Skip to main content

ഇല്ലാത്തൊരു നാട്ടിൽ വേണ്ടാത്ത ഒരു തിരഞ്ഞെടുപ്പ്


ശാന്തം.. നിശബ്ദം .നിയന്ത്രണാധീനം....   ഒച്ച അനക്കങ്ങൾ എങ്ങുമില്ല
കാറ്റടിച്ചിളകുന്ന കോടി തോരണങ്ങൾ  ഒച്ചയായോ.. അതോട്ടുമില്ല 
പല്ലുകൾ, ലോഹ്യങ്ങൾ, വിരൽ നഖങ്ങൾ,  താങ്ങി കയറ്റങ്ങൾ....കരഗ്രഹങ്ങൾ.. തേനും പാലും..എല്ലാം കണ്മുന്നിൽ.

പിന്നെ അടക്കം പറച്ചിലും കൂട്ടലും കിഴിക്കലും
ചുമയും മുരടനക്കവും കണ്ണുരുട്ടും അതെല്ലാം തൊട്ടു പിറകിൽ... ഒട്ടു മാറി.

എന്നാലും അവയോട്ടു അനക്കവുമല്ല.

സ്ഥാനര്തികൾ, അനുഭാവികൾ, നിരീക്ഷകർ ഇവരൊന്നുമൊട്ട് ആളുമല്ല..

കൂലി പണിക്കു അവധി എടുത്തു വോട്ടു കുത്താനെത്തി ആയിരം കയ്യുള്ള നിസ്സഹായത.
പിന്നെ പ്രൌഡി യിൽ വന്നിറങ്ങുന്നു വോട്ട് തപാലിൽ ചെയ്ത കയ്യേതും ഇല്ലാ നിസ്സങ്കത

പരസ്യ ചിത്രങ്ങൾ മിഴിവായ് പകര്ത്തി പുറം തിരിഞ്ഞു നിന്നു അവഹേളനത്തിന്റെ ക്യാമറകൾ.

തെളിയാത്ത ബാലറ്റിൽ കുറ്റബോധത്തിൽ കണീർ പോഴിച്ച് മാഞ്ഞു പോകുന്നൊരു   അടയാളം.
വികലാഗനെങ്ങിലും കണ്ണീരു കളഞ്ഞു രഹസ്യമായി ബാലറ്റ്
അവഗണനയുടെ പെട്ടിയിലാക്കി..  ഇല്ലാത്ത കൈ  മലർത്തി..വായ്‌ മലർക്കെ തുറന്നു നിസ്സങ്കത  അലറി..,......... നെക്സ്റ്റ്!!!!

വോട്ട് ചെയ്ത 999 കയ്യും മുറിച്ച്,  ഉപ്പു തേച്ചു,  കറ പുരട്ടി, കൈ വളരാൻ അഞ്ചു വര്ഷം സമയവും കൊടുത്തു,  ... ബലിഷ്ട കരങ്ങളാൽ  പുച്ഛംമായ് തള്ളി, അവഗണ.

വേദന സഹിച്ചു, കറ തുടച്ചു,  കണ്ണീർ മറച്ചു, എന്നിട്ടും ചിരിച്ചു, നിശബ്ദം പടി ഇറങ്ങി.... നിസ്സഹായത.


അപ്പോൾ... നിറഞ്ഞ കണ്ണിലും കാണാതിരിക്കാൻ കഴിഞ്ഞില്ല...
ജീവിത സമ്പാദ്യവും... ജീവന്റെ ജീവനാം പുത്രിയേയും.. സ്ത്രീധനവും, കടമയുമായ് അവകാശത്തിന്റെ കയ്യിലേൽപിച്ചു,  കൈ വീശി, കണ്ണ് തുടച്ചു, തിരിഞ്ഞൊരു അവശതയെ...




Comments

  1. വായിച്ചു
    അത്രയ്ക്കങ്ങ മനസ്സിലായില്ല എന്താ ഉദ്ദേശിച്ചതെന്ന്

    ReplyDelete
    Replies
    1. അജിത്‌ ഭായ് നന്ദി .. അഭിപ്രായത്തിനു നന്ദി വായനക്കും നന്ദി

      Delete
  2. നമ്മളെ കൊണ്ട് ചുടു ചോറ് വാരിച്ചു അത് ആയിരം കയ്യ് കൊണ്ട് വാരിച്ചു അത് കയ്യോടെ വിഴുങ്ങുന്ന എന്തോ ഒന്ന് വര്ഷ വര്ഷ പല പേരില് ചില നാടുകളിൽ ഉറഞ്ഞു തുള്ളാരുണ്ട്‌ അജിത്‌ ഭായ്, തെയ്യം ആണോ അതല്ല എന്നാൽ വെളിച്ച്ചപ്പടാണോ അതും അല്ല അത് കൊണ്ട് എനിക്കും അറിയില്ല അജിത്‌ ഭായ്, സന്തോഷം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...