Skip to main content

വിണ്ണിലെ ജീവിതം മണ്ണിലെ പ്രവാസം

ജീവിതം എനിക്കെന്റെ  ഭാരമായി തീർന്നപ്പോൾ
പ്രവാസം അതെന്റെ പ്രണയമായി
പ്രണയമെൻ ശ്വാസ നിശ്വാസമായ്‌ ഉയർന്നപ്പോൾ
പണം അതെനിക്കൊരു  പ്രശ്നമായി

പ്രശ്നം എൻ രക്തത്തിൽ തീയായി ജ്വലിച്ചപ്പോൾ
ഹൃദയ രക്തം വിയർപ്പു ചാലായ്‌ തഴുകി
വിയര്പ്പ് ഒന്ന് ആവിയായ പറന്നേറുമ്പോൾ
ആവി തങ്ങി അതിൽ എണ്ണ പൊങ്ങി

എണ്ണക്ക് പല കണക്കുകൾ നിരത്തുമ്പോൾ
അത് പിന്നെ  എണ്ണിയ പണമായി തീർന്നു
പണം  ഒരു ആശയായ് വളർന്നപ്പോൾ
ഞാൻ വെറുമൊരു രോഗി ആയിതളർന്നു

ആ രോഗം എന്റെ മരുന്നായി ഒഴിഞ്ഞപ്പോൾ
അത് മണ്ണിലേക്കൊരു മടക്ക യാത്രക്കൊരുക്കമായ്‌
ദേഹത്തിലെ  ജീവന് പ്രവാസത്തിനു സമയമായ്
ആ യാത്ര അതും  മണ്ണിനു മറ്റൊരു ഭാരമായോ?

പ്രവാസി ഒരു മണ്ണിനും ഒരിക്കലും ഭാരമാവില്ല
ഇടതു വശം ചേർന്നോടിയ അവൻ  പ്രവാസ ജീവൻ
ഇടതിന്റെ    പ്രത്യായ ശാസ്ത്രം മറക്കുമ്പോൾ
ഇടതു വശം ചേർന്ന്  അവൻ മണ്ണിൽ ശയിക്കും

കഴുക്കൊലു പോലെ ഉള്ളിൽ വളയും  പ്രവാസി
ഉത്തരമായ് മണ്ണിൽ താങ്ങായി നിവർന്നിടും!
അന്നും ജീവൻ  പിരിഞ്ഞകലും അവൻ  പ്രവാസ കാമുകൻ
മണ്ണ്‍ അടുത്തറിയാൻ അതും അവനൊരു പ്രവാസകാലം!

അച്ഛന്റെ  തണലിന്റെ സുഖമറിഞ്ഞാൽ
അമ്മ തൻ നിറ ഗർഭ സ്നേഹമോർത്താൽ
മരണം  പെരുപ്പിച്ച പഞ്ഞിയായി പാറും
പ്രവാസം  പൊങ്ങച്ച കുമിളയായി പൊട്ടും!!

Comments

  1. വാഴ്വേ മായം

    ReplyDelete
    Replies
    1. ഒരു യുഗ ജീവിതം എന്ത് മനോഹരമായി രണ്ടു വരികളിൽ ആവാഹിച്ചിരിക്കുന്നു, ഇത് ആരുടെ വരികളാണെന്ന് അറിയാമോ അജിത്‌ ഭായ്? പാട്ടും സിനിമയും കേട്ടിട്ടുണ്ട് പക്ഷെ ആരുടെ എന്ന് അറിയില്ല, ഇത് തമിഴ് ആണോ മലയാളം ആണോ എന്നും അറിയില്ല
      എന്തായാലും അത് മനോഹരമായി ഓർത്തു, ഓർമിപ്പിച്ചതിനും ഈ അഭിപ്രായത്തിനും ഒരു പാട് നന്ദി

      Delete
  2. ""താഴെ .. മഞ്ഞിന്റെ , മെഘകീറുകളുടെ താഴെ
    വിണ്ണില്‍ നിന്നുയരുന്ന നിശ്വാസ്സത്തിന്‍ താഴെ
    സ്നേഹത്തിന്റെ നേര്‍ത്ത തെന്നല്‍ തഴുകുന്ന
    താഴ്വാരത്തില്‍ .. മനസ്സിന്റെ നൊവുകള്‍
    പൊഴിച്ച് കളയുന്ന കരങ്ങളില്‍ വീണുറങ്ങാന്‍
    ആ കൈവിരലിലൂടെ ഒരിക്കലും തീരാത്ത
    കിനാവിന്റെ മഞ്ചലില്‍ കാതങ്ങള്‍ പൊകാന്‍
    എന്നുമെന്നും എന്റെ ചാരെ നിന്റെ സ്നേഹചൂര് ..

    കരള്‍ നീറുന്ന നൊമ്പരത്തിലും
    ഹൃത്തില്‍ പുതുമഴ പെയ്യിക്കുന്ന
    എന്റെ സ്നെഹാദ്രമീ മഴ

    കണ്‍കൊണില്‍ പെയ്യുവാന്‍ വെമ്പി
    നില്‍ക്കുന്ന മിഴിനീര്‍പൂക്കളേ
    ഉള്ളം കൈയ്യാല്‍ തുടച്ച് കളയുന്ന
    എന്‍ വാത്സല്യമാമീ മഴ

    ഈ നിലാവില്‍ .. ഈ ഉഷ്ണതെരുവില്‍
    ഏകാന്തമീ നിമിഷത്തില്‍ .. എന്നരുകില്‍
    സ്നെഹത്തിന്‍ ഉറവ തീര്‍ത്ത ശലഭമേ
    വാക്കുകളില്‍ സ്നെഹാഴിതന്‍ നിറങ്ങളൊരുക്കി
    നീ എന്നെയും കൂട്ടീ പൊവതെങ്ങൊട്ടൊ .... ""

    ഇനിയും മുറിയാത്ത പ്രവാസം ..
    കിനാവും , കൊതിപ്പിക്കലും കൊണ്ട്
    യാന്ത്രികമായ പകലുകളും , നരച്ച രാത്രികളും സമ്മാനിച്ച് ..
    ജീവിതം നീട്ടി തരുന്നത് , കൈയെത്തി പിടിച്ച്
    അതിലൂടെ ഒഴുകാന്‍ വിധിക്കപെട്ടതെന്ന്
    സ്വയം ആശ്വസ്സിച്ച് ഒരു കൂട്ടം മനസ്സുകള്‍ ..
    എല്ലാമിട്ടെറിഞ്ഞ് ഒരിക്കല്‍ പൊകുമ്പൊള്‍ ഹൃത്ത് അടയാളപെടുത്തിയ
    ചിലത് മാത്രം വാനിലേക്കുയരും .. പിന്നേ അതു മഴയാകും
    മരുഭൂവിലേ മഴ ..

    ReplyDelete
    Replies
    1. മനോഹരം റിനി ഈ മഴ
      പെയ്യ്തു തീരുമ്പോഴും ആ കുളിരും കുളിര് കാറ്റും
      പ്രവാസത്തിന്റെ തീക്ഷ്ണ മരുക്കാട്ടിൽ ഈ സൌഹൃദ
      സ്നേഹം വാക്കുകളിൽ പകരുമ്പോൾ ഞാൻ അറിയുന്നു
      പ്രവാസം എന്റെ സുകൃതം, ഈ സഹൃദം ഈ ആശ്വാസ സൗഹൃദം എന്റെ ഈ ജന്മ പുണ്യം

      Delete
  3. ബൈജു..

    വളരെ ഹൃദ്യമായ വരികളില്‍ കൂടി... നല്ലൊരു ജീവിത ചിത്രം വാക്കുകളില്‍ കൂടി എഴുതി കാട്ടി....
    ശരാശരി ഒരു സാധാരണ ക്കാരന്റെ വേദനകള്‍ മനോഹരമായി വര്‍ണ്ണിചിരിക്കുന്നു...

    കവിത നന്നയിരിക്കുന്നു....എല്ലാ വിധ ഭാവുകങ്ങളും ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...