Skip to main content

ഞാൻ വില്ലൻ

ഞാൻ തന്നെയാണ് എന്റെ ഏറ്റവും വല്യ പ്രശ്നം
ഈ ഞാൻ തന്നെയാണ് നിന്റെയും വല്യ പ്രശ്നം
ലക്‌ഷ്യം  നമ്മൾ ഒരുമിച്ചു കാണാത്തതാണ്
ഉന്നം തെറ്റുന്ന വില്ലും ലക്‌ഷ്യം തെറ്റുന്ന അമ്പും 
പക്ഷെ ഈ ഞാണ്‍ പോയാൽ നീ വെറും വില്ലാണ്,
ചാരി വച്ചാൽ മറിഞ്ഞു വീഴുന്ന ഒടിഞ്ഞ വില്ല്

അത് കൊണ്ട് നിനക്ക് വേണ്ടെങ്കിലും ഞാണ്‍ ആയി  ഞാനുണ്ടാവും
നീയാകും വില്ലിനെ സ്നേഹിച്ചു, ഈ അമ്പു കൊരുത്തു  എയ്തു ഒഴിവാക്കാൻ കൊതിക്കുന്ന വില്ലിന് കൂട്ടായ്,  വെറുക്കുന്ന നിനക്ക് സ്നേഹമായി
ഞാൻ ഒരു പരാജയമാകാം പക്ഷെ അത് നിൻറെ വിജയമല്ല!

നീ എയ്യുന്ന ഈ അമ്പിന് നിന്റെ ഹൃദയമാകുന്ന ലക്ഷ്യമേ  ഉള്ളൂ എന്നറിഞ്ഞാലും 
നിൻറെ ഹൃദയത്തിൽ ഞാൻ പകരുന്ന ചുംബനങ്ങൾ നിന്റെ തരള ഹൃദയത്തിൽ കൊണ്ട് മുറിവേൽക്കുന്നുവെങ്കിൽ, അമ്പിന്റെ മുനയോടിക്കാതെ ഞാണിൻറെ  കെട്ടഴിക്കാതെ എന്റെ ഹൃദയം നിന്റെ ഹൃദയത്തിൽ ചേർത്ത് വച്ചോളൂ! ഹൃദയത്തിൽ രക്തം ഒഴുക്കിവിടുമ്പോൾ  മാത്രമേ ജീവനുള്ളൂ. കെട്ടിനിന്നാൾ കട്ടപിടിച്ച മരണം എന്നറിയുക, കുത്തി വിട്ടാലും രക്തമില്ല.. ഹൃദയമില്ല, നീയാം ഹൃദയത്തിൻ രക്തമല്ലേ ഞാൻ!  രക്തമുള്ള ഹൃദയമല്ലേ പ്രണയം! നമ്മൾ രണ്ടും ഇല്ലാതെ എന്ത് പ്രണയം? നീ പരം ഞാൻ പൊരുൾ

നിന്നെ കുത്തി നോവിക്കുന്ന അമ്പുകൾ ഓരോന്നും നീ ഞാനാകുന്ന ഞാണിൽ കൊരുത്തതാണെന്ന് നീയറിഞ്ഞാലും. നീ ഭൂമി ഞാൻ അതിലെ വെറും ചലനം അത് നമ്മൾ എന്തിനു വൻ ഭൂചലനമാക്കണം, പ്രകൃതിക്ക് നമ്മൾ ഭ്രമണം ആകുമ്പോൾ.

ഞാൻ അലിഞ്ഞു നീ ആയാൽ പിന്നെ ഞാൻ ഇല്ല നീ മാത്രം! അത് പ്രകൃതി വിരുദ്ധം. നമ്മൾ രണ്ടും ആകർഷിച്ചു വികർഷിച്ചു നിമ്നോന്നതങ്ങളായി രാപ്പകലുകളായി നിഴലും നിലവുമായി ഇരുളും വെളിച്ചവും ആയീ അത് കാലങ്ങൾ അറിയുമ്പോൾ  അത് ജീവിതം  പ്രണയം

പുഴയിൽ വെള്ളമുള്ളപ്പോഴേ അത് പുഴയാവൂ, പക്ഷെ പുഴ വെള്ളം ഒഴുക്കി വിടുമ്പോഴും അവരു രണ്ടും ഒന്ന് തന്നെ..നീയാകുന്ന പുഴയിലെത്തുവാൻ ഞാനാകുന്ന വെള്ളം എത്ര ചലന ജന്മങ്ങൾ എടുക്കുന്നു എന്നറിയാമോ ?ബാഷ്പമായി നീരാവിയായി മഴയായി മഞ്ഞായി അലിഞ്ഞു അലഞ്ഞു നിന്നിലേക്കെത്തുന്നു.. നിന്നെ ഒന്നറിഞ്ഞു വീണ്ടും ഒഴുകി തീരാൻ.  അപ്പോൾ നമ്മളും ഇപ്പോഴും ഒന്ന്  തന്നെയല്ലേ? നീയാം പൂവിലെ സുഗന്ധമല്ലേ ഈ ഞാൻ?

കാവി  മണ്ണിൽ പച്ച ചെടിയിൽ വെളുത്ത പൂക്കൾ വിരിയുമ്പോൾ   അതല്ലേ ഭാരതോദ്യാനം?

ഭൂമി ചലിക്കുമ്പോൾ നമ്മൾ ഒന്നാകുന്നു...  ഒന്നാകണം!!! അത് തന്നെ പ്രണയം എന്ന ജ്ഞാനം
ഭ്രമണം എന്ന സത്യം 

Comments

  1. ഞാന്‍ പ്രശ്നമാണ്.
    സത്യം

    ReplyDelete
    Replies
    1. ഞാൻ പ്രശ്നം എന്ന് അറിയുമ്പോഴും
      പ്രശ്നം ഞാൻ അല്ല.. അത് ഞാൻ അറിയുന്നില്ല

      അതാ അജിത്‌ ഭായ്

      Delete
  2. ശരിയാണ്...നമ്മളുടെ ഏറ്റവും വലിയ ശത്രുവും, മിത്രവും നമ്മളുടെ മനസ്സാണ്

    ReplyDelete
    Replies
    1. നന്ദി അനുരാജ് വായനക്കും അഭിപ്രായത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...