Skip to main content

പ്രണയ ശ്വാസം ..മദ്ധ്യവയസ്സ് കഴിഞ്ഞത്


ജീവൽ പ്രണയമേ .. നീ ഇന്നെവിടെയാണ്‌?
വഴിയോരം വിരിയുന്ന വെളുത്ത പുഷ്പങ്ങളിൽ
പുലരിയുടെ നറും മഞ്ഞു പെയ്തു തോർന്നിട്ടും
വിധിയുടെ പൂക്കൾ കൊഴിഞ്ഞങ്ങു വീണിട്ടും
ഞാനിന്നറിയുന്നു നീ ഇന്നലെയും വന്നിരുന്നില്ലെന്ന്
എനിക്കിനിയും നിന്നോട് പരിഭവമില്ലെന്നും
നിനക്കോ? പിണക്കവും അതൊട്ട്‌ മാറിയിട്ടുമില്ലെന്ന്

വർഷങ്ങൾക്ക് മുമ്പ് ഒരു ശിശിര കാല പകൽമയക്കത്തിൽ
നിന്റെ കണ്ണ് വെട്ടിച്ചു, നീ പുല്കിയ കരം പിരിച്ചു
ഒരു കുഞ്ഞിനെപ്പോലെ  ഊർന്നിറങ്ങി ഇഴഞ്ഞു നടന്ന ഞാൻ
ഒരു ഉറങ്ങുന്ന കുഞ്ഞിനെ പോലെ തന്നേ തിരിച്ചുകിട്ടുമ്പോൾ
വഴിതെറ്റി തിരിച്ചണഞ്ഞ കുഞ്ഞാടിനെ പ്പോലെ  കൂടെ കൂട്ടുമോ
മൃദുലമാം മുടിയിഴകളിൽ വിരലാൽ തലോടി
തഴുകി  മാറിൽ ചേർത്ത് അമർത്തി  പിടിക്കുമോ?

സന്ധ്യയായി പൊഴിയുന്ന ഓരോ ദിനത്തിലും ഖിന്നമായി കൊഴിയുന്ന ഓരോ വയസ്സിലും 
ആരും അറിയാതെ കാത്തിരിക്കുന്നു ഞാൻ നീ എന്നെങ്കിലും ഈ വഴി തേടി വരുംമെന്നോർത്തു മാത്രം
നീ അറിയാതെ തനിയെ വന്ന ഞാൻ, ഇനി എങ്ങിനെ സ്വയം നിന്നെടുത്തെത്താൻ? നീ എന്നെടുത്തെത്തി എന്നോ തിരികെ വിളിക്കാതെ?
ഞാനറിയാതെ ഉറങ്ങിയ തെറ്റിന് നീ അറിയാതെ ഇറങ്ങിയ വാശിയിൽ 
ഞാനിന്നും തള്ളി നീക്കുന്നതീ  ജന്മം, നീ വിളിക്കാതെ വരില്ലെന്നൊരു വാശിയും മാത്രമാക്കി 
നീ വരുമെന്നറിയാം എനിക്കിന്നും, വരാതിരിക്കുവാനാവില്ല നിനക്കെന്നും 
പക്ഷെ അതെന്നെന്നുള്ള കാത്തിരിപ്പിനു ഒരഅവസാന മെന്നെന്ന് എനിക്കിനി? 

നോക്കൂ ഞാൻ നിനക്കായി കരുതിയ പുഷ്പങ്ങളെ
അറിയൂ നിനക്കായ്‌ കരുതുന്ന ശ്വാസവും 
നിന്നെ കണ്ടടയ്ക്കുവാൻ കൊതിക്കുന്ന മിഴികളും 
കാൽക്കൽ അർപ്പിക്കാൻ  കരുതുന്ന ഹൃദയവും 

ചെയ്ത തെറ്റിന് കഴുകാൻ കരുതിയ സങ്കടത്തിലൂറിയ കണ്ണുനീർത്തുള്ളിയും    
വാടാത്ത പുഷ്പങ്ങൾ നെഞ്ചോടടക്കിയ കത്തുന്ന ജീവിത നെയ്തിരിവെട്ടവും സാക്ഷിയാക്കി മാപ്പിരന്നിരിക്കാം ഞാൻ, പിരിയില്ല ഇനിയില്ലെന്നൊരു ജന്മ വാക്കും- 
ഇനിയൊരു ശ്വാസം നിന്നനുവാദമായി നീ അറിഞ്ഞത്  പകർന്നു തരും വരെ  

ഒരു കുഞ്ഞു സൂചിയുടെ ഉറുമ്പരിക്കും വേദന ശിക്ഷയായി തന്നു
ഒരു പഞ്ഞി പൂവ് ആശ്വാസമായി തിരുകി കൈകാൽ കൊരുത്ത്
എന്നെ കൂട്ടി മടങ്ങാൻ എത്ര വൈകിയാലും കാത്തിരിക്കും ഞാൻ
കണ്ണു തുടച്ചു നീ ഈ മിഴി അടച്ചു പിടിക്കും വരെ
അത് വരെ പിടക്കുമീ ഹൃദയവും ശ്വാസവും
നീ വരുവാൻ വൈകുന്ന ഓരോ ദിനത്തിലും

എന്നാലും അന്നോളം ഒരു പൂവായ് കരുതുമീഹൃദയം
ഇതളുകൾ എന്നോ കൊഴിഞ്ഞതാണെങ്കിലും
നിന്നെ കൂട്ടി  കൂട്ടിലെക്കെന്നോ തിരികെ വരും ദിനം
ഒരു പനിനീര് മലരായ് നിനക്കതഅർപ്പിച്ചു
മനം തുറന്നൊന്നു ചിരിക്കാൻ കഴിയും വരെ! 



Comments

  1. പ്രണയ ശ്വാസം ..മദ്ധ്യവയസ്സ് കഴിഞ്ഞത്

    (എന്നെപ്പറ്റിയല്ല എന്തായാലും!!)

    ReplyDelete
    Replies
    1. അല്ലേ അല്ല അജിത്ഭായ് ക്ക് വേണ്ടി കൗമാര പ്രണയം എഴുതീട്ട് കൈ വിറച്ചു നിരത്തിയത

      Delete
  2. ഉദ്യാനപാലകൻ എന്ന സിനിമയുടെ ക്ലൈമാക്സിൽ നായകൻ നായികയോട് പറയുന്ന ഒരു ഡയലോഗുണ്ട്.ആ സിനിമയിലെ അവസാന ഡയലോഗ്.
    ഹൃദയസ്പർശിയായ രംഗം.കവിതയുടെ ക്ലൈമാക്സെത്തിയപ്പോൾ അതാണെനിക്കോർമ്മ വന്നത്.കവിത വളരെ നന്നായി അവതരിപ്പിച്ചു.

    ശുഭാശംസകൾ....


    ReplyDelete
    Replies
    1. ഞാൻ കണ്ട സിനിമയാ പക്ഷെ ക്ലൈമാക്സ്‌ ഒന്നൂടി കാണണം എന്ന് തോന്നി
      കണ്ടിട്ടാണ് ഈ മറുപടി
      ഹരികുമാറിന്റെ ഫിലിം ജാലകം എന്റെ ഫവൗരിറ്റെ ഫിലിം ആണ്
      നന്ദി സൌഗന്ധികം വളരെ വളരെ നന്ദി ഒര്മാപ്പെടുത്തിയത്തിനു
      ചില ഓർമകൾക്ക് അത് നടന്ന നിമിഷങ്ങളെ ക്കാൾ ശക്തി ഉണ്ടാകും
      ഓര്മ അത് തന്നെ അല്ലേ ഏറ്റവും വല്യ ശക്തി ജീവിച്ചിരുന്നു എന്നുള്ള ഓര്മ പോലെ ജീവിതത്തെക്കാൾ വല്യ ഓർമ്മകൾ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...