Skip to main content

തലയിലെഴുത്ത്

ഒരു ആയുഷ്കാലത്തെ അധ്വാനവും കഴിഞ്ഞു
ദാഹിച്ചു വലഞ്ഞു വിയർപ്പിൻറെ കൂലിക്ക് കൈ-
നീട്ടവേ, ചന്ദനം പോലെ ഇലചാർത്തിൽ തൊട്ടു
കരസ്പർശം പകരാതെ ഉള്ളം കൈയ്യിൽ എറിഞ്ഞു
തന്നു, ഒരു പരമ  പരിശുദ്ദമാം കണ്ണുനീർ തുള്ളി!

ഒരു ജീവന്റെ അധ്വാനത്തിന്റെ വില ഒരു പരിശുദ്ധ
കണ്ണുനീർ തുള്ളിക്കൊപ്പമോ എന്ന് ആശ്ചര്യപ്പെട്ടു
ഭയ ഭക്തി ബഹുമാനത്തോടെ കുമ്പിട്ടു വന്ദിച്ചു
ആദരപൂർവ്വം ഒച്ചാനിച്ചു ജീവിതത്തിൽ നിന്ന്
തിരിഞ്ഞു പിൻവാങ്ങി ഞാൻ എത്തപ്പെട്ടതോ
മണ്ണിന്റെ മണമുള്ള കറുത്ത പട്ടടക്കരികിൽ!

വിശ്രമിക്കുവാൻ കിട്ടിയ പട്ടടയിൽ തല ചേർത്ത്
ഉടൽ നീട്ടി,  ഇനി ജന്മ പുണ്യത്തിന്റെ സാന്ത്വനം  നുകരുവാൻ
സസൂക്ഷ്മംവിടർത്തിയ ഇലചാർത്തിൽ കണ്ടതോ
വരണ്ടുണങ്ങിയ പലനിറം വാർന്ന ഒരു ഗ്ലിസറിൻ കണം!

ജീവൻ പോയ ശരീരവും താങ്ങി മാന നഷ്ടത്തിന്റെ
കണക്കുമായി ആത്മാർഥത തൻ കോടതിയിൽ വീണ്ടും-
ഓച്ഛാനിച്ചു കമഴ്ന്നു കിടന്നു, "ഗ്ലിസറിനും കണ്ണുനീരും
തിരിച്ചറിയാതിരുന്ന നീ കോടതി ചെലവ് വഹിക്കാനുള്ള
ഉത്തരവ്"  കേട്ട പട്ടട പോലും വിറകു കൊള്ളി എടുത്തു-
പുറം കാലിനു തൊഴിച്ചു, പക്ഷെ യാഥാർത്ഥ്യം തിരിച്ചറിയും
കാല സത്യം അവിടെയും തുണയായി, താങ്ങായി.  ലക്‌ഷ്യം-
തെറ്റി കൊണ്ട അടി, മണ്ടത്തരത്തിന്റെ തലക്കായപ്പോൾ;
മരണം വരിച്ചു, ഞാൻ സംതൃപ്തനായി! സ്വർഗസ്ഥനായി.

എന്നിട്ടും  ഞാൻ മറക്കുകയായിരുന്നു,  വിശ്വാസത്തിന്റെ-
പര്യായമാണ്; വഞ്ചന, എന്ന ഒരു പാഠം പഠിക്കാത്ത തെറ്റിന്,
കൊടുക്കേണ്ടി വന്ന വില, ജീവിതം; പോലെ എത്ര തുച്ഛമെന്ന്!!

Comments

  1. എന്താണ് ഈ രചനയ്ക്ക് ആധാരം?

    ReplyDelete
    Replies
    1. അധ്വാനത്തിന്റെ വിയര്പ്പ് പലപ്പോഴും ഒരിറ്റു കണ്ണീരിന്റെ മുമ്പിൽ ഒന്നും അല്ലാത്ത അവസ്ഥ ഇന്ന് ചില സാമൂഹ്യ വ്യവസ്ഥയിൽ നിലനില്ക്കുന്നുണ്ട് .
      കോടതി വിധികൾ അത് ശരിവയ്ക്കുന്നു
      മരണത്തിന്റെ മുന്നിൽ പോഴിക്കപ്പെടുന്ന കണ്ണീരു പോലും വ്യാജം
      മരണം പോലും വ്യാജം പട്ടടയിൽ മരിച്ച ശവത്തെ പോലും ഇന്ന് കുത്തി നോവിക്കുന്നില്ലേ
      ജീവന്റെ വില ഇന്ന് കണ്ണീരിനേക്കാൾ കുറഞ്ഞിട്ടില്ലേ എന്നൊക്കെ തോന്നിപ്പോയി അത് കുറിച്ച് വന്നപ്പോൾ ഇങ്ങനെ ആയീ
      അപ്പോൾ അത് തലവര അത് തന്നെ പല ജീവിതത്തിന്റെയും ഈ വരകളുടെയും ആധാരം
      നന്ദി അജിത്‌ ഭായ്

      Delete
  2. ദൈവമേ എൻറെ ശത്രുക്കളിൽ നിന്ന്
    ഞാൻ രക്ഷപ്പെട്ടുകൊള്ളാം പക്ഷേ
    എൻറെ മിത്രങ്ങളിൽ നന്ന് എന്നെ
    നീ രക്ഷിക്കേണമേ ....
    ഇത് എഴുതുന്നതിൻറെ തൊട്ടു മുംബ്
    മനസ്സ് ഇങ്ങനെ പറഞ്ഞിരുന്നൊ ?...ആശംസകൾ .

    ReplyDelete
    Replies
    1. വായനക്കും അതിലുപരി നല്ലൊരു അഭിപ്രായത്തിനും സ്നേഹത്തിന്റെ നന്ദി

      Delete
  3. ചില കണ്ണീർക്കണങ്ങൾ വ്യാജമായിരുന്നെന്നറിയുമ്പോൾ നാം തകർന്നു പോകും.അങ്ങനെ തകരാതിരിയ്ക്കണമെങ്കിൽ ഭായ് പറഞ്ഞതു പോലെ തലേവര
    നന്നാവണം.കൂടെയുള്ളത് വ്യാജ ഹൃദയങ്ങളാകാതിരിയ്ക്കാൻ.

    പാഹി,പാഹി ജഗത്പതേ.....

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഞാൻ ഒരു സെക്രെറ്റ്‌ പറയട്ടെ സൌഗന്ധികം, ഫുൾ പേര് അടിക്കാൻ പാടാണ് സൗ സൌന്ദര രാജന്റെ സൗ
      നമ്മുടെ ഹൃദയം ഒറിജിനൽ പോലെ അല്ലെങ്കിൽ വേണ്ട ഒറിജിനൽ തന്നെ അയാൾ കൂടെ ഉള്ള ഹൃദയവും 916 ആവും, 5 വര്ഷത്തേക്ക് ഞാൻ ഗ്യരന്ടീ
      നന്ദി സൗ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി