Skip to main content

ചിന്താ ശരങ്ങൾ

സുഹൃത്തേ പൊറുത്താലും എന്റെ ചിന്താ ശരങ്ങൾ ഏതെങ്കിലും..
എന്തെങ്ങിലും നിന്റെ തളിരുടലിൽ പോറിയോ?
എന്നാൽ നീ അറിയുക.. അതെന്റെ ഹൃദയത്തെ കീറിമുറിച്ചവ..
എന്റെ ഹൃദയ വേദനയിലും ഞാൻ തഴുകാം എങ്കിൽ.....
ആ നൊമ്പരത്തെ.... ഞാൻ കൃതാർഥനായി..നിന്റെ നോവിലും..
എന്നാലും എന്നിട്ടും.. ഞാനൊരു സാഡിസ്റ്റോ..?

Comments

  1. Athu vazhiye parayaam :) Best wishes.

    ReplyDelete
    Replies
    1. അല്ലെങ്കിലും ഡോക്ടറോട് കള്ളം പറയാൻ പാടില്ലല്ലോ
      നന്ദി ഡോക്ടർ വീണ്ടും ഇനിയും കുറിപ്പെഴുത്തണം

      Delete
  2. ചിന്താശരങ്ങള്‍ അല്പം മൂര്‍ച്ച കുറച്ചാലോ...??

    ReplyDelete
    Replies
    1. അജിത്‌ ഭായ് അത് ശരിയാണ് താങ്കൾ പറഞ്ഞത് .. ചിലപ്പോൾ drive ചെയ്യുമ്പോൾ ബ്രേക്ക്‌ ഉണ്ടെന്നുള്ള കാര്യം മറന്നു പോകാറുണ്ട്... ചില ഒര്മപെടുത്തലുകൾ രക്ഷയാണ്

      Delete
  3. എന്റെ ഹൃദയ വേദനയിലും ഞാൻ തഴുകാം

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി യുണ്ട് ഇനിയും വിടരട്ടെ

      Delete
  4. തലയ്ക്ക്‌ അസുഖമായിട്ടാ ഇപ്പൊ ഇത്‌ വായിക്കാന്‍ ശ്രമിയ്ക്കുന്നെ…
    പോട്ടെ..
    എന്തായാലും മാനേജ്‌ ചെയ്യാം….

    ReplyDelete
  5. ആവശിയമില്ലാത്തത് ചിന്തിച്ചു കൂട്ടാതെ....

    ReplyDelete
  6. നന്ദി Anuraj ഇനി ചിന്ത കുറയ്ക്കാം താങ്ക്യു

    ReplyDelete
  7. ഹേ മനുഷ്യ പ്രാണി ....
    എന്നെ അറിയുമോ ?

    ReplyDelete
    Replies
    1. ഹായ് വളരെ സർപ്രൈസ് ആയല്ലോ!!!
      സുഖമാണോ രാധേഷ്? അമ്മ എന്ത് പറയുന്നു ലാല്ജി മസ്ക്കറ്റിൽ അല്ലെ?

      Delete
    2. അതെ ! എനിക്കും വലിയ സന്തോഷമായി ...ഇവിടെ കണ്ടപ്പോള്‍ ..... കടലോളം സന്തോഷം ! കണ്ടത്തില്‍ .... ലാല്‍ മസ്കറ്റില്‍ ഉണ്ട് . അമ്മ എന്ത് പറയുന്നോ എന്തോ..... കണ്ടിട്ട് ഒത്തിരി ആയി.... :( നല്ലവര്‍ നന്നായി ഇരിക്കട്ടേ ..... അല്ലെ ... ? :)

      Delete
    3. വളരെ സന്തോഷം രാധീഷ്, പിന്നെ ഹൈദ്രബടിലാണോ ഇപ്പൊ? രാധീഷിനു സുഖമല്ലേ?

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...