Skip to main content

ലവ് ജിഹാദ്

നിലാവ് മോഹിക്കും സൌന്ദര്യമേ നീ
ചന്ദന ഭംഗി തോല്കും ലാവണ്യമേ
ഹരിത മനോഹര പുടവ ചുറ്റും നീ
സുവര്ണ സുന്ദര കാന്തിയേഴും
ഏതു ചടങ്ങിനും താലമേന്തും
ഏതു സൌന്ദര്യവും കണ്ണ് വയ്ക്കും


തളിരുടൽ തിളങ്ങും ശോഭയേറും
മന്മഥ അമ്പും തേടി വരും
കുലീന ശാലീന പെണ്‍കൊടി നീ
മരതക വർണ മോഹശീല
നിന് സൌന്ദര്യത്തിൻ ഹേതു എന്ത്
സർവ്വ സമ്മതിതൻ രഹസ്യമെന്ത്?


മിഴി കൂമ്പി നിന്നവൾ  കണ്‍ തുറന്നു
പ്രണയം വിടരും ഇല ചലിച്ചു
സ്നേഹം തുളുമ്പു ചിരി ചിരിച്ചു
നാണം കൂമ്പിയ കുല അനങ്ങി
തെന്നിയ പുടവ നേരെ ആക്കി
നാണിച്ചു വാഴ ഒതുങ്ങി നിന്നു


മധുരം കിനിയും വാക്കുകളും
എവിടെയും കാണും ചുറു ചുറുക്കും
നിന്നെ കാണാൻ എന്ത് ഭംഗി
എവിടെയും നിന്നെ കാണുമല്ലോ
ഇലയായും കായയും വള്ളിയായും
പോളയും  പിണ്ടി തുടയുമായി
വെട്ടിയിട്ടൊരു ചങ്ങാടവും
മൂടോടെ പിഴുതിട്ടൊരലങ്കാരവും
ജനനത്തിനും പിന്നെ ചോറൂണിനും
വിവാഹത്തിനും വിശേഷചടങ്ങുകല്ക്കും
മരണത്തിനും   ബലി കർമത്തിനും
വീടിനു മുമ്പിലെ കാവലിനും


നിന് ഉപ്പേരി രസഭരിതം
എരുശ്ശേരിയോ   രസമുകുളം
നിൻ ഫലം അതൊരു പൂജ ദ്രവ്യം
അത് തന്നെ അല്ലയോ നൈവേദ്യവും
ഉടലിലും കായിലും ഔഷധവും
തണുപ്പാർന്ന നിന്നുടൽ  ഉൾപുളകം
വേദിയ്ക്കോ നീയൊരു അലങ്കാരവും
ഗ്രാമീണ ഭംഗിക്കോ പെണ്‍കൊടി നീ 

അഭിമാന പുളകിതയായി നിന്നു
വിനയസ്വരത്തിൽ മൊഴിഞ്ഞു അവൾ
ചന്തമെഴുന്നൊരു നിലവിളക്കെ
ഐശ്വര്യ സ്ത്രീത്വത്തിൻ  നിറകുടമേ
നീ തന്നെ അല്ലയോ നിറ ദീപവും
എന്നേക്കാൾ ഉന്നത കുല ജാതയും
 സുന്ദരിയും അത് നീ അല്ലയോ
നീയല്ലേ ദേവകൾക്കെന്നും കണി
നിനക്കല്ലേ കാന്തിയായ്  സ്വര്ണ വർണം
നിനക്കല്ലേ തെളിയും  പലതിരികൾ
മഹത്തുക്കളും കൈ കൂപ്പി നില്പൂ
നീയല്ലേ തമസ്സിൻ മഹാരിപുവും
നിന് ശോഭ ചടങ്ങുകൾ ക്കാഡംബരം
നീയല്ലേ രാജകുമാരി മങ്ക
ഞാൻ പോലും നിനക്കൊരു തോഴി മാത്രം 
നിന്നെ ഏന്തും വെറുമൊരു  പെണ്‍കൊടി യാൾ

എന്നിരുന്നാലും പറയാമിനി
നിന്റെ ചോദ്യത്തിനോരുത്തരമായ്
അത് ഞങ്ങള്ക്ക് കിട്ടിയ വരമാണത്രേ
കണ്‍കണ്ട ദേവൻ മഹാസൂര്യൻ
പ്രപഞ്ചനിയതിതൻ കാവൽക്കാരൻ
കൂരിരുട്ടിനെന്നും ആജന്മശത്രു
സുവര്ന്ന വെളിച്ചത്തിൻ കാവൽ ഭടൻ
പ്രപഞ്ച കർമത്തിൻ നിത്യ സാക്ഷി
ഊര്ജത്തിൻ വറ്റാത്ത കലവറയും
ഒരു പോള കണ്ണടക്കാത്തവനും
ഒരിക്കലും നിന്നിളവേൽക്കാത്തവനും
ലോകത്തിൻ പകൽ കാഴ്ചയവൻ
കോടാനു കോടിക്ക്  രക്ഷകനും
താമരക്കും സൂര്യകാന്തികൾക്കും 
കാന്തനായ് മേവുന്ന രക്ഷകനും
ഇലകോടികൾക്കോ  ഭർത്താവുമവൻ
സൂര്യവംശത്തിന്റെ പ്രതീകവുമേ
കർത്തവ്യത്തിൻ കൃത്യ പാലകനും
കോപത്തിൽ സർവ്വസംഹാരിയും
ആ സൂര്യ ദേവന്റെ സംപ്രീതിയതു
അതിന്നും അനുഗ്രഹം ആയി നില്പൂ
ആ വൃണിത ഹൃദയത്തിൻ കൃതഞ്ഞതയായ്
ഏക സന്താന വരം അരുളി
ഇലകള്ക്കോ നീണ്ട കൈതാങ്ങുമേകി
കഷ്ടത അധികം തീണ്ടാതെയായ്‌
ഉടലോടെ മണ്ണായ് ഒരവസാനവും

പക്ഷെ ഈ വരങ്ങൾ നിങ്ങള്ക്ക് എങ്ങിനെ കിട്ടി
സൂര്യ ദേവൻ നിങ്ങളിൽ എങ്ങിനെ സംപ്രീതനായ്‌?
അതറിയുവാനാണെനിക്കിന്നുമാഗ്രഹം


നിറ കണ്ണോടവൾ വാഴ ചൊല്ലി
അതോ

സൂര്യദേവൻ ചിലവിനു നല്കുമ്പോഴും
ഇലകളിൽ സ്വര്ണം പൂശുമ്പോഴും
പല ഇലകളും മൂത്തതും പഴുത്തതും
ഹരിതവും പീതവുമായി നിന്നതും 
കടൽകടന്നെത്തുന്ന കൊതിയൻ കാറ്റുമായ്‌
ശൃംഗാര കേളികൾ ആടിവന്നു
സൂര്യപ്രകാശം കടക്കാത്ത മൂലയിൽ
മരച്ചില്ലയിൽ ഒഴിഞ്ഞചോട്ടിൽ
അടുക്കളയിലെ ഒഴിഞ്ഞ കോണിൽ
ചൂളം വിളിച്ചും നിശബ്ദമായും കാറ്റു
കടന്നു ച്ചെന്നു ആശ്വാസമായ്‌ തലോടിവന്നു
ഇക്കിളി ഇട്ടും  കേളിയാടി
മുറുകെ പുണർന്നും  പല ലീലയാടി
പ്രണയലീലയിൽ മുങ്ങിയാർത്തു
പരിസരം മറന്നങ്ങു പുല്കി നിന്നു

അവസാനം കാറ്റുമായി ഒളിച്ചോടി വീണു
വളര്ത്തിയ മരത്തെയും ചെടികളേയും
പൊന്നുപോലെ നോക്കിയാ സൂര്യനെയും
ജനിച്ചു വളർന്നോരാ കുലവും മറന്നു
കാറ്റൊടോത്തു  സ്വയം  ഞെട്ടോന്നടർത്തി 
കാറ്റിൽ പിന്നെ  പറന്നൊളിച്ചും പോയി
പക്ഷെ കാറ്റു മാനം കവർന്നിട്ടോ
മണ്ണിലും തെരുവിലും അഴുക്കുച്ചാലിലും
ആരോരുമില്ലാതെ ഉപേക്ഷിച്ചിരുന്നവളെയും

കാറ്റിന്റെ പ്രലോഭനങ്ങളിൽ വീഴാതെ
വഴങ്ങാതെ മാനം കാത്തവർ ഞങ്ങൾ തന്നെ
അത് കൊണ്ട് സൂര്യനോ ഇഷ്ടമായി
കാറ്റു വന്നു മുട്ടി വിളിക്കുമ്പോൾ
ഇളകാതെ നിന്നൊരു മനവുമിതു
പോകാതെ നിന്നൊരു ഇലയുമിതു
കലി പൂണ്ട കാറ്റോ ഇലകള കീറിടുന്നു
ഉടലോ കടപുഴക്കി ഒടിച്ചീടുന്നു
ജീവനും ശരീരവും എടുത്തീടുന്നു
മാനം എടുക്കാനോ കഴിഞ്ഞിട്ടുമില്ല

അതാണ്‌ സൂര്യ ദേവൻ അനുഗ്രഹിക്കാൻ കാരണം

അത് കേട്ട് നിലവിളക്കിൻ കണ്ണ്  നിറഞ്ഞു
നിലവിളക്ക് ഇങ്ങനെ മൊഴിഞ്ഞു

നോക്കൂ മോളെ  നമ്മൾ തുല്യ ദുഖിതർ
കാറ്റിന്റെ മുന്നില് മാനം കാക്കാൻ ജീവൻ
വെടിയുവോൾ തന്നെയീ ഞാനും
അതാണെനിക്കും ഈ ഉത്തമ പദവി
ജീവൻ കൊടുത്തും മാനം കാത്തു സൂക്ഷിച്ച
ചാരിത്ര്യ ശുദ്ധിതൻ പവിത്രമാം സ്ഥാനം
കാറ്റിൽ നിന്നു രക്ഷിക്കുവാനാവാം ദേവ ദേവൻ
നമ്മളെ മനുഷ്യർക്ക്‌ നല്കി തുണച്ചത്
അവർ തുണ ചെയ്തുകാക്കുവാൻ
പക്ഷെ മനുഷ്യര് തിരി കൊളുത്തുമ്പോഴും
നിന്നെ നട്ടു വളർത്തുമ്പോഴും നമ്മുടെ
മാനവും ജീവനും  വേണ്ട വിധത്തിൽ നോക്കാറുണ്ടോ?
കാറ്റിൽ നിന്നായാലും അന്ധവിശ്വാസരിപുവിൽ നിന്നോ
നെടുവീർപ്പിട്ടുവോ നിലവിളക്കും?

അവരും മനുഷ്യരല്ലേ മോളെ?
പൊട്ടിച്ചിരിച്ചോന്നു വാഴയാളും
ചിരിയിൽ പങ്കാളിയായി ആ നിലവിളക്കും

ഇതെല്ലം കേട്ട് കാറ്റടിച്ചിളകിയ  മലയാളി കരിയില
ചിലച്ചു പോൽ "ഓ വല്യ ചാരിത്ര്യ വതികൾ! ഇവിടിപ്പോൾ
ആർക്കാ അറിയാത്തത് വേഷം മാറിവരുന്ന സൂര്യനാ കാറ്റെന്നു"!

സ്സ്തബ്ദം ഒന്നായോ വാഴയാളും കരിന്തിരി കെട്ടുവോ നിലവിളക്കും?




അറിവില്ലായ്മ പൊതു വിജ്ഞാനം മത്സരപരീക്ഷയിൽ ചോദിക്കാവുന്നത്
കേരളത്തിൽ സ്വയം കുടുംബാസൂത്രണം സ്വീകരിച് പ്രമുഖ വിള (എല്ലാ ജില്ലയിലും ഇത് ബാധകം ആകണം എന്നില്ല)
ഉത്തരം : നെല്ല് ( കുടുംബാസൂത്രണം ചെയ്തിട്ട്ടും ഫലം കാണാത്തത് ) സംവരണം ഉണ്ടെങ്കിൽ ശരി
ശരി ഉത്തരം : വാഴ








Comments

  1. കാറ്റേ..കാറ്റേ.. നീ പൂക്കാ മരത്തില്
    പാട്ടും മൂളി വന്നോ..?
    ഞാലിപ്പൂങ്കദളിവാഴപ്പൂക്കളിലാകെത്തേൻ നിറഞ്ഞോ..?

    ഇപ്പോഴല്ലേ അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്.ഹ...ഹ..


    നല്ല കവിത.

    ശുഭാശംസകൾ.....

    ReplyDelete
  2. ലവ് മാത്രം

    ReplyDelete
  3. Replies
    1. നന്ദി മുഹമ്മദ്‌ ഈ രസം തന്നെ അല്ലെ ആകെ ഉള്ള രസം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..