Skip to main content

വിണ്ണിലെ ജീവിതം മണ്ണിലെ പ്രവാസം

ജീവിതം എനിക്കെന്റെ  ഭാരമായി തീർന്നപ്പോൾ
പ്രവാസം അതെന്റെ പ്രണയമായി
പ്രണയമെൻ ശ്വാസ നിശ്വാസമായ്‌ ഉയർന്നപ്പോൾ
പണം അതെനിക്കൊരു  പ്രശ്നമായി

പ്രശ്നം എൻ രക്തത്തിൽ തീയായി ജ്വലിച്ചപ്പോൾ
ഹൃദയ രക്തം വിയർപ്പു ചാലായ്‌ തഴുകി
വിയര്പ്പ് ഒന്ന് ആവിയായ പറന്നേറുമ്പോൾ
ആവി തങ്ങി അതിൽ എണ്ണ പൊങ്ങി

എണ്ണക്ക് പല കണക്കുകൾ നിരത്തുമ്പോൾ
അത് പിന്നെ  എണ്ണിയ പണമായി തീർന്നു
പണം  ഒരു ആശയായ് വളർന്നപ്പോൾ
ഞാൻ വെറുമൊരു രോഗി ആയിതളർന്നു

ആ രോഗം എന്റെ മരുന്നായി ഒഴിഞ്ഞപ്പോൾ
അത് മണ്ണിലേക്കൊരു മടക്ക യാത്രക്കൊരുക്കമായ്‌
ദേഹത്തിലെ  ജീവന് പ്രവാസത്തിനു സമയമായ്
ആ യാത്ര അതും  മണ്ണിനു മറ്റൊരു ഭാരമായോ?

പ്രവാസി ഒരു മണ്ണിനും ഒരിക്കലും ഭാരമാവില്ല
ഇടതു വശം ചേർന്നോടിയ അവൻ  പ്രവാസ ജീവൻ
ഇടതിന്റെ    പ്രത്യായ ശാസ്ത്രം മറക്കുമ്പോൾ
ഇടതു വശം ചേർന്ന്  അവൻ മണ്ണിൽ ശയിക്കും

കഴുക്കൊലു പോലെ ഉള്ളിൽ വളയും  പ്രവാസി
ഉത്തരമായ് മണ്ണിൽ താങ്ങായി നിവർന്നിടും!
അന്നും ജീവൻ  പിരിഞ്ഞകലും അവൻ  പ്രവാസ കാമുകൻ
മണ്ണ്‍ അടുത്തറിയാൻ അതും അവനൊരു പ്രവാസകാലം!

അച്ഛന്റെ  തണലിന്റെ സുഖമറിഞ്ഞാൽ
അമ്മ തൻ നിറ ഗർഭ സ്നേഹമോർത്താൽ
മരണം  പെരുപ്പിച്ച പഞ്ഞിയായി പാറും
പ്രവാസം  പൊങ്ങച്ച കുമിളയായി പൊട്ടും!!

Comments

  1. വാഴ്വേ മായം

    ReplyDelete
    Replies
    1. ഒരു യുഗ ജീവിതം എന്ത് മനോഹരമായി രണ്ടു വരികളിൽ ആവാഹിച്ചിരിക്കുന്നു, ഇത് ആരുടെ വരികളാണെന്ന് അറിയാമോ അജിത്‌ ഭായ്? പാട്ടും സിനിമയും കേട്ടിട്ടുണ്ട് പക്ഷെ ആരുടെ എന്ന് അറിയില്ല, ഇത് തമിഴ് ആണോ മലയാളം ആണോ എന്നും അറിയില്ല
      എന്തായാലും അത് മനോഹരമായി ഓർത്തു, ഓർമിപ്പിച്ചതിനും ഈ അഭിപ്രായത്തിനും ഒരു പാട് നന്ദി

      Delete
  2. ""താഴെ .. മഞ്ഞിന്റെ , മെഘകീറുകളുടെ താഴെ
    വിണ്ണില്‍ നിന്നുയരുന്ന നിശ്വാസ്സത്തിന്‍ താഴെ
    സ്നേഹത്തിന്റെ നേര്‍ത്ത തെന്നല്‍ തഴുകുന്ന
    താഴ്വാരത്തില്‍ .. മനസ്സിന്റെ നൊവുകള്‍
    പൊഴിച്ച് കളയുന്ന കരങ്ങളില്‍ വീണുറങ്ങാന്‍
    ആ കൈവിരലിലൂടെ ഒരിക്കലും തീരാത്ത
    കിനാവിന്റെ മഞ്ചലില്‍ കാതങ്ങള്‍ പൊകാന്‍
    എന്നുമെന്നും എന്റെ ചാരെ നിന്റെ സ്നേഹചൂര് ..

    കരള്‍ നീറുന്ന നൊമ്പരത്തിലും
    ഹൃത്തില്‍ പുതുമഴ പെയ്യിക്കുന്ന
    എന്റെ സ്നെഹാദ്രമീ മഴ

    കണ്‍കൊണില്‍ പെയ്യുവാന്‍ വെമ്പി
    നില്‍ക്കുന്ന മിഴിനീര്‍പൂക്കളേ
    ഉള്ളം കൈയ്യാല്‍ തുടച്ച് കളയുന്ന
    എന്‍ വാത്സല്യമാമീ മഴ

    ഈ നിലാവില്‍ .. ഈ ഉഷ്ണതെരുവില്‍
    ഏകാന്തമീ നിമിഷത്തില്‍ .. എന്നരുകില്‍
    സ്നെഹത്തിന്‍ ഉറവ തീര്‍ത്ത ശലഭമേ
    വാക്കുകളില്‍ സ്നെഹാഴിതന്‍ നിറങ്ങളൊരുക്കി
    നീ എന്നെയും കൂട്ടീ പൊവതെങ്ങൊട്ടൊ .... ""

    ഇനിയും മുറിയാത്ത പ്രവാസം ..
    കിനാവും , കൊതിപ്പിക്കലും കൊണ്ട്
    യാന്ത്രികമായ പകലുകളും , നരച്ച രാത്രികളും സമ്മാനിച്ച് ..
    ജീവിതം നീട്ടി തരുന്നത് , കൈയെത്തി പിടിച്ച്
    അതിലൂടെ ഒഴുകാന്‍ വിധിക്കപെട്ടതെന്ന്
    സ്വയം ആശ്വസ്സിച്ച് ഒരു കൂട്ടം മനസ്സുകള്‍ ..
    എല്ലാമിട്ടെറിഞ്ഞ് ഒരിക്കല്‍ പൊകുമ്പൊള്‍ ഹൃത്ത് അടയാളപെടുത്തിയ
    ചിലത് മാത്രം വാനിലേക്കുയരും .. പിന്നേ അതു മഴയാകും
    മരുഭൂവിലേ മഴ ..

    ReplyDelete
    Replies
    1. മനോഹരം റിനി ഈ മഴ
      പെയ്യ്തു തീരുമ്പോഴും ആ കുളിരും കുളിര് കാറ്റും
      പ്രവാസത്തിന്റെ തീക്ഷ്ണ മരുക്കാട്ടിൽ ഈ സൌഹൃദ
      സ്നേഹം വാക്കുകളിൽ പകരുമ്പോൾ ഞാൻ അറിയുന്നു
      പ്രവാസം എന്റെ സുകൃതം, ഈ സഹൃദം ഈ ആശ്വാസ സൗഹൃദം എന്റെ ഈ ജന്മ പുണ്യം

      Delete
  3. ബൈജു..

    വളരെ ഹൃദ്യമായ വരികളില്‍ കൂടി... നല്ലൊരു ജീവിത ചിത്രം വാക്കുകളില്‍ കൂടി എഴുതി കാട്ടി....
    ശരാശരി ഒരു സാധാരണ ക്കാരന്റെ വേദനകള്‍ മനോഹരമായി വര്‍ണ്ണിചിരിക്കുന്നു...

    കവിത നന്നയിരിക്കുന്നു....എല്ലാ വിധ ഭാവുകങ്ങളും ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...