Skip to main content

പല്ല് ഒരു അടി ഉറച്ച വിശ്വാസി



ഞാൻ ഒരു "അടി" ഉറച്ച ഈശ്വര വിശ്വാസി തന്നെ
പക്ഷെ.. പൂജിക്കുന്നത് നിരീശ്വരനേയും!
എന്തിനു?
എനിക്ക് അങ്ങിനെ ആകുവാൻ  വേണ്ടി മാത്രം!
ഏ എങ്ങിനെ?
ട്ടേ! അടിയോ!!!
ഉറപ്പോ... ആടിയോ ?
ഓ ഹാാ...
വേദന ഉണ്ടല്ലേ?
ആ അതറിയാൻ വയ്യാത്തത് കൊണ്ട് മാത്രം!
ഓ അങ്ങിനെ! 

Comments

  1. പല്ലെടുത്തുവോ?

    ReplyDelete
    Replies
    1. സ്വയം എടുക്കുന്നതല്ലേ ബുദ്ധി!
      അത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല കണ്ടിട്ടും ഇല്ല
      എനിക്ക് പല്ലുമില്ല
      പച്ചവെള്ളം ചവച്ചു കുടിച്ചാലല്ലേ പ്രശ്നം

      Delete
    2. പല്ലെടുത്താൽ ഒരു ഉപകാരം കൂടി ഉണ്ട്
      ഇനി ഇപ്പൊ പറയാനുള്ളത് പറയാല്ലോ വ്യകതമാവില്ലല്ലോ
      ആര്ക്കും മനസ്സിലാവില്ലല്ലോ
      അത് കൊണ്ട് പല്ലെടുക്കൂല്ല
      അജിത്‌ ഭായ്
      ഒന്നും പറയേണ്ട ഓരോ തമാശയെ!

      Delete
  2. ഏതു വിശ്വാസത്തിനും ഒരു പല്ലിന്റെ ബലമേ ഉള്ളൂ
    ഏതു നിമിഷം വേണമെങ്കിലും ഇളകാം
    അടി തെറ്റിയാൽ ആനയും വീഴും അടികിട്ടിയാൽ പല്ലും
    ചെറുപ്പത്തിൽ കടുത്ത നിരീശ്വര വിശ്വാസികൾ വയസ്സാകുമ്പോൾ അമ്പലങ്ങളിൽ പോയി കമഴ്ന്നു വീഴുന്നത് കാണുമ്പോൾ എങ്ങിനെ പറയാതിരിക്കും
    ഞാൻ അത് കൊണ്ട് ബുദ്ധി പൂര്വം ഇപ്പോഴേ അങ്ങ് വിശ്വാസി ആയി. വെറുതെ എന്തിനാ പല്ലിനൊരു പണി
    എന്തായാലും വയസ്സാവാനുള്ളതാ ഈശ്വരൻ പണി തന്നാൽ അതായിരിക്കും ഈ എട്ടിന്റെ പണി ആയുസ്സ് കൊണ്ട് ഈശ്വരൻ കൊടുക്കുന്ന പണി പല്ല് വേദന വന്നാൽ പോലും ഈശ്വരനെ വിളിച്ചു പോകും പിന്നെ പറയണോ

    ReplyDelete
  3. വല്ലഭനു പല്ലും...
    ഇഷ്ടമായി.
    ശുഭാശംസകൾ...

    ReplyDelete
  4. എങ്ങനെ...എങ്ങനെ..?

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം