Skip to main content

തലയിലെഴുത്ത്

ഒരു ആയുഷ്കാലത്തെ അധ്വാനവും കഴിഞ്ഞു
ദാഹിച്ചു വലഞ്ഞു വിയർപ്പിൻറെ കൂലിക്ക് കൈ-
നീട്ടവേ, ചന്ദനം പോലെ ഇലചാർത്തിൽ തൊട്ടു
കരസ്പർശം പകരാതെ ഉള്ളം കൈയ്യിൽ എറിഞ്ഞു
തന്നു, ഒരു പരമ  പരിശുദ്ദമാം കണ്ണുനീർ തുള്ളി!

ഒരു ജീവന്റെ അധ്വാനത്തിന്റെ വില ഒരു പരിശുദ്ധ
കണ്ണുനീർ തുള്ളിക്കൊപ്പമോ എന്ന് ആശ്ചര്യപ്പെട്ടു
ഭയ ഭക്തി ബഹുമാനത്തോടെ കുമ്പിട്ടു വന്ദിച്ചു
ആദരപൂർവ്വം ഒച്ചാനിച്ചു ജീവിതത്തിൽ നിന്ന്
തിരിഞ്ഞു പിൻവാങ്ങി ഞാൻ എത്തപ്പെട്ടതോ
മണ്ണിന്റെ മണമുള്ള കറുത്ത പട്ടടക്കരികിൽ!

വിശ്രമിക്കുവാൻ കിട്ടിയ പട്ടടയിൽ തല ചേർത്ത്
ഉടൽ നീട്ടി,  ഇനി ജന്മ പുണ്യത്തിന്റെ സാന്ത്വനം  നുകരുവാൻ
സസൂക്ഷ്മംവിടർത്തിയ ഇലചാർത്തിൽ കണ്ടതോ
വരണ്ടുണങ്ങിയ പലനിറം വാർന്ന ഒരു ഗ്ലിസറിൻ കണം!

ജീവൻ പോയ ശരീരവും താങ്ങി മാന നഷ്ടത്തിന്റെ
കണക്കുമായി ആത്മാർഥത തൻ കോടതിയിൽ വീണ്ടും-
ഓച്ഛാനിച്ചു കമഴ്ന്നു കിടന്നു, "ഗ്ലിസറിനും കണ്ണുനീരും
തിരിച്ചറിയാതിരുന്ന നീ കോടതി ചെലവ് വഹിക്കാനുള്ള
ഉത്തരവ്"  കേട്ട പട്ടട പോലും വിറകു കൊള്ളി എടുത്തു-
പുറം കാലിനു തൊഴിച്ചു, പക്ഷെ യാഥാർത്ഥ്യം തിരിച്ചറിയും
കാല സത്യം അവിടെയും തുണയായി, താങ്ങായി.  ലക്‌ഷ്യം-
തെറ്റി കൊണ്ട അടി, മണ്ടത്തരത്തിന്റെ തലക്കായപ്പോൾ;
മരണം വരിച്ചു, ഞാൻ സംതൃപ്തനായി! സ്വർഗസ്ഥനായി.

എന്നിട്ടും  ഞാൻ മറക്കുകയായിരുന്നു,  വിശ്വാസത്തിന്റെ-
പര്യായമാണ്; വഞ്ചന, എന്ന ഒരു പാഠം പഠിക്കാത്ത തെറ്റിന്,
കൊടുക്കേണ്ടി വന്ന വില, ജീവിതം; പോലെ എത്ര തുച്ഛമെന്ന്!!

Comments

  1. എന്താണ് ഈ രചനയ്ക്ക് ആധാരം?

    ReplyDelete
    Replies
    1. അധ്വാനത്തിന്റെ വിയര്പ്പ് പലപ്പോഴും ഒരിറ്റു കണ്ണീരിന്റെ മുമ്പിൽ ഒന്നും അല്ലാത്ത അവസ്ഥ ഇന്ന് ചില സാമൂഹ്യ വ്യവസ്ഥയിൽ നിലനില്ക്കുന്നുണ്ട് .
      കോടതി വിധികൾ അത് ശരിവയ്ക്കുന്നു
      മരണത്തിന്റെ മുന്നിൽ പോഴിക്കപ്പെടുന്ന കണ്ണീരു പോലും വ്യാജം
      മരണം പോലും വ്യാജം പട്ടടയിൽ മരിച്ച ശവത്തെ പോലും ഇന്ന് കുത്തി നോവിക്കുന്നില്ലേ
      ജീവന്റെ വില ഇന്ന് കണ്ണീരിനേക്കാൾ കുറഞ്ഞിട്ടില്ലേ എന്നൊക്കെ തോന്നിപ്പോയി അത് കുറിച്ച് വന്നപ്പോൾ ഇങ്ങനെ ആയീ
      അപ്പോൾ അത് തലവര അത് തന്നെ പല ജീവിതത്തിന്റെയും ഈ വരകളുടെയും ആധാരം
      നന്ദി അജിത്‌ ഭായ്

      Delete
  2. ദൈവമേ എൻറെ ശത്രുക്കളിൽ നിന്ന്
    ഞാൻ രക്ഷപ്പെട്ടുകൊള്ളാം പക്ഷേ
    എൻറെ മിത്രങ്ങളിൽ നന്ന് എന്നെ
    നീ രക്ഷിക്കേണമേ ....
    ഇത് എഴുതുന്നതിൻറെ തൊട്ടു മുംബ്
    മനസ്സ് ഇങ്ങനെ പറഞ്ഞിരുന്നൊ ?...ആശംസകൾ .

    ReplyDelete
    Replies
    1. വായനക്കും അതിലുപരി നല്ലൊരു അഭിപ്രായത്തിനും സ്നേഹത്തിന്റെ നന്ദി

      Delete
  3. ചില കണ്ണീർക്കണങ്ങൾ വ്യാജമായിരുന്നെന്നറിയുമ്പോൾ നാം തകർന്നു പോകും.അങ്ങനെ തകരാതിരിയ്ക്കണമെങ്കിൽ ഭായ് പറഞ്ഞതു പോലെ തലേവര
    നന്നാവണം.കൂടെയുള്ളത് വ്യാജ ഹൃദയങ്ങളാകാതിരിയ്ക്കാൻ.

    പാഹി,പാഹി ജഗത്പതേ.....

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഞാൻ ഒരു സെക്രെറ്റ്‌ പറയട്ടെ സൌഗന്ധികം, ഫുൾ പേര് അടിക്കാൻ പാടാണ് സൗ സൌന്ദര രാജന്റെ സൗ
      നമ്മുടെ ഹൃദയം ഒറിജിനൽ പോലെ അല്ലെങ്കിൽ വേണ്ട ഒറിജിനൽ തന്നെ അയാൾ കൂടെ ഉള്ള ഹൃദയവും 916 ആവും, 5 വര്ഷത്തേക്ക് ഞാൻ ഗ്യരന്ടീ
      നന്ദി സൗ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!