Skip to main content

പെണ്ണ്

ചെന്താമര പോലൊരു പെണ്ണ്
പനിനീര് മണം ഉള്ളൊരു പെണ്ണ്
മുടി നീളം ഉള്ളൊരു പെണ്ണ്
സൌന്ദര്യം ഉള്ളൊരു പെണ്ണ്

ഉണ്ടക്കണ്ണ് ഉള്ളൊരു പെണ്ണ്
മുട്ടൻ നാക്കുള്ളൊരു പെണ്ണ്
വെട്ടി ത്തിരിയണ പെണ്ണ്
നാണം കുണുങ്ങണ പെണ്ണ്

കാന്താരി അരക്കണ പെണ്ണ്
മിഴിനീരോന്നിറ്റണ പെണ്ണ്
പിണങ്ങി ക്കരയണ പെണ്ണ്
വാക്കിൽ മുള്ളുള്ളൊരു പെണ്ണ്

പാവാട ഉടുക്കണ പെണ്ണ്
തൊട്ടാൽ പിടക്കണ പെണ്ണ്
നോവാൾ ചിണുങ്ങണ പെണ്ണ്
ചിരിച്ചാൽ കുലുങ്ങണ  പെണ്ണ്

കണ്ടാലോളിക്കണ പെണ്ണ്
പതിനെട്ടു കഴിഞ്ഞൊരു പെണ്ണ്
കെട്ടിക്കാറായൊരു പെണ്ണ്
ഞാൻ കെട്ടാൻ പോകണ പെണ്ണ്

ഞാൻ കേൾക്കാൻ കൊതിക്കണ കാത്
മധുരം തരുന്നൊരു നാക്കും
ഞാൻ നോക്കാൻ നോക്കണ കണ്ണും
ഞാൻ ഒളിക്കാൻ നോക്കണ മുടിയും

ഇതു ഞാൻ  തേടി നടക്കണ പെണ്ണ്
ഇതു ഞാൻ തോല്ക്കാൻ പോകണതെറ്റ്
തലമണ്ടയിൽ ആളുള്ളൊരു പെണ്ണ്
ഇത് ഞാൻ സുല്ലിടാൻ പോകണ പോക്ക്

Comments

  1. തെന വിളയും പൊൻവയലല്ല
    തെന്മല തൻ ചെറുതേനല്ല
    എന്റെ കണ്ണിനു ദർശനമേകിയ മായാരൂപിണി
    ഇവളെന്റെ കണ്ണിന്മുന്നിൽപ്പെട്ടാൽ മധുരോന്മാദിനി


    ബൈജു ഭായ് ആളു സുന്ദരിക്കുട്ടി തന്നെ. നിങ്ങള് ഭാഗ്യവാനാ കേട്ടാ.

    നല്ല കവിത.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സന്തോഷം സൌഗന്ധികം വളരെ വളരെ സന്തോഷം ആ വരികൾ പകര്ത്തിയത്തിനും

      Delete
  2. പെണ്‍വിഷയമല്ലേ!!
    കമന്റെഴുതാന്‍ അല്പം സൂക്ഷിയ്ക്കുന്നത് നല്ലതാ

    ReplyDelete
    Replies
    1. ഭർത്താവുള്ള പെണ്ണാണെങ്കിൽ തീര്ച്ചയായും

      Delete
  3. പെണ്ണ് ആള് കൊള്ളാമല്ലോ...

    ReplyDelete
    Replies
    1. പെണ്ണുങ്ങളെല്ലാം ഇങ്ങന നാക്കെടുത്തൽ നോണയെ പറയൂ ഇത് ഞാൻ പറഞ്ഞതല്ല രേവതി കിലുക്കത്തിൽ പറഞ്ഞതാ
      നന്ദി അച്ചൂ

      Delete
  4. പെണ്ണുങ്ങള് പഴയ പുളളികളല്ല.......

    ReplyDelete
    Replies
    1. വളരെ താമസിച്ചു പോയി രാജ് ഇത് കുറെ വര്ഷം മുമ്പ് പറഞ്ഞിരുന്നെങ്കിലോ എനിക്കറിയില്ലാരുന്നു
      ചുമ്മാ അതൊക്കെ അല്ലെ ഒരു സുഖം അനു രാജ്
      നന്ദി അനു രാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...