Skip to main content

പ്രവാസി മതം


ഏതു മത ഗ്രന്ഥത്തിനും മുകളിലിരിക്കും
ദേശീയ പാസ്പോർട്ട്‌ എന്റെ മാതൃഗ്രന്ഥം
പ്രവാസി ഭാരതീയൻ എന്ന ചെറുനിലയിൽ
ഏതു രാജ്യത്തും വിലയുള്ള സ്നേഹഗ്രന്ഥം

ഏതു രാജ്യത്തും സ്വീകാര്യം പക്ഷെ രാജ്യത്തിനകത്തു അത് സ്വകാര്യം മതഗ്രന്ഥങ്ങൾക്കുള്ളിലോളിപ്പിക്കും വില നൽകാത്തൊരു  ഗ്രന്ഥം അത്
അവിടെ വില പല മത ഗ്രന്ഥങ്ങൾക്ക്, നീതിക്കവിടൊരു കറുത്ത തുണി

ഒരു ഗർഭപാത്രത്തിൻ പല ജന്മത്തിനും മതം തിരഞ്ഞു തരം തിരിച്ചു  പലജാതി.  മുലപ്പാൽ ഊറ്റും വരേണ്യ ജാതി. പ്രവാസി നാട്ടിൽ ഇന്നും വെറും ദത്തുപുത്രൻ
അന്യനാട്ടിൽദുഃഖത്തിൻധർത്തീപുത്രൻ,പേരിടും മുമ്പ്മതമറിയാൻകൊതിക്കും ദേശത്തിൻ ജാതീയ സത്യവാങ്ങ്മൂലങ്ങൾക്കുതെളിവായ്‌അലയുംസാക്ഷിപത്രം

ഒരു മതത്തിനും ഇല്ലല്ലോ മനുഷ്യനേക്കാൾ പഴക്കവും
ഉള്ളതല്ലോ സ്നേഹം അതിനോ? മനുഷ്യനോളം തഴക്കവും!
ഒരു സ്വർഗ്ഗവും മതം ഉണ്ടായിട്ടു കണ്ടുപിടിച്ചിട്ടുമില്ലെന്നാലും
ഉണ്ടെങ്കിൽ അത് ഭൂമിയിലെ നരകം മാത്രമെന്നറിഞ്ഞാലും

മതം സ്നേഹത്തിനതുമതി, സ്നേഹം മതത്തിനൊരു അനുമതി
പരസ്പര സ്നേഹത്തിനും അതിലുപരി ദൈവസ്നേഹത്തിനും.
സ്നേഹം മതത്തിനു  മാത്രമോ? അത് വേണ്ട! ഇനി വേണം വേണമെന്നാണോ?ആയിക്കോളൂ പക്ഷെ അത് വെറുപ്പിനുള്ള വെറും അന്നമാകേണ്ട!
മതം അറിവിന്റെ തലച്ചോറ്. അത് സ്വാർത്ഥം ആയാൽ വെറും കുട്ടിച്ചോറും!

Comments

  1. പ്രവാസമതവിശ്വാസിയായൊരു ഭക്തന്‍

    ReplyDelete
    Replies
    1. ഭക്തൻ സംഭാവനയോക്കെ വിദേശ നാണയമായി കൊടുക്കുന്നുണ്ടല്ലോ, അനുഗ്രഹം നാട്ടിലുള്ളവരുടെ ക്യൂ കഴിയുമ്പോൾ ആരോഗ്യം ഉണ്ടെങ്കിൽ കിട്ടും.. ആയുസ്സും ആരോഗ്യവും മനസമാധാനവും ഉണ്ടാവട്ടെ എല്ലാ പ്രവാസി ഭക്തര്ക്കും അല്ലെ അജിത്‌ ഭായ്

      നന്ദി അജിത്ഭായ് ഇതൊരു പ്രവാസി ദാസൻ

      Delete
  2. പ്രവാസിയാണല്ലേ......വരികള്‍ ക്രമപ്പെടുത്തി പോസ്റ്റ് ചെയ്താല്‍ കൂടുതല്‍ നന്നായിരുന്നേനെ

    ReplyDelete
    Replies
    1. ചെറിയൊരു മാറ്റം നടത്തിയിട്ടുണ്ട്, വളരെ സന്തോഷം അങ്ങിനെ ഒരു ക്രീത്മക നിര്ദേശം നല്കിയതിനു

      Delete
  3. നല്ല കവിത. ഏറെ ഇഷ്ടമായത് ഈ വരികൾ

    ഒരു മതത്തിനും ഇല്ലല്ലോ മനുഷ്യനേക്കാൾ പഴക്കവും
    ഉള്ളതല്ലോ സ്നേഹം അതിനോ? മനുഷ്യനോളം തഴക്കവും!
    ഒരു സ്വർഗ്ഗവും മതം ഉണ്ടായിട്ടു കണ്ടുപിടിച്ചിട്ടുമില്ലെന്നാലും
    ഉണ്ടെങ്കിൽ അത് ഭൂമിയിലെ നരകം മാത്രമെന്നറിഞ്ഞാലും

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി മാഷെ സന്തോഷത്തോടെ സ്നേഹത്തോടെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം