Skip to main content

പെണ്ണ്

ചെന്താമര പോലൊരു പെണ്ണ്
പനിനീര് മണം ഉള്ളൊരു പെണ്ണ്
മുടി നീളം ഉള്ളൊരു പെണ്ണ്
സൌന്ദര്യം ഉള്ളൊരു പെണ്ണ്

ഉണ്ടക്കണ്ണ് ഉള്ളൊരു പെണ്ണ്
മുട്ടൻ നാക്കുള്ളൊരു പെണ്ണ്
വെട്ടി ത്തിരിയണ പെണ്ണ്
നാണം കുണുങ്ങണ പെണ്ണ്

കാന്താരി അരക്കണ പെണ്ണ്
മിഴിനീരോന്നിറ്റണ പെണ്ണ്
പിണങ്ങി ക്കരയണ പെണ്ണ്
വാക്കിൽ മുള്ളുള്ളൊരു പെണ്ണ്

പാവാട ഉടുക്കണ പെണ്ണ്
തൊട്ടാൽ പിടക്കണ പെണ്ണ്
നോവാൾ ചിണുങ്ങണ പെണ്ണ്
ചിരിച്ചാൽ കുലുങ്ങണ  പെണ്ണ്

കണ്ടാലോളിക്കണ പെണ്ണ്
പതിനെട്ടു കഴിഞ്ഞൊരു പെണ്ണ്
കെട്ടിക്കാറായൊരു പെണ്ണ്
ഞാൻ കെട്ടാൻ പോകണ പെണ്ണ്

ഞാൻ കേൾക്കാൻ കൊതിക്കണ കാത്
മധുരം തരുന്നൊരു നാക്കും
ഞാൻ നോക്കാൻ നോക്കണ കണ്ണും
ഞാൻ ഒളിക്കാൻ നോക്കണ മുടിയും

ഇതു ഞാൻ  തേടി നടക്കണ പെണ്ണ്
ഇതു ഞാൻ തോല്ക്കാൻ പോകണതെറ്റ്
തലമണ്ടയിൽ ആളുള്ളൊരു പെണ്ണ്
ഇത് ഞാൻ സുല്ലിടാൻ പോകണ പോക്ക്

Comments

  1. തെന വിളയും പൊൻവയലല്ല
    തെന്മല തൻ ചെറുതേനല്ല
    എന്റെ കണ്ണിനു ദർശനമേകിയ മായാരൂപിണി
    ഇവളെന്റെ കണ്ണിന്മുന്നിൽപ്പെട്ടാൽ മധുരോന്മാദിനി


    ബൈജു ഭായ് ആളു സുന്ദരിക്കുട്ടി തന്നെ. നിങ്ങള് ഭാഗ്യവാനാ കേട്ടാ.

    നല്ല കവിത.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സന്തോഷം സൌഗന്ധികം വളരെ വളരെ സന്തോഷം ആ വരികൾ പകര്ത്തിയത്തിനും

      Delete
  2. പെണ്‍വിഷയമല്ലേ!!
    കമന്റെഴുതാന്‍ അല്പം സൂക്ഷിയ്ക്കുന്നത് നല്ലതാ

    ReplyDelete
    Replies
    1. ഭർത്താവുള്ള പെണ്ണാണെങ്കിൽ തീര്ച്ചയായും

      Delete
  3. പെണ്ണ് ആള് കൊള്ളാമല്ലോ...

    ReplyDelete
    Replies
    1. പെണ്ണുങ്ങളെല്ലാം ഇങ്ങന നാക്കെടുത്തൽ നോണയെ പറയൂ ഇത് ഞാൻ പറഞ്ഞതല്ല രേവതി കിലുക്കത്തിൽ പറഞ്ഞതാ
      നന്ദി അച്ചൂ

      Delete
  4. പെണ്ണുങ്ങള് പഴയ പുളളികളല്ല.......

    ReplyDelete
    Replies
    1. വളരെ താമസിച്ചു പോയി രാജ് ഇത് കുറെ വര്ഷം മുമ്പ് പറഞ്ഞിരുന്നെങ്കിലോ എനിക്കറിയില്ലാരുന്നു
      ചുമ്മാ അതൊക്കെ അല്ലെ ഒരു സുഖം അനു രാജ്
      നന്ദി അനു രാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം