Skip to main content

സ്വപ്നം കണ്ട കവിത മരണം


സ്വപ്നം
ഞാൻ ഇപ്പൊ സ്വപ്നം കാണാറില്ല
മൂട്ടയും കടിച്ചു കൊതുകിനെയും ഓടിച്ചു
ബെഡ്ഡിൽ എത്തുമ്പോഴേക്കും സെക്കന്റ്‌ ഷോ
കഴിഞ്ഞു, "ഉറക്കം മനസ്സ് മടുത്തു കിടന്നുറങ്ങി കാണും "സ്വപ്നം"

ഒളിച്ചേ കളി കണ്ടേ
മനുഷ്യൻ നിർമ്മിച്ച മതവും പേടിച്ചു
മതം മുറുക്കിയ മനുഷ്യനേയും ഭയന്ന്
മനുഷ്യൻ നശിപ്പിച്ച പ്രകൃതിയെ മറന്നു
മനുഷ്യൻ ഇറങ്ങി അശുദ്ധമാക്കിയ ചന്ദ്രനും വിട്ടു
നിരീശ്വരന്റെ ചൊവ്വയിലെ ചിന്തയിൽ ഒളിച്ചൊരു ദൈവത്തിന്റെ ഓരോരോ കളികളേ! ദേ അവിടെയും മനുഷ്യൻ! ദൈവത്തിനെ തിരഞ്ഞു കണ്ടില്ലെന്നു പറഞ്ഞു തിരിച്ചു വരാൻ മാത്രം..

കവിത
ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച കവിയത്രേ നിമിഷ കവി കലി "കാലൻ"
ആകസ്മികമായി ആ കവി രചിച്ച മനോഹര കവിത ആ.. അത് തന്നെ.. "മ മ  മരണം"
കാലമെഴുതിയ ജീവിത കവിതയും പ്രകൃതിതൻ പുന സൃഷ്ടി രചനയും
പോലും അത്ര ഹൃദയസ്പർശി ആയി ജനം ജീവൻ കൊടുത്തു സ്വീകരിച്ചിട്ടില്ല!

ഓർമ്മ തൻ ചരിത്രം അതത്രേ മറ്റൊരു മഹാകാവ്യം എണ്ണ വീണു- കുതിരാതിരുന്നെങ്കിൽ വളയുന്ന റബ്ബർ മായ്ക്കാതിരുന്നെങ്കിൽ അത് കാലം മറക്കാതിരുന്നേനെ!
രക്തവും കണ്ണീരും വിയര്പ്പും എഴുതിയ കദന കാവ്യങ്ങളെ
സ്നേഹമാകുന്ന പ്രണയ പുനരാഖ്യാനങ്ങൾ പലപ്പോഴും അവഗണിക്കാറുണ്ട്

മരണ മതം
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒന്നുണ്ട് അതത്രേ പ്രണയം
മദ്ധ്യാഹ്നം കഴിഞ്ഞ പ്രണയം വെറും മരണം, എന്ന് അറിഞ്ഞു വെറുക്കുമ്പോഴും അതിലും കൂടുതൽ വെറുക്കുന്നത് ജനനം മുതൽ മരണം വരെ കൂടെ നടക്കുന്ന ജീവന്റെ നിഴലായ മരണത്തിന്റെ മതത്തേയാണ് മതം എന്ന മാരണത്തെ മാത്രം

സമർപ്പണം

വ്യവസ്ഥ ഇല്ലാത്ത ജീവിതമേ നിന്നെ ജീവനോടെ 
ഇനി വ്യവസ്ഥ ഉള്ള മരണത്തിനു അർപ്പിച്ചോട്ടെ    

Comments

  1. മ മ മരണം
    മമമരണം
    കാവ്യം

    ReplyDelete
    Replies
    1. ക്ഷമിക്കണം അജിത്‌ ഭായ് അജിത്‌ ഭായി യുടെ കമന്റ്‌ വരുമ്പോൾ ഞാൻ അപ്ഡേറ്റിൽ ആയിരുന്നു അപ്ഡേറ്റ് ചെയ്തിട്ടുണ്ട്
      വളരെ നന്ദി അജിത്‌ ഭായ്

      Delete
  2. മനുഷ്യൻ നിർമ്മിച്ച മതവും പേടിച്ചു
    മതം മുറുക്കിയ മനുഷ്യനേയും ഭയന്ന്
    മനുഷ്യൻ നശിപ്പിച്ച പ്രകൃതിയെ മറന്നു
    മനുഷ്യൻ ഇറങ്ങി അശുദ്ധമാക്കിയ ചന്ദ്രനും വിട്ടു
    നിരീശ്വരന്റെ ചൊവ്വയിലെ ചിന്തയിൽ ഒളിച്ചൊരു ദൈവത്തിന്റെ ഓരോരോ കളികളേ! ദേ അവിടെയും മനുഷ്യൻ! ദൈവത്തിനെ തിരഞ്ഞു കണ്ടില്ലെന്നു പറഞ്ഞു തിരിച്ചു വരാൻ മാത്രം..

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...