Skip to main content

കുപ്പികൾ അടക്കിയ ഖജനാവ്‌

ഞാൻ എന്റെ പ്രശ്നങ്ങൾ ചുമന്നു തളർന്നപ്പോൾ
ആരോ ചുമലിൽ പിടിച്ചു സാന്ത്വനമായ് കൈയ്യിൽ പകർന്നു തന്നു
പ്രശ്നങ്ങൾ അടക്കാൻ മൂവന്തി നേരത്ത് നിറം മങ്ങിയ ഒഴിഞ്ഞ മദ്യ കുപ്പി

പക്ഷെ അതെഴുതി  വാങ്ങി എൻ പുരയിടത്തിന്റെ വിലയാധാരം!
ഞാനോ ജീവിതം ഖജനാവിന്ന് തീറെഴുതി , നാവു കുഴഞ്ഞു ജനമധ്യത്തിലേക്ക്..
പാപ കൂമ്പാരമായി എന്നിൽ നിന്ന് അകന്നു പോകുന്നു ഇന്നെന്റെ ഖജനാവും!

കുപ്പികളടക്കിയ ശ്മശാനത്തിൽ കിടപ്പാടമില്ലാത്തൊരു-
ശവമടക്കാൻ ആറടി സ്ഥലമെങ്കിലും കുടികിടപ്പായി പതിച്ചു തരാമോ?
മധ്യാഹ്ന നേരം നോക്കി,  കാവലില്ലാത്ത  ലവൽ ക്രോസ്സിറങ്ങുന്ന  കള്ളുഷാപ്പേ?

Comments

  1. ഏതെങ്കിലും ഖജനാവ് നിറഞ്ഞാല്‍ മതിയാരുന്നു
    എന്നാല്‍ അതും നടക്കുന്നുണ്ടോന്ന് ചോദിച്ചാല്‍ ഒട്ട് ഇല്ലതാനും

    ReplyDelete
    Replies
    1. അതെ കുപ്പി ഒഴിയുന്നുണ്ട് ഖജനാവും ഒഴിപ്പിക്കുന്നുണ്ട് പക്ഷെ നിറയുന്ന ഖജനാവ്‌ വേറെ ഉണ്ട് അങ്ങ് വെളിയിലാ നന്ദി അജിത്ഭായ്

      Delete
  2. കുടിച്ച്,കുടിച്ച് ആദ്യം കിടപ്പായി.പിന്നെ, വീടും,കുടിയും പോയി.പിന്നെ ശവമായി കിടപ്പായി.ഇനിയതടക്കാൻ കുടികിടപ്പായി... ഹ...ഹ...ഹ... എന്നാലും എന്റെ കള്ള്ഷാപ്പേ...


    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. കാശ് കുറച്ചു നല്ല ക്വാളിറ്റി സാധനം കിട്ടുന്നത് വരെ സമരം ചെയ്യും സമരം ചെയ്യും മരണം വരെയും അല്ലെങ്കിൽ വേണ്ട ... സമരവും വേണ്ട മരണവും വേണ്ട

      നന്ദി സൌഗന്ധികം

      Delete
  3. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലി ...

    ReplyDelete
    Replies
    1. അതെ ഒറ്റമൂലി തന്നെ! ആര്ക്ക് ജനത്തിനോ അതോ ഭരിക്കുന്ന ഖജനാവിനോ
      നന്ദി സുഹൃത്തേ വായനക്കും അഭിപ്രായത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...