ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന് ഇറ്റിനിന്ന ആകാശം അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു, പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ മരം, നിലത്തിട്ട് ചവിട്ടിക്കെ...
ചിലരുടെ ഭാഗ്യം മറ്റ് ചിലരുടെ നിര്‍ഭാഗ്യമാണല്ലോ..
ReplyDeleteഅതെ അതെ
Delete:)
ReplyDeleteനിധീഷ് താങ്ക്യു
Deleteമുന്തിരി ആയി നട്ടു
ReplyDeleteപാവലായി പടര്ന്നു
കാഞ്ഞിരമായി പറിച്ചു
ഒത്താളങ്ങയായ് കഴിച്ചൊരു
പ്രണയം ശരിക്കും കടക്കെണിയിൽ പെട്ട കർഷകനോ?
ഏതു നിർഭാഗ്യവാനും അവസാനം അടിക്കുന്ന ഒരു ഭാഗ്യക്കുറിയുണ്ട് അത് മരണം
അതിൽ ചിലർക്ക് ആ ഭാഗ്യം കുറച്ചു നേരത്തെയാവാം അപ്പോൾ അതാണ് പ്രണയം
പ്രണയം വടംവലി പോലെ വാശിയുള്ള മത്സരമാണ്
അറിയാതെ തോറ്റു മുന്നേറിക്കൊണ്ടിരിക്കും
ഒരു പുക പോലെ നെഞ്ചിൽ ചൂട് പകരുമ്പോഴും
ആത്മാവിന്റെ പുക പോലെ എരിഞ്ഞു തീര്ന്നു കൊണ്ടിരിക്കും