Skip to main content

അറിയുക മനമേ വളരുക മനമേ


റോമിൽ ചെന്നാൽ റോമാക്കാരൻ എന്ന് പഠിച്ച പാശ്ചാത്യൻ  എന്തെ ഇന്ത്യയിൽ സമ മത ഭാരതീയരാവാൻ  പഠിപ്പിക്കാൻ മറന്നേ?

അധിനിവേശങ്ങൾ തിരിച്ചുപോയിട്ടും എന്തെ അടിച്ചു വാരി തൂത്ത്  തെളിക്കാൻ മടിച്ചു നില്പൂ?  നവ അധികാര ഭരണ കേന്ദ്രങ്ങൾ?

പടം പൊഴിച്ച് മാളങ്ങളിൽ ഒളിച്ച അധിനിവേശ സർപ്പങ്ങളുടെ പൊഴിഞ്ഞ പടം പുതച്ചു എന്തെ  പുറത്തിഴയുന്നു അനാഥത്തിൻ കുഞ്ഞുങ്ങൾ?

മാത്രം എന്ന് പലമാത്ര ചിന്തയിൽ ചിന്തുന്നതെന്തേ പല ഹൃദയത്തിൻ ഏകരക്തം?
വികാര രഹിതം അരിഞ്ഞു തള്ളുമ്പോൾ ഉറയുന്നതെന്തേ മൃദു വികാരം?
പിന്നെ പൊടിയും രക്ത തുള്ളിയിൽ വൃണം അയി തുള്ളും അധമ വികാരം!
അമ്മയെയും ജന്മ ഭൂമിയും വിട്ടു എന്തിനാ "മഹാകവി"  ചോദിച്ച സ്വർഗ്ഗ ഭൂമി?

അധിനിവേശങ്ങൾ കണ്ടു അറിഞ്ഞിട്ടും എന്തെ അയിത്താനാചാരങ്ങൾക്കിന്നും സമൂഹത്തിൽ മിന്നും പൊന്നിൻ സവർണ്ണക്കുട ?

Comments

  1. വാക്കുക്കളാണ് സഖേ .. വെറും വാക്കുകള്‍
    അതിനപ്പുറം ഉള്ളില്‍ കാക്കുന്ന പലതുമുണ്ട് മനസ്സുകളില്‍
    അതു ചിലപ്പൊള്‍ മാത്രമാണ് മൂട് പടമഴിച്ച് പുറത്തേക്ക് വരുന്നത് ..
    ചിലപ്പൊള്‍ നാം പൊലും ഞെട്ടി പൊകും ..
    എന്തൊക്കെ പൊയാലും വന്നാലും , നമ്മള്‍ ചിലതിലൂടെ മാത്രമേ നടക്കൂ ..
    ചിലര്‍ക്ക് ചിലത് വിശ്വാസ്സം പൊലെയാണ് , ചിലര്‍ക്കാണേല്‍ എല്ലാം
    അറിയാമായിരുന്നിട്ടും കണ്ണടച്ച് പിടിച്ച് അതിലൂടെ തന്നെ നടപ്പാണ് ..
    പലയിടത്തും വരികള്‍ കുത്തി കേറുന്നുന്റ് , പക്ഷേ അവയൊക്കെ
    വളരെ രഹസ്യമായി വരികള്‍ക്കകത്ത് ഒളിച്ച് വച്ചിരിക്കുന്നു പ്രീയ മിത്രം ..
    മനസ്സ് നന്നായി , നന്മയ എപുല്‍കി വളരട്ടെ .. നല്ലതിലേക്ക് ..
    പ്രതീക്ഷിക്കാം . അതല്ലെ പറ്റു നമ്മുക്ക് ..!

    ReplyDelete
  2. ടിമോക്ലിസ്സ്സിന്റെ വാളുകൾ കലാലയങ്ങളിൽ പഠിച്ച പുസ്തകങ്ങൾ അരിഞ്ഞു ദാ നമ്മുടെ തലക്കും മീതെ! അങ്ങ് എവിടെയോ കേട്ട് മാത്രം പരിചയം ഉണ്ടായിരുന്ന ആ വാൾ നാം പണിഞ്ഞു തലക്കും മീതെ കെട്ടി പടുത് വിജയിച്ചിരിക്കുന്നു, പല വെട്ടും തലയിൽ നിന്നും മുടിനാരിഴക്ക് രക്ഷപെടുമ്പോഴും മനസ്സില് എല്ക്കുന്ന മുറിപാടുകൾ..മൃതസന്ജീവനിക്കും പകരാൻ കഴിയാത്ത സാന്ത്വനമായി ഇത് പോലെ ചില വാക്കുകൾ, ഉറപ്പുണ്ട് നമുക്കഴിച്ചു വലിച്ചെറിയാൻ കഴിയും അതെത് വാളയാലും, പക്ഷെ അത് വാളാണെന്ന് എഴുതി ഒട്ടിക്കാൻ കഴിയുന്നില്ലല്ലോ
    നന്ദി സുഹൃത്തേ കൂടെപിറപ്പിന്റെ സ്നേഹത്തിനു

    ReplyDelete
    Replies
    1. അവിടെയാണ് നമ്മുടെ പരാജയം സഖേ
      നമ്മുക്കത് പറഞ്ഞു കൊടുക്കാനോ , വിവരിച്ച് കൊടുക്കാനോ ആകുന്നില്ല
      നിസ്സഹായവസ്ഥയാകം , അല്ലെങ്കില്‍ കാലം അതിനു നമ്മുക്ക് തലങ്ങള്‍ നല്‍കുന്നില്ല
      അതുമല്ലെങ്കില്‍ , വായലച്ച് കൂകി വിളിച്ചാലും ആരും കേള്‍ക്കാന്‍ തയ്യാറല്ല ..
      എന്തൊരു ഗതിയാണല്ലേ നമ്മുടെ .. മനസ്സ് അന്യൊന്യം പറയാതെ
      നാം വായിക്കുന്നത് കാണുമ്പൊള്‍ ഏറേ സന്തൊഷം പ്രീയ സഹൊദര
      എന്നും കൂട പിറപ്പ് തന്നെ .. സ്നേഹം

      Delete
    2. റിനി ഒരുപാടു നന്ദിയുണ്ട് ഒന്ന് കൂടി സൂചിപ്പിക്കട്ടെ രണ്ടു മൂന്നു ദിവസം മുമ്പ് തന്ന ഒരു വലിയ നിര്ദേശം വല്ലാതെ ഗുണം ചെയ്തു

      Delete
  3. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍!

    ReplyDelete
    Replies
    1. ശ്രീ... ചോദ്യം മനസ്സിലായാൽ തന്നെ ഉത്തരം പകുതി കിട്ടി പക്ഷെ ചോദ്യം നമ്മൾ മനസ്സിലക്കാറില്ല, പിന്നെ ചോദിച്ചവർ പോലും അധികാരത്തിന്റെ ശീതള ശ്ചായയിൽ എത്തുമ്പോൾ മറന്നു പോകാറുണ്ട്, പാസ്വാൻ ഒരു കാലത്ത് എന്ത് പ്രതീക്ഷ ഉയര്ത്തിയ നേതാവായിരുന്നു ഈറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയത് ഞാൻ ഓര്ക്കുന്നു, അത് പോലെ AGP യുടെ മോഹന്ത ചെറുപ്രായത്തിൽ മുഖ്യമന്ത്രി ആയ വ്യക്തി പക്ഷെ പ്രതീക്ഷകള എന്തെ പെട്ടെന്ന് അസ്തമിക്കുന്നു അറിയില്ല, അത് പോലെ പ്രതീക്ഷായിരുന്നു അന്നായും കജെരിവാൾ ഇപ്പൊ അതും എന്തോ മങ്ങുന്നോ എന്ന് ഒരു പേടി

      Delete
  4. പലതും പലര്ക്കും ''തത്തമ്മേ, പൂച്ച പൂച്ച'' എന്ന് പറഞ്ഞപോലെയാണ്. പറയുന്നത് മനസ്സിലാവാതെയും, ''ഉള്ളില്തട്ടാതെയും'' പറയുന്നു എന്നതുതന്നെ. അഥവാ, മനസ്സിലായാലും,
    ''അത് നിന്റെ വീട്ടില്, ഇത് എന്റെ വീട്ടില്'' എന്നതുതന്നെ.

    ReplyDelete
  5. ഡോക്ടർ ശരിയാണ് അഭിപ്രായം, നമ്മൾ അവരവരുടെ വീടുകളിൽ സുരക്ഷിതരാണ്‌, പക്ഷെ . നമ്മുടെ അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ നമ്മുടെ അറയിലെ അന്നവും സുരക്ഷിതം അല്ല എന്ന് നമ്മൾ ഓർക്കാറില്ല, അയൽ വാസിക്ക്‌ പകര്ച്ച പനി വന്നാൽ നമ്മുക്ക് വരും എന്ന് നമ്മൾ ചിന്തിക്കുന്നില്ല, നന്ദി ഡോക്ടർ

    ReplyDelete
  6. സ്വന്തം ശരീരം നോവുമ്പോഴെങ്കിലും പ്രതികരിക്കാന്‍ കഴിയാതായിരിക്കുന്ന ജീവികള്‍ !

    ReplyDelete
    Replies
    1. എനിക്കഭിമാനമേ ഉള്ളൂ, റാംജി ഭായ് താങ്കളുടെ പല വേദനകളും വളരെ കുറഞ്ഞ വായനയിലൂടെ ആയാലും എനിക്കും പിന്നെ ധാരാളം പേർക്കും പകരാൻ കഴിഞ്ഞിട്ടുണ്ട്! ആ വേദന സ്നേഹത്തോടെ പങ്കു വെച്ച് കൊണ്ട് തന്നെ പറയട്ടെ.. നന്ദി..

      Delete
    2. റാംജി ഭായ് അടുത്ത ചില വരികളുടെ ചിന്ത വീണു കിട്ടിയത് റാംജി ഭായ് യുടെ കഥയിലെ മഹത്തായ ഒരു സന്ദേശത്തിൽ നിന്നാണ്, ആ വരികൾ കുറിപ്പായി പകര്ത്തുന്നതിനു മുമ്പ് ഇതിനാൽ ചോദിച്ചോട്ടെ ആ അനുവാദം

      Delete
  7. ഇങ്ങനെ ചോദ്യം ചോദിച്ചാല്‍ അന്തമെന്താവും?

    ReplyDelete
  8. അറിയാത്ത വഴികളിൽ ചോദ്യം ചോദിച്ചവർക്കൊക്കെ പെട്ടെന്ന് അന്ത്യം എത്തിയിട്ടുണ്ട് അതാണ് ചരിത്രം പറയുന്നത്! പക്ഷെ വഴി തെളിയാറുണ്ട് ആ അന്ത്യങ്ങൾക്ക് ശേഷമെങ്കിലും, നമ്മൾ ഓരോരുത്തരും വരും തലമുറയ്ക്ക് വേണ്ടി വഴി കാട്ടികൊടുക്കെണ്ടാവർ തന്നെ അല്ലെ? പക്ഷെ ആ വഴി നമ്മൾ ആയിട്ട് പലപ്പോഴും അടച്ചുകളയുന്നുണ്ടത് അതാണ് സങ്കടം. അത് മതം ആയിട്ടായാലും പാർട്ടി ആയിട്ടയാലും ചില തെറ്റിധാരണ കൊണ്ടോ അല്ലെങ്ങിൽ അന്ധമായ അടിമത്തത്തിന്റെ ആലസ്യത്തിന്റെ സുഖം കൊണ്ടോ
    നന്ദി അജിത്‌ ഭായ് ഈ ചോദ്യത്തിന് ഈ സംവേദനത്തിന്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...