Skip to main content

ഇല്ലാത്തൊരു നാട്ടിൽ വേണ്ടാത്ത ഒരു തിരഞ്ഞെടുപ്പ്


ശാന്തം.. നിശബ്ദം .നിയന്ത്രണാധീനം....   ഒച്ച അനക്കങ്ങൾ എങ്ങുമില്ല
കാറ്റടിച്ചിളകുന്ന കോടി തോരണങ്ങൾ  ഒച്ചയായോ.. അതോട്ടുമില്ല 
പല്ലുകൾ, ലോഹ്യങ്ങൾ, വിരൽ നഖങ്ങൾ,  താങ്ങി കയറ്റങ്ങൾ....കരഗ്രഹങ്ങൾ.. തേനും പാലും..എല്ലാം കണ്മുന്നിൽ.

പിന്നെ അടക്കം പറച്ചിലും കൂട്ടലും കിഴിക്കലും
ചുമയും മുരടനക്കവും കണ്ണുരുട്ടും അതെല്ലാം തൊട്ടു പിറകിൽ... ഒട്ടു മാറി.

എന്നാലും അവയോട്ടു അനക്കവുമല്ല.

സ്ഥാനര്തികൾ, അനുഭാവികൾ, നിരീക്ഷകർ ഇവരൊന്നുമൊട്ട് ആളുമല്ല..

കൂലി പണിക്കു അവധി എടുത്തു വോട്ടു കുത്താനെത്തി ആയിരം കയ്യുള്ള നിസ്സഹായത.
പിന്നെ പ്രൌഡി യിൽ വന്നിറങ്ങുന്നു വോട്ട് തപാലിൽ ചെയ്ത കയ്യേതും ഇല്ലാ നിസ്സങ്കത

പരസ്യ ചിത്രങ്ങൾ മിഴിവായ് പകര്ത്തി പുറം തിരിഞ്ഞു നിന്നു അവഹേളനത്തിന്റെ ക്യാമറകൾ.

തെളിയാത്ത ബാലറ്റിൽ കുറ്റബോധത്തിൽ കണീർ പോഴിച്ച് മാഞ്ഞു പോകുന്നൊരു   അടയാളം.
വികലാഗനെങ്ങിലും കണ്ണീരു കളഞ്ഞു രഹസ്യമായി ബാലറ്റ്
അവഗണനയുടെ പെട്ടിയിലാക്കി..  ഇല്ലാത്ത കൈ  മലർത്തി..വായ്‌ മലർക്കെ തുറന്നു നിസ്സങ്കത  അലറി..,......... നെക്സ്റ്റ്!!!!

വോട്ട് ചെയ്ത 999 കയ്യും മുറിച്ച്,  ഉപ്പു തേച്ചു,  കറ പുരട്ടി, കൈ വളരാൻ അഞ്ചു വര്ഷം സമയവും കൊടുത്തു,  ... ബലിഷ്ട കരങ്ങളാൽ  പുച്ഛംമായ് തള്ളി, അവഗണ.

വേദന സഹിച്ചു, കറ തുടച്ചു,  കണ്ണീർ മറച്ചു, എന്നിട്ടും ചിരിച്ചു, നിശബ്ദം പടി ഇറങ്ങി.... നിസ്സഹായത.


അപ്പോൾ... നിറഞ്ഞ കണ്ണിലും കാണാതിരിക്കാൻ കഴിഞ്ഞില്ല...
ജീവിത സമ്പാദ്യവും... ജീവന്റെ ജീവനാം പുത്രിയേയും.. സ്ത്രീധനവും, കടമയുമായ് അവകാശത്തിന്റെ കയ്യിലേൽപിച്ചു,  കൈ വീശി, കണ്ണ് തുടച്ചു, തിരിഞ്ഞൊരു അവശതയെ...




Comments

  1. വായിച്ചു
    അത്രയ്ക്കങ്ങ മനസ്സിലായില്ല എന്താ ഉദ്ദേശിച്ചതെന്ന്

    ReplyDelete
    Replies
    1. അജിത്‌ ഭായ് നന്ദി .. അഭിപ്രായത്തിനു നന്ദി വായനക്കും നന്ദി

      Delete
  2. നമ്മളെ കൊണ്ട് ചുടു ചോറ് വാരിച്ചു അത് ആയിരം കയ്യ് കൊണ്ട് വാരിച്ചു അത് കയ്യോടെ വിഴുങ്ങുന്ന എന്തോ ഒന്ന് വര്ഷ വര്ഷ പല പേരില് ചില നാടുകളിൽ ഉറഞ്ഞു തുള്ളാരുണ്ട്‌ അജിത്‌ ഭായ്, തെയ്യം ആണോ അതല്ല എന്നാൽ വെളിച്ച്ചപ്പടാണോ അതും അല്ല അത് കൊണ്ട് എനിക്കും അറിയില്ല അജിത്‌ ഭായ്, സന്തോഷം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...