Skip to main content

മേഘത്തഴമ്പുള്ള വാങ്ക്

വാങ്കിന്റെ തൂവലിന് താഴെ
പറന്നുവന്ന് തങ്ങിയിരിക്കും
അമ്പളിക്കല

ഭാരത്തിന് താഴെ
ഒരു തൂവലാവും നിസ്ക്കാരം
ഭ്രമണത്തഴമ്പുള്ള ഭൂമി
മിനാരത്തൂവലുള്ള പള്ളി

വിരൽമടക്കുകൾ
നിസ്ക്കാരപ്പായ.
മഴ വകഞ്ഞ്നിസ്ക്കരിക്കും
ഒരു മഴത്തുള്ളി 
ഭ്രമണനിസ്ക്കാരം
മഴത്തുള്ളിത്തഴമ്പ്
മഴ അതിന്റെ മിനാരങ്ങളുള്ള പളളി

കല നിലത്തിട്ട്,
കലയിൽ നിസ്ക്കരിക്കും ചന്ദ്രൻ
കലയുടെ നിസ്ക്കാരപ്പായ
വാക്ക് ഒരു ഭാഷയുടേതും എന്ന്,
വാങ്ക് വരയും ചിത്രം

ഒരു തുള്ളി നിസ്ക്കാരത്തഴമ്പ്
മഴത്തുള്ളിപ്പായ
വാങ്കിന്റെ തഴമ്പുള്ള കാറ്റ്

നിശ്ശബ്ദതയുടെ തുഞ്ചത്ത് ചെന്ന്,
വിരിയും വാങ്കിന്റെ പൂവ് 

മിനാരത്തിന്നരികിൽ 
വിസ്മയത്തിന്റെ വള്ളിച്ചെടിയാവും
മിനാരത്തഴമ്പുള്ള പള്ളി
മിനാരഗന്ധി

പറക്കുന്നതിന്റെ അറ്റത്ത് ചെന്ന്
കിളിവിരിയുമ്പോലെ
വാങ്കിന്റെ അറ്റത്ത് ചെന്ന്
ഒരു നിസ്ക്കാരം വിരിയുന്നു

മേഘനിർവൃതി!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്