Skip to main content

സ്വാതന്ത്ര്യ ദിനം


രത് വലിയ ആശ്വാസത്തിലായിരുന്നു, അവന്റെ പതിനഞ്ചാം പിറന്നാളാണ് ഇന്ന് . സാധാരണ ഉറക്കം എഴുന്നേൽക്കാനുള്ള രാവിലത്തെ അലാറം കേൾക്കുമ്പോൾ അവൻ പിറുപിറുക്കാര് "നാശം" എന്നാണ്. പലപ്പോഴും അവനു തോന്നിയിട്ടുണ്ട്.. തന്റെ ജീവിതവും ഇങ്ങനെ ആയതു.. രാവിലെ അറിയാതെ എങ്കിലും തന്റെ നാവിൻ തുമ്പിൽ നിന്നും വരുന്ന ഈ ശാപവാക്കു കൊണ്ടാണോ? എങ്ങിനെ തോന്നാതിരിക്കും.. കൂട്ടുകാര് പറയും എടാ ഭരത്തേ നീ ഭാഗ്യവാനാടാ, അനാഥാലയത്തിൽ ആണെങ്കിലും നീ ഒരു ഭാരതം അല്ലേടാ, ഭൂപടം ഇല്ലാത്ത ഒരു കൊച്ചു ഇന്ത്യ, ഭൂപടം ഇല്ലെങ്കിലും നീ കൊടുത്ത മാപ്പുള്ള സ്വന്തമായി ഒരു അമ്മയുള്ള ഒരു കൊച്ചു അനാഥൻ, സ്വതന്ത്ര അനാഥൻ! അത് കേൾക്കുമ്പോൾ അവനു സങ്കടം ആണോ സന്തോഷം ആണോ അഭിമാനം ആണോ അപമാനം ആണോ അവനു അത് ഇതു വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, അല്ലെങ്കിൽ തന്നെ തനിക്കു അങ്ങിനെ എന്തെങ്കിലും വികാരമുണ്ടോ? അടികിട്ടുമ്പോഴും ക്ലാസ്സിൽ നിന്നും ഇറക്കി വിടുമ്പോഴും അദ്ധ്യാപകർ ശകാരിക്കാറുണ്ട്, "ഇവൻ എന്തൊരു ജീവി ഒരു നാണവും മാനവും ഇല്ലല്ലോ! എത്ര കിട്ടിയിട്ടും" എന്ന് . ശരിയാണ് അവനുള്ള ഒരേ ഒരു വികാരം ..ആശ്വാസം... അതാണ് എന്തിലും കണ്ടെത്തുന്ന ആശ്വാസം. അനാഥൻ എന്നാ അനുകമ്പയുടെ ആശ്വാസം, അനാഥൻ ആയിട്ടും അമ്മ ഉള്ളതിന്റെ ആശ്വാസം.സ്വന്തം ജന്മ ദിനം ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം കൂടി ആണല്ലോ എന്ന് ഓർക്കുമ്പോഴും ഓർമിപ്പിക്കുമ്പോഴും തോന്നുന്ന അഭിമാനത്തിന്റെ ആശ്വാസം. ഇതെല്ലാം ആയിട്ടും തനിക്കു സന്തോഷവും സ്നേഹവും സ്വാതന്ത്ര്യവും ഇല്ലല്ലോ എന്നുള്ള സങ്കടത്തിലും... ആശ്വാസം.

അതും ആശ്വാസം തന്നെ! ഇന്ന് അവധി ആണല്ലോ.. രാവിലെ സ്വാതന്ത്ര്യ ദിന ചടങ്ങുകൾ ഉണ്ടാവും. അതിനു മുമ്പ് അനാഥാലയത്തിലെ പതിവ് പ്രാർഥനയും കേക്ക് മുറിക്കലും. അവൻ ചിന്തയിലായിരുന്നു രാവിലത്തെ പ്രാർത്ഥനയിലും! പ്രാർത്ഥന കഴിഞ്ഞു.. എല്ലാവരും പ്രാർഥനാ മുറിയിൽ നിന്ന് വരി വരിയായ് പുറത്തേക്കു നടന്നപ്പോഴാണ് അവൻ തന്റെ ചിന്തയിൽ നിന്നുണർന്നത്‌. ഭക്ഷണം കഴിക്കുവാൻ മറ്റുകുട്ടികളോടൊപ്പം ഭക്ഷണ ശാലയിലേക്ക് നടക്കുമ്പോൾ സുഹൃത്തുക്കൾ അവനെ ജന്മദിനാശംസകൾ കൊണ്ട് വീര്പ്പു മുട്ടിക്കുകയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ജനിച്ചത്‌ കൊണ്ടുള്ള ഓര്മയുടെ ഒരു ഔദാര്യം! അവൻ ഓർത്തു. തന്റെ പേര് പോലെ തന്നെ! തന്റെ പേര് പോലും ഒരു ഔദാര്യവും ദാനവും ആണല്ലോ തന്റെ ജന്മം പോലെ! തന്റെ സ്നേഹമയിയായ അമ്മയുടെ സ്നേഹത്തിന്റെ ഔദാര്യം പോലെ! മറ്റൊരു വിവാഹം കഴിക്കുവാൻ മനസ്സില്ലാമനസ്സോടെയാണ് തന്നെ പോലെ തന്നെ അനാഥയായ അമ്മ തന്നെ ഇവിടെ കൊണ്ട് വിട്ടതെന്ന് അനാഥാലയത്തിലെ സിസ്റ്റർ നിർമല അവനു അമ്മ കൊണ്ട് കൊടുക്കാറുള്ള വിലയേറിയ സമ്മാനങ്ങൾ കൈമാറുമ്പോൾ ഓര്മിപ്പിക്കാരുണ്ടായിരുന്നു! എന്നാലും അമ്മ ഇന്ന് സനാഥ ആണല്ലോ അവൻ ആശ്വസിക്കാറുണ്ടായിരുന്നു! സ്വന്തമായി തന്നെ ഭർത്താവുംകുട്ടികളും ഉള്ള സനാഥ!

ഭക്ഷണം കഴിക്കുവാനുള്ള ഹാളിൽ വച്ചിരുന്ന റേഡിയോ ചിലച്ചു കൊണ്ടേയിരുന്നു. സാരോപദേശം എന്ന പരിപാടിയുടെ അറിയിപ്പ് വന്നപ്പോൾ സമയം 6.30 ആയല്ലോ എന്നവൻ ഓർത്തു. ഭക്ഷണം കഴിക്കുന്നതിനിടയിലും അവൻ ചിന്തയിലായിരുന്നു. ചിലപ്പോൾ അവനു തന്നെ തോന്നാറുണ്ട് തന്നെ പോലെ തന്നെ തന്റെ ചിന്തകളും അനാഥമാണല്ലോ!

കഥയുടെ പേരാണ് അവനെ ചിന്തയിൽ നിന്നുനര്ത്തിയത് "അമ്മയുടെ ത്യാഗം സ്നേഹ പൂർണം"
മഹാനായ സോളമന്റെ  ബുദ്ധിയുടെയും ധർമത്തിന്റെയും കഥ ആയിരുന്നു. കഥയുടെ മുഖവുരയിൽ തന്നെ സോളമനെ കുറിച്ച് പറഞ്ഞപ്പോൾ  മറ്റൊരു ധര്മിഷ്ടനായ ശിബി ചക്രവർത്തിയുടെ  ത്യാഗത്തിന്റെ കഥ അവനു ഓര്മ വന്നു, പക്ഷിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മാംസം ചോദിച്ചു ചക്രവര്ത്തിയുടെ ത്യാഗം പരീക്ഷിച്ച കഥ. അതിൽ ശിബി ചക്രവര്ത്തി ത്യഗതോടൊപ്പം ധാര്മികനായി ജയിക്കുന്ന കഥ. പക്ഷെ ഈ കഥ അവൻ കേട്ടിട്ടുണ്ടായിരുന്നില്ല, അത് കൊണ്ട് അത് ശ്രദ്ദിക്കണം എന്ന് തോന്നി. വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അതിലും ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞു തീര്ന്ന ആ കഥ തീര്ന്നിട്ടും അവന്റെ മനസ്സില് അത് തികട്ടി തികട്ടി വന്നു. അതെ അത് അമ്മയുടെ സ്നേഹത്തിന്റെ കഥയാണ് സ്നേഹതിനെക്കാൾ ഉപരി അതിനു മുകളിൽ നില്ക്കുന്ന ത്യാഗത്തിന്റെ കഥ. ഒരു കൈക്കുഞ്ഞിന്റെ അമ്മയാണെന്ന അവകാശ വാദവുമായി രണ്ടു സ്ത്രീകൾ  സോളമന്റെ  മുന്നിൽ കുട്ടിയും ആയി എത്തുന്ന കഥ. അവസാനം  സോളമന്റെ  ബുദ്ധിയുടെ മുമ്പിൽ ത്യഗത്തോടൊപ്പം കുട്ടിയെ തിരികെ യഥാര്ത അമ്മക്ക് തിരികെ കിട്ടുന്ന കഥ! കുട്ടിയെ ജീവനോടെ മുറിച്ചു പകുത്തു തരാം എന്ന് പറയുമ്പോൾ അത് കേട്ട പാതി കേള്ക്കാത്ത പാതി അതിനു സന്തോഷത്തോടെ സമ്മതം മൂളുന്ന വ്യാജ അമ്മയുടെ കഥ! ആ ചോദ്യം കേട്ട് ഞെട്ടി വേണ്ട കുഞ്ഞിനെ മുറിച്ചു ആ  കുഞ്ഞിനെ എനിക്ക് വേണ്ട അവനു നോവേണ്ട അവനെ വേദനിപ്പിക്കാതെ കൊല്ലാതെ മറ്റേ സ്ത്രീക്ക് വിട്ടുകൊടുക്കുവാൻ ഒരു ആലോചനയും കൂടാതെ സമ്മതിക്കേണ്ടി വന്ന ഒരു യഥാര്ത അമ്മയുടെ ത്യാഗത്തിന്റെ കഥ. സോളമന്റെ മഹത്വം കൊണ്ടും ബുദ്ധി വൈഭവം കൊണ്ടും സ്വന്തം കുട്ടിയെ സുരക്ഷിതമായി സ്വന്തം അമ്മയ്ക്ക് തന്നെ കിട്ടുന്ന ശുഭപര്യവസായി ആയ സത്യത്തിന്റെ കഥ. അമ്മയുടെ യഥാര്ത സ്നേഹം ഓർക്കുന്നതിനിടയിലാണ് കഥ കഴിഞ്ഞു റേഡിയോ സ്വാതന്ത്ര്യ ദിനത്തിന്റെ മഹത്വത്തിലേക്ക് കടന്നത്‌. സ്വതന്ത്ര്യത്തോടനുബന്ധിച്ചാണ് ഭാരതം വിഭജിക്കപ്പെട്ടതെന്നു കേട്ടപ്പോൾ, അവനു ഓര്മ വന്നത് കുട്ടിയെ മുറിക്കേണ്ട എന്ന് പറഞ്ഞു ആ സന്തോഷവും അമ്മയുടെ സ്വാതന്ത്ര്യവും വേണ്ടെന്നു വച്ച അമ്മയുടെ ചിത്രമാണ്. സ്വാതന്ത്ര്യം എന്ന അധികാരത്തിനു വേണ്ടി വെട്ടി മുറിക്കപ്പെട്ട ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷത്തിനോട് വെട്ടി മുറിക്ക പ്പെടേണ്ട കേക്കിനോടെന്ന പോലെ ഒരു വെറുപ്പ്‌ അവനു തോന്നി. മുറിക്കാൻ അലങ്കരിച്ചു വച്ചിരുന്ന കേക്ക് കണ്ടപ്പോൾ അവൻ വേറെ ഒന്നും ഓര്ത്തില്ല. അത് എടുത്തു ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു അവന്റെ കട്ടിലിലേക്ക് ഓടുമ്പോൾ അത് ആഘോഷത്തിന്റെ ഭാഗമായുള്ള അവന്റെ ഒരു വല്യ കുസൃതി ആന്നെന്നു വിചാരിച്ചു ഹാപ്പി ഇന്ടിപ്പെന്ടെൻസ് ബര്ത്ഡേ പാടി അവന്റെ പിറകെ ഓടുകയായിരുന്നു അവന്റെ കൂട്ടുകാർ.

അപ്പോൾ മുറിച്ചിട്ട ഒരു വാൽ താഴെ കിടന്നു പിടക്കുമ്പോഴും അതിലും ശക്തിയായി ഇടിക്കുന്ന ഒരു ഹൃദയം  ഉള്ളിലൊതുക്കി നിറവയറുള്ള  ഒരു പല്ലി മച്ചിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.

Comments

  1. ഒരു കൈക്കുഞ്ഞിന്റെ അമ്മയാണെന്ന അവകാശ വാദവുമായി രണ്ടു സ്ത്രീകൾ ശിബി ചക്രവര്ത്തിയുടെ മുന്നിൽ കുട്ടിയും ആയി എത്തുന്ന കഥ.

    ഇതേ കഥ തന്നെ ജ്ഞാനിയായ ശലോമോന്റെ പുസ്തകത്തിലുമുണ്ടല്ലോ. അപ്പോള്‍ ഏതാണ് ഒറിജിനല്‍? ഏതാണ് കോപ്പി?

    ReplyDelete
    Replies
    1. അജിത്‌ ഭായ് അജിത്‌ ഭായ് ചൂണ്ടിക്കാട്ടിയത് ഒരു തെറ്റാണു എന്റെ അറിവില്ലായ്മയാണ്, ഞാൻ ക്ഷമാപൂര്വം അത് തിരുത്തുന്നു തിരുത്തിയിട്ടുണ്ട്
      എന്റെ നന്ദി അറിയിക്കട്ടെ തെറ്റിന് ഒരിക്കൽക്കൂടി ക്ഷമ ചോദിക്കുന്നു

      Delete
  2. ഇനിയുമെഴുതൂ. ആശംസകൾ .......സസ്നേഹം

    ReplyDelete
    Replies
    1. ആദ്യ വരവിനും പ്രോത്സാഹനത്തിനും നന്ദി. വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...