Skip to main content

ചിന്താ ശരങ്ങൾ

സുഹൃത്തേ പൊറുത്താലും എന്റെ ചിന്താ ശരങ്ങൾ ഏതെങ്കിലും..
എന്തെങ്ങിലും നിന്റെ തളിരുടലിൽ പോറിയോ?
എന്നാൽ നീ അറിയുക.. അതെന്റെ ഹൃദയത്തെ കീറിമുറിച്ചവ..
എന്റെ ഹൃദയ വേദനയിലും ഞാൻ തഴുകാം എങ്കിൽ.....
ആ നൊമ്പരത്തെ.... ഞാൻ കൃതാർഥനായി..നിന്റെ നോവിലും..
എന്നാലും എന്നിട്ടും.. ഞാനൊരു സാഡിസ്റ്റോ..?

Comments

  1. Athu vazhiye parayaam :) Best wishes.

    ReplyDelete
    Replies
    1. അല്ലെങ്കിലും ഡോക്ടറോട് കള്ളം പറയാൻ പാടില്ലല്ലോ
      നന്ദി ഡോക്ടർ വീണ്ടും ഇനിയും കുറിപ്പെഴുത്തണം

      Delete
  2. ചിന്താശരങ്ങള്‍ അല്പം മൂര്‍ച്ച കുറച്ചാലോ...??

    ReplyDelete
    Replies
    1. അജിത്‌ ഭായ് അത് ശരിയാണ് താങ്കൾ പറഞ്ഞത് .. ചിലപ്പോൾ drive ചെയ്യുമ്പോൾ ബ്രേക്ക്‌ ഉണ്ടെന്നുള്ള കാര്യം മറന്നു പോകാറുണ്ട്... ചില ഒര്മപെടുത്തലുകൾ രക്ഷയാണ്

      Delete
  3. എന്റെ ഹൃദയ വേദനയിലും ഞാൻ തഴുകാം

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി യുണ്ട് ഇനിയും വിടരട്ടെ

      Delete
  4. തലയ്ക്ക്‌ അസുഖമായിട്ടാ ഇപ്പൊ ഇത്‌ വായിക്കാന്‍ ശ്രമിയ്ക്കുന്നെ…
    പോട്ടെ..
    എന്തായാലും മാനേജ്‌ ചെയ്യാം….

    ReplyDelete
  5. ആവശിയമില്ലാത്തത് ചിന്തിച്ചു കൂട്ടാതെ....

    ReplyDelete
  6. നന്ദി Anuraj ഇനി ചിന്ത കുറയ്ക്കാം താങ്ക്യു

    ReplyDelete
  7. ഹേ മനുഷ്യ പ്രാണി ....
    എന്നെ അറിയുമോ ?

    ReplyDelete
    Replies
    1. ഹായ് വളരെ സർപ്രൈസ് ആയല്ലോ!!!
      സുഖമാണോ രാധേഷ്? അമ്മ എന്ത് പറയുന്നു ലാല്ജി മസ്ക്കറ്റിൽ അല്ലെ?

      Delete
    2. അതെ ! എനിക്കും വലിയ സന്തോഷമായി ...ഇവിടെ കണ്ടപ്പോള്‍ ..... കടലോളം സന്തോഷം ! കണ്ടത്തില്‍ .... ലാല്‍ മസ്കറ്റില്‍ ഉണ്ട് . അമ്മ എന്ത് പറയുന്നോ എന്തോ..... കണ്ടിട്ട് ഒത്തിരി ആയി.... :( നല്ലവര്‍ നന്നായി ഇരിക്കട്ടേ ..... അല്ലെ ... ? :)

      Delete
    3. വളരെ സന്തോഷം രാധീഷ്, പിന്നെ ഹൈദ്രബടിലാണോ ഇപ്പൊ? രാധീഷിനു സുഖമല്ലേ?

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...