Skip to main content

പെണ്ണ്

ചെന്താമര പോലൊരു പെണ്ണ്
പനിനീര് മണം ഉള്ളൊരു പെണ്ണ്
മുടി നീളം ഉള്ളൊരു പെണ്ണ്
സൌന്ദര്യം ഉള്ളൊരു പെണ്ണ്

ഉണ്ടക്കണ്ണ് ഉള്ളൊരു പെണ്ണ്
മുട്ടൻ നാക്കുള്ളൊരു പെണ്ണ്
വെട്ടി ത്തിരിയണ പെണ്ണ്
നാണം കുണുങ്ങണ പെണ്ണ്

കാന്താരി അരക്കണ പെണ്ണ്
മിഴിനീരോന്നിറ്റണ പെണ്ണ്
പിണങ്ങി ക്കരയണ പെണ്ണ്
വാക്കിൽ മുള്ളുള്ളൊരു പെണ്ണ്

പാവാട ഉടുക്കണ പെണ്ണ്
തൊട്ടാൽ പിടക്കണ പെണ്ണ്
നോവാൾ ചിണുങ്ങണ പെണ്ണ്
ചിരിച്ചാൽ കുലുങ്ങണ  പെണ്ണ്

കണ്ടാലോളിക്കണ പെണ്ണ്
പതിനെട്ടു കഴിഞ്ഞൊരു പെണ്ണ്
കെട്ടിക്കാറായൊരു പെണ്ണ്
ഞാൻ കെട്ടാൻ പോകണ പെണ്ണ്

ഞാൻ കേൾക്കാൻ കൊതിക്കണ കാത്
മധുരം തരുന്നൊരു നാക്കും
ഞാൻ നോക്കാൻ നോക്കണ കണ്ണും
ഞാൻ ഒളിക്കാൻ നോക്കണ മുടിയും

ഇതു ഞാൻ  തേടി നടക്കണ പെണ്ണ്
ഇതു ഞാൻ തോല്ക്കാൻ പോകണതെറ്റ്
തലമണ്ടയിൽ ആളുള്ളൊരു പെണ്ണ്
ഇത് ഞാൻ സുല്ലിടാൻ പോകണ പോക്ക്

Comments

  1. തെന വിളയും പൊൻവയലല്ല
    തെന്മല തൻ ചെറുതേനല്ല
    എന്റെ കണ്ണിനു ദർശനമേകിയ മായാരൂപിണി
    ഇവളെന്റെ കണ്ണിന്മുന്നിൽപ്പെട്ടാൽ മധുരോന്മാദിനി


    ബൈജു ഭായ് ആളു സുന്ദരിക്കുട്ടി തന്നെ. നിങ്ങള് ഭാഗ്യവാനാ കേട്ടാ.

    നല്ല കവിത.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സന്തോഷം സൌഗന്ധികം വളരെ വളരെ സന്തോഷം ആ വരികൾ പകര്ത്തിയത്തിനും

      Delete
  2. പെണ്‍വിഷയമല്ലേ!!
    കമന്റെഴുതാന്‍ അല്പം സൂക്ഷിയ്ക്കുന്നത് നല്ലതാ

    ReplyDelete
    Replies
    1. ഭർത്താവുള്ള പെണ്ണാണെങ്കിൽ തീര്ച്ചയായും

      Delete
  3. പെണ്ണ് ആള് കൊള്ളാമല്ലോ...

    ReplyDelete
    Replies
    1. പെണ്ണുങ്ങളെല്ലാം ഇങ്ങന നാക്കെടുത്തൽ നോണയെ പറയൂ ഇത് ഞാൻ പറഞ്ഞതല്ല രേവതി കിലുക്കത്തിൽ പറഞ്ഞതാ
      നന്ദി അച്ചൂ

      Delete
  4. പെണ്ണുങ്ങള് പഴയ പുളളികളല്ല.......

    ReplyDelete
    Replies
    1. വളരെ താമസിച്ചു പോയി രാജ് ഇത് കുറെ വര്ഷം മുമ്പ് പറഞ്ഞിരുന്നെങ്കിലോ എനിക്കറിയില്ലാരുന്നു
      ചുമ്മാ അതൊക്കെ അല്ലെ ഒരു സുഖം അനു രാജ്
      നന്ദി അനു രാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...