Skip to main content

പ്രണയ വിരഹം

മധുവൂറും മലരായി ഹൃദയം പകര്ന്നു നീ
എൻ മടി തട്ടിൽ മയങ്ങുമ്പോൾ
വൈകിയോ എന്നൊന്നു തുടിച്ചുവോ അധരം
ഹൃദയം മറന്നു നീ  പോയതെന്തേ?

നീ വിളിച്ചോ അതോ കൂട്ട് വന്നോ?
കനകാംബരങ്ങൾ   കൊഴിഞ്ഞു വീണോ?
സിന്ദൂരം തൊട്ടോ  സന്ധ്യയായോ?
സുവർണ സുന്ദരി പടി ഇറങ്ങി

വിജനത പൂത്തോ വിരഹമറിഞ്ഞോ
ഇണ പോയ പൂങ്കുയിൽ നിശബ്ദമായോ?
പ്രണയത്തിൻ ലക്ഷ്മണ മുഖം തുടുത്തോ?
ഊര്മ്മിള യാമങ്ങൾ  കൊഴിഞ്ഞു വീണോ?

അനുരാഗ കൃഷ്ണ വർണ്ണവും തേടി
നേരത്ത മേഘങ്ങൾ യാത്രയായോ?
തൊണ്ട വരണ്ടോ വരി മറന്നോ
കാറ്റോ ഈ വഴി മറന്നു പോയോ?

കൊഴിഞ്ഞ ഇലകൾക്ക് താരാട്ട് മൂളി
സമയ മരങ്ങൾ മയക്കമായോ?
ഘനദുഖം ചാലിച്ചെഴുതിയ കണ്ണുകൾ
അഞ്ജനം തുടച്ചങ്ങുറക്കമായോ?

സംശയ ഫണം വിടർത്തിയ മുള്ളിൽ
പാദങ്ങൾ നോവ്‌ മറന്നതാണോ?
നിന്നുടെ വാർമുടികെട്ടിൽ തിരുകിയോ?
പൂന്തിങ്കൾ പോലുംമിന്നുദിച്ചതില്ല!


ആശ്വാസമേകി വീഴുന്ന പൂക്കളും
നിൻ ഹൃദയത്തിനു  ഭാരമായോ?
നമ്മുടെ പ്രണയം രക്തമാക്കാം
നിൻ ഹൃദയം മെന്നുടലിലാക്കാം!

ഞാനീ രാവു ഉണർന്നിരിക്കാം!
നിൻ ഹൃദയത്തിനു കാവലാകാം.
നാളെ നീ ഒന്നുണർന്നു വരും.
പുലരിയായ് നീ വന്നു പുഞ്ചിരിക്കും.

എന്നുടൽ നിന്നുടൽ പുല്കുമല്ലോ
ഹൃദയങ്ങൾ ഒന്നായി മിടിക്കുമല്ലോ
നമുക്കൊരേ ശ്വാസം വീണു കിട്ടും
പ്രണയം ജീവനായ് തിരിച്ചു കിട്ടും!




http://www.4shared.com/music/zqDDuDqB/byjunarayanblogspot.html


Comments

  1. പ്രണയാനന്തരം..??

    ReplyDelete
    Replies
    1. നമ്മളും ഒട്ടും കുറക്കുന്നില്ല തീര്ച്ചയായും ഒരു പാട്ട് സീൻ തന്നെ സ്വിറ്റ്സർലൻഡ് അല്ലെങ്കിൽ വേണ്ട netherlands ആയിക്കോട്ടെ വിസ കിട്ടിയാൽ ലോട്ടറി അടിച്ചാൽ (കാരുണ്യ)

      Delete
    2. ഐറ്റം ഡാന്‍സ് വേണ്ടേ?

      Delete
    3. ആദ്യം സെന്സോർ ബോര്ടിംഗ് ന്റെ certificatinte റേറ്റ് നോക്കണം പിന്നെ ഐറ്റം നമ്പറിന്റെ കാശ് നോക്കണം. എന്നിട്ട് വേണം അത് അവര്ക്ക് മുറിച്ചു കളയാൻ അത് വേണ്ട
      ചീർഗിർല്സ് നെ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം തല്ക്കാലം

      Delete
  2. അല്പം മുൻപ്,കടൽത്തീരത്തു നിന്നും,സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുന്നില്ലെന്നും പറഞ്ഞു തിരിച്ചു പോയെന്നാ ഞാൻ
    കരുതിയത്.പോയില്ലാരുന്നു അല്ലേ..? അല്ലെങ്കിൽപ്പിന്നെ ഇത്ര പെട്ടെന്ന് ഒരു കിടിലൻ പ്രണയകാവ്യം എവിടുന്നു വന്നു.?


    കവിത കൊള്ളാം. ഇഷ്ടമായി കേട്ടോ..?

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഇത് എനിക്കും ഇഷ്ടപെട്ട ഒരു കവിതയാണ് അരക്കില്ലം പോലെ അങ്ങിനെ വിരളിലെന്നാവുന്ന കവിതകളെ കവിത ആണെന്ന് ഞാൻ അന്ഗീകരിക്കുന്നുള്ളൂ
      നട്ടപ്പാതിരക്കു ബീച്ചിൽ കറങ്ങി നടക്കുവാ അല്ലെ? ചുമ്മാതല്ല ഞാൻ നോക്കിയിട്ട് ഒരു നല്ല നല്ല പെങ്കൊച്ചിനെയും അവിടെ എങ്ങും കാണാതിരുന്നത്. എല്ലാം സൌഗന്ധികം ഇറങ്ങി എന്ന് അറിഞ്ഞു പേടിച്ചു ഒളിച്ചു കാണും
      നന്ദി സൌഗന്ധികം

      Delete
  3. nalla kavitha...nalloru manassinte adayalangal kurikkappettathupole...aasamsakal.....

    ReplyDelete
    Replies
    1. കുഞ്ഞു വാക്കുകളിൽ ഈ വലിയ അഭിനന്ദനം ഞാൻ സന്തോഷപൂര്വം സ്വീകരിക്കുന്നു പുതിയ ഊര്ജം ആയി

      Delete
  4. The flower replete with honey has stolen my heart.......Manoharam Baijuvey

    ReplyDelete
  5. This flower,with honey has stolen away my heart........pranayaviraham........manoharam

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം