ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..
പുത്രന് തന്നെയാണ് പിതാവെന്നും പിതാവ് തന്നെയാണ് പുത്രനെന്നും....
ReplyDeleteഅതെ അജിത് ഭായ്
Deleteപിതാവും പുത്രനും പരിശുദ്ധാത്മാവും
അച്ഛന് സ്നേഹത്തിൻ കോടി നമസ്ക്കാരം.
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
ആശംസകൾ നന്ദി
Deleteഈ ചങ്ങലകള്‍ സ്നേഹവും പുണ്യവുമത്രേ. നല്ല കവിത. ആശംസകള്‍
ReplyDeleteവായനക്ക് ആദ്യ നന്ദി ഒരു വരി നല്ല വാക്കിന് മനസിന്റെ നന്ദി
Deleteവംശ വൃക്ഷത്തിലെ വെറും ഇലകള്‍ നാം....കൊഴിയാനും പിന്നെ തളിര്‍ക്കാനും...
ReplyDeleteനന്ദി അനുരാജ് തളിര്‍ക്കട്ടെ കൊഴിയാതിരിക്കട്ടെ ഇല കളായി നില്ക്കാം
Deleteപുത്രൻ പിതാവാകുമ്പോൽ പിതാവിന്റെ വില പുത്രനറിയുന്നു..പുത്രപൂർവ്വം
ReplyDeleteബഷീർ വായനക്ക് സ്നേഹപൂർവ്വം അഭിപ്രായത്തിനു നന്ദിയോടെ
Delete