ നില്ക്കട്ടെ എന്തിനു ദുഖത്തിന് ഒഴുക്കി കളയണം

      Delete
  3. കണ്ണീർ പുരാണം എന്നത് പാഴ് വാക്കായി തീർന്നോ?
    കണ്ണീരിനെ തിരിച്ചറിയുക എന്നത് പുരുഷ മാഹാത്മ്യം .
    അതറിയാതെ വീഴുന്നവൻ പെണ്‍ കോന്തൻ.
    കണ്ണീരിൽ വീഴ്ത്തുന്ന അവൾ
    അതിനു ഇത്രയും വേണോ ?

    ReplyDelete
    Replies
    1. മഹര്ഷി കണ്ടതൊന്നും കണ്ണീരല്ല അത് മുത്താണ് പണ്ട് കവി പാടിയ വിലപേശാൻ ഓടി വന്നൊരു വഴിയാത്രക്കാരാ കണ്ണീരു കാണാൻ പോകുന്നത് വരും തലമുറയാണ് നമ്മൾ ചെയ്യുന്ന പാപം കൊണ്ടാവാം

      Delete
    2. അതിനു ലളിതമായ് പറയുകയാണ്‌ വേണ്ടത്,സൂര്യനും.കണ്ണിനും പാരസ്പര്യം നൽകുമ്പോൾ ചേമ്പിലയിൽ അലിയാത്ത കണ്ണീർ എന്നാൽ വെള്ളം ചേമ്പിലയിൽ അലിയും എന്നാണോ.കവിത രൂപ പെടുത്തുന്ന ആശയങ്ങൾ എളുപ്പം മറ്റുള്ളവരുടെ മനസ്സിൽ എത്തുമ്പോൾ അതിനു ഒരു ആഹ്ലാദം ഉണ്ട്.വാക്കുകൾ വിസ്തരിച്ചാൽ കവിത ആകില്ല.വാക്കിൽ തെളിയുന്ന അർത്ഥ തലങ്ങളിൽ വ്യത്യസ്തത ഉണ്ടാകണം

      Delete
    3. അഭിപ്രായം താങ്കളുടെ ആയതു കൊണ്ട് എനിക്കിഷ്ടപ്പെട്ടു
      നിരൂപണം ആയി ഞാൻ ഈ വിമര്ശനം സന്തോഷമായി അംഗീകരിക്കുന്നു കവിത എന്നാ ലേബൽ മനപൂര്വം കൊടുത്തതാണ് ഇതിലും നന്നായി എഴുതിയ പല വരികളിലും കൊടുക്കാതിരുന്ന ആ ലേബൽ ഞാൻ ഇവിടെ കൊടുത്തത് ഞാൻ പറയുന്ന കാര്യത്തിൽ സത്യം ഭാവന ഉണ്ടെന്നു അറിഞ്ഞു തന്നെ ആണ് കവിത്വം ഇല്ല എന്നറിഞ്ഞു കൊണ്ട് തന്നെ പിന്നെ ഇത് ലളിതമായി പറയേണ്ട വിഷയം ആണെന്ന് തോന്നിയില്ല താങ്കള്ക്ക് ഇത് തെറ്റായി ഫീൽ ചെയ്തെങ്കിൽ ഞാൻ സന്തോഷവാനാണ് ഞാൻ എഴുതിയത് കവിത ആയി

      Delete
  4. കണ്ണുനീര്‍...,.. പലപ്പോഴും ഒരു അനുഗ്രഹമാണ്. കാണരുതാത്ത കാഴ്ചകളെ മറയ്ക്കാന്‍ കന്നുനീരിനാവും.

    ReplyDelete
    Replies
    1. കണ്ണിൽ ഇമ പ്രതിരോധത്തിനും കണീർ ശുദ്ധീകരണത്തിനും ആകണം ഇമ കടന്നു വരുന്ന കരടെ കണ്ണീർ കഴുകുന്നുള്ളൂ. സ്ത്രീക്കിന്നും കണീർ ഇറ്റിക്കേണ്ടി വരുന്നത് അത് കൊണ്ടാണെന്നാണ് കണ്ണീരിൽ ഞാൻ പറയാൻ ശ്രമിച്ചത്‌ ..അതിനപ്പുറം ഞാൻ വിഷമിക്കുന്ന ചില സത്യങ്ങളും

      Delete
  5. കണ്ണുനീർ.. വേനലിലും,മഴയിലും ഒന്നു പോലൊഴുകുന്ന കല്മഷനാശിനി

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി ഇവിടെ നന്ദി കുറച്ചു കുറച്ചിട്ടുണ്ട് കഴിഞ്ഞ പോസ്റ്റിൽ കുറച്ചു അധികം തന്നിരുന്നു അതാ
      സന്തോഷം സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...