Skip to main content

കുപ്പികൾ അടക്കിയ ഖജനാവ്‌

ഞാൻ എന്റെ പ്രശ്നങ്ങൾ ചുമന്നു തളർന്നപ്പോൾ
ആരോ ചുമലിൽ പിടിച്ചു സാന്ത്വനമായ് കൈയ്യിൽ പകർന്നു തന്നു
പ്രശ്നങ്ങൾ അടക്കാൻ മൂവന്തി നേരത്ത് നിറം മങ്ങിയ ഒഴിഞ്ഞ മദ്യ കുപ്പി

പക്ഷെ അതെഴുതി  വാങ്ങി എൻ പുരയിടത്തിന്റെ വിലയാധാരം!
ഞാനോ ജീവിതം ഖജനാവിന്ന് തീറെഴുതി , നാവു കുഴഞ്ഞു ജനമധ്യത്തിലേക്ക്..
പാപ കൂമ്പാരമായി എന്നിൽ നിന്ന് അകന്നു പോകുന്നു ഇന്നെന്റെ ഖജനാവും!

കുപ്പികളടക്കിയ ശ്മശാനത്തിൽ കിടപ്പാടമില്ലാത്തൊരു-
ശവമടക്കാൻ ആറടി സ്ഥലമെങ്കിലും കുടികിടപ്പായി പതിച്ചു തരാമോ?
മധ്യാഹ്ന നേരം നോക്കി,  കാവലില്ലാത്ത  ലവൽ ക്രോസ്സിറങ്ങുന്ന  കള്ളുഷാപ്പേ?

Comments

  1. ഏതെങ്കിലും ഖജനാവ് നിറഞ്ഞാല്‍ മതിയാരുന്നു
    എന്നാല്‍ അതും നടക്കുന്നുണ്ടോന്ന് ചോദിച്ചാല്‍ ഒട്ട് ഇല്ലതാനും

    ReplyDelete
    Replies
    1. അതെ കുപ്പി ഒഴിയുന്നുണ്ട് ഖജനാവും ഒഴിപ്പിക്കുന്നുണ്ട് പക്ഷെ നിറയുന്ന ഖജനാവ്‌ വേറെ ഉണ്ട് അങ്ങ് വെളിയിലാ നന്ദി അജിത്ഭായ്

      Delete
  2. കുടിച്ച്,കുടിച്ച് ആദ്യം കിടപ്പായി.പിന്നെ, വീടും,കുടിയും പോയി.പിന്നെ ശവമായി കിടപ്പായി.ഇനിയതടക്കാൻ കുടികിടപ്പായി... ഹ...ഹ...ഹ... എന്നാലും എന്റെ കള്ള്ഷാപ്പേ...


    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. കാശ് കുറച്ചു നല്ല ക്വാളിറ്റി സാധനം കിട്ടുന്നത് വരെ സമരം ചെയ്യും സമരം ചെയ്യും മരണം വരെയും അല്ലെങ്കിൽ വേണ്ട ... സമരവും വേണ്ട മരണവും വേണ്ട

      നന്ദി സൌഗന്ധികം

      Delete
  3. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലി ...

    ReplyDelete
    Replies
    1. അതെ ഒറ്റമൂലി തന്നെ! ആര്ക്ക് ജനത്തിനോ അതോ ഭരിക്കുന്ന ഖജനാവിനോ
      നന്ദി സുഹൃത്തേ വായനക്കും അഭിപ്രായത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം