Skip to main content

നവ കമ്പോളം......വില ഇല്ലാത്ത ഉത്പന്നങ്ങൾ

പുതുക്കുവാനില്ല താല്പര്യം; എങ്കിൽ, നിനക്ക് തിരയാം..
തിരഞ്ഞെടുക്കാം.. പ്രണയവും, വിവാഹവും പഴകുന്ന
തീയതി  നോക്കി, മുഹൂർത്തം നോക്കി പതിയെ ഒരു ചടങ്ങായ്!

ഉപയോഗിച്ചാലും; ഇല്ലെങ്കിലും, അരുത് നീ തള്ളരുത്!
അലക്ഷ്യമായ്‌ വലിച്ചെറിയരുത്! ഉപയോഗ ശൂന്യമായ്!
പഴകും നേരം; ക്ഷമിക്കുക,  കാക്കുക, അനുയോജ്യമാം
കുപ്പതൊട്ടിയിൽ, കവറായ്... ആ ചവറുപേക്ഷിക്കും വരെ!

നിന്റെ മാലിന്യം; ചിക്കി ചികയാൻ, പറന്നിരിക്കും അപവാദ-
കാക്കകൾക്ക്‌ താഴെ; കുഴിച്ചുമൂടുക,  ഓർമാവശിഷ്ടങ്ങൾ!
ശിഷ്ടം; വെറും നെരിപ്പോടായി എരിയട്ടെ; സ്വഹൃത്തടങ്ങളിൽ!
നിറ കണ്ണാലെ; തീയായ് കായുക, സ്വകരം കൂട്ടി, ആ ഏകാന്ത നിമിഷങ്ങൾ!

പിന്നെ ഉയിർത്തെഴുന്നെൽക്കുക! കുളിച്ചു വരിക!
പുതിയ പഴകുന്ന; തീയതി തിരയുക,  പഴയ ഇര വീണ്ടും തേടുക!

നിന്റെ താല്പര്യങ്ങൾ ഹനിക്കപ്പെടുമ്പോഴും;
നവ കമ്പോളത്തിലെ നല്ല ഉപഭോക്താവാകുക!
കൈ നീട്ടി വാങ്ങുക, ഉല്പന്നം; അതെന്തായാലും!
നിന്റെ; എക്സ്പയറി ഡേറ്റ്; അതിനനുവദിക്കുമെങ്കിൽ!  

Comments

  1. യൂസ് ആൻഡ് ത്രോ.. ഇതാണല്ലോ നവ കമ്പോള മുദ്രാവാക്യം. എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ..!!ച്യവനപ്രാശം ലേഹ്യം ഗുളികരൂപത്തിലിറങ്ങുന്ന കാലമാ..!!  

    നല്ല കവിത.  

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം, ഇടയ്ക്കു ഒരു കമന്റിന്റെ സീറ്റ്‌ ഒഴിഞ്ഞു കണ്ടപ്പോൾ ശ്രദ്ദിച്ചിരുന്നു കാണാറില്ലല്ലോ എന്ന് പക്ഷെ എവിടെയോ കണ്ടപ്പോൾ അത് മറന്നു! ഇപ്പൊ വളരെ സന്തോഷം.

      Delete
  2. നവകമ്പോളത്തില്‍ നോക്കി പകച്ചുനില്‍ക്കുന്ന ചിലര്‍ ഉണ്ട്
    എക്സ്പയറി ഡേറ്റ് ആകാറായവര്‍

    ReplyDelete
    Replies
    1. ഡേറ്റ് തിരുത്തി കമ്പോളത്തിൽ കയറിയേ പറ്റൂ, അജിത്‌ ഭായ്.. ഇല്ലെങ്കിൽ പട്ടിണി കിടന്നു പാട് പെടില്ലേ? കാര്ഷിക കേരളത്തില നിന്നും കാര്ഷിക ഭാരതത്തിൽ നിന്ന് ഉപഭോക്തൃ ഭാരതതിലെക്കുള്ള നിഗളിപ്പ് IT എന്നാ പിച്ചച്ചട്ടി കണ്ടു കൊണ്ടാനന്നു മാന്ദ്യം കണ്ടപ്പോഴും നമ്മൾ പഠിച്ചിട്ടില്ല.. എണ്ണ നാട്ടിലെ എണ്ണയും സായിപ്പിന്റെ നാട്ടിലെ IT യും കണ്ടു നമ്മൾ വിമാനത്താവളവും മാളും ബോല്ഗട്ടി കണ്‍വെൻഷൻ സെന്റർ കൾ പടുതുയര്തുമ്പോൾ നമ്മൾ കാണുന്ന ഒരു പാഴ് സ്വപ്നം ഉണ്ട് സൂര്യാ ഘതങ്ങൾ നമുക്ക് വരില്ല അതും അപ്പോഴും തെരുവിൽ അലയുന്ന ഏതെങ്കിലും പാവത്തിന്റെ തലയില ആയി കോട്ടെ നമ്മൾ സുഖിക്കുന്ന സുഖത്തിന്റെ കൂലി ആയ അത് ഇടി തീ ആയിട്ടനെങ്ങിൽ അങ്ങിനെ
      10000 കര്ഷകരേയും അട്ടപ്പാടിയിലെ പാവങ്ങളെയും മറന്നു ഒരു ലുലു മാളിനും ഒരു ബോല്ഗട്ടി പദ്ധതിക്കും ഒരു ആറന്മുള വിമാനതവലതിനും ചില മന്ത്രി കസേരക്കും പിറകെ പായുമ്പോൾ ഒരു എളുപ്പ വഴിയില ക്രീയ ചെയ്യുന്നതിന്റെ ഒരു സുഖം ഇല്ലേ? ഉത്തരം പണമായി കിട്ടുമ്പോൾ!
      നന്ദി അജിത്‌ ഭായ് ആശങ്ക പങ്കു വച്ചതിനു

      Delete
  3. പുതിയ കച്ചവട തന്ത്രങ്ങള്‍ , നന്മക്ക് പരിചിതമല്ല ..
    അമ്മയും അച്ഛനും പെങ്ങളും കാമുകിയും വരെയുണ്ട് ..
    സ്നേഹത്തിന്റെ മൂല്യമിങ്ങനെ ഇടിയിന്നുണ്ട് കമ്പൊളത്തില്‍
    എന്നാലൊ അതിന്റെ പുതിയ നിറങ്ങളും രൂപങ്ങളും
    നന്നായി വിറ്റഴിയുന്നുണ്ട് , നിമിഷ നേരങ്ങളിലെ സ്നേഹത്തിനാണ്-
    ഉപഭോക്താക്കള്‍ കൂടുതലെന്നതും നേരു തന്നെ .
    നാം എന്നത് , പഴകിയ അവിശിഷ്ടമാകുന്നുണ്ട് ..
    അടിച്ചേല്പ്പിക്കുന്ന പലതും മനസ്സിലേക്ക് സ്വരുകൂട്ടി വയ്ക്കുമ്പൊഴും
    നമ്മുക്ക് മുകളിലേക്ക് വിരുന്ന് വരുന്ന വിധിയെന്നതിനേ
    വീണ്ടും ചികഞ്ഞെടുക്കുവാന്‍ വെമ്പുന്ന കണ്ണുകള്‍ക്ക്
    മടക്കമോതി അടിയറവ് പറയാതെ തന്നെ വീണ്ടും
    ഒരു നല്ല ഉപഭോക്താവുക , അതെ നമ്മുക്കാകൂ ..
    അന്തര്‍ലീനമായ അര്‍ത്ഥ തലങ്ങളുണ്ടീ വരികളില്‍ സഖേ ..!

    ReplyDelete
    Replies
    1. റിനി വളരെ ശരിയാണ്! നാം നമ്മളെ പോലും തൂക്കി വിൽക്കാൻ പഠിച്ചിരിക്കുന്നു, ബന്ധങ്ങൾ നോക്കി വാങ്ങാനും..
      എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു, റിനിയുടെ വളരെ ചെറിയ ദിവസം എങ്കിലും.. തിരക്കായി എന്ന് തോന്നിയിരുന്നു. കണ്ടതിൽ ഒരുപാടു സന്തോഷം

      Delete
  4. പണ്ട് ആഗോള വല്ക്കരണം, ഉദാര വല്ക്കരണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല....ഏറ്റവും കൂടുതല്‍ തകര്‍ന്നടിഞ്ഞത് മൂന്നാം ലോക രാജ്യങ്ങളുടെ സംസ്കാരവും അവിടുത്തെ ജനങ്ങളുടെ ജീവിത വീക്ഷണവുമാണ്....

    ReplyDelete
    Replies
    1. അങ്ങിനെ പറയരുത് അനുരാജ് നമ്മൾ വികസന വിരോധികളായി പോകും
      വികസനത്തിൽ വരുന്ന പണത്തിനും കൊടുക്കുന്ന തൊഴിലിനും കണക്കുണ്ട്
      മരിക്കുന്ന ജീവനും പോകുന്ന പണത്തിനും കണക്കില്ല! അവിടെ പണം ഉള്ളവൻ ദൈവം! അവനു ഓശാന പാടാൻ കുഴലൂതുകാർ

      കര്ഷകനെ കൃഷി ഭൂമി അവിടെ കാണുന്നില്ല എല്ലാം റിയൽ എസ്റ്റേറ്റ്‌, കുടുംബം വീട് കമ്പോളവും മാളും, വിതക്കാതെ കൊയ്യുന്ന മരണം പോലെ വികസനം കടന്നു വരട്ടെ, നമ്മുക്ക് ഉണ്ണാതെ നിറയും കൈ നനയാതെ മീനിനെ പിടിക്കാം
      പണം ഉള്ളവന് വീടും പൌരതവും കൊടുക്കാൻ രാജ്യങ്ങൾ കാണും നമുക്ക് കാണും വരള്ച്ചയും പട്ടിണിയും സൂര്യാഘാതവും പക്ഷെ ഫ്രീ ആയി കിട്ടും ഒരു പേര് വികസന വിരോധി

      Delete
    2. വികസനം വരണം തൊഴിൽ മൂലധനവും വരണം..
      വരുമ്പോൾ താലപ്പൊലിയും ആകാം,
      മാളും ഷോപ്പിംഗ്‌ കൊമ്പ്ലെക്സും കണ്‍വെൻഷൻ സെന്റെരും വേണം പക്ഷെ അതിൽ അഴിമതിയുടെ മണവും കയ്യേറ്റത്തിന്റെ മുറിവും ജനത്തിന്റെ കണ്ണിൽ പൊടിയും ഇട്ടു കൊണ്ടാവരുതെന്നെ ഉള്ളൂ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...