Skip to main content

വിവാഹ മംഗളാശംസകൾ ..


വിവാഹമോചനം എന്ന ആശ്വാസത്തിന് വേണ്ടി എങ്കിലും
ഭാര്യ എന്ന സാന്ത്വനം ഉള്ളത്നല്ലതാണ്..
ദാമ്പത്യജീവിതത്തിലെ കൊച്ചുകൊച്ചു സൗന്ദര്യപിണക്കങ്ങളെ
വിവാഹമോചനത്തിന്റെ ലാഘവത്തോടെ കാണാതിരിക്കാൻ ...


പദസമ്പത്ത്        (ഭാര്യ : പരിഭവത്തിനു സൗന്ദര്യം കൊടുത്തത് എന്തോ അത്)

Comments

  1. മോചനം എന്നത് , നമ്മുക്ക് അസഹ്യമായതില്‍ നിന്നുള്ള വിടുതല്‍ ആണ്
    ഇതിപ്പൊ ഒന്നു തട്ടിയാലും മുട്ടിയാലും വിടുതല്‍ ആണ് മുഖ്യം ..
    അത് ആണിനും പെണ്ണിനും ഒരുപൊലെ തന്നെ ..
    ലോകം അത്രമേല്‍ വളര്‍ന്നുവെങ്കിലും , മനസ്സ് മാത്രം വിശാലമായിട്ടില്ല
    ചിലപ്പൊള്‍ പെണ്ണ് പ്രതികരിച്ച് തുടങ്ങിയതൊ ..
    ആണ് മടുപ്പ് പുറത്ത് കാട്ടി തുടങ്ങിയതൊ ...?
    ഇതിലേതെങ്കിലും ഒന്നൊ , അതൊ രണ്ടും കൂടിയോ ആവാം
    ഇന്നിന്റെ ഈ ആധിക്യത്തിന്റെ കാരണങ്ങള്‍ ...
    പ്രണയം , മരിക്കുകയും , പുതുമ തേടുകയും ചെയ്യുമ്പൊള്‍
    ഉള്ളത് മടുപ്പിന്റെ തേരിലേറും .....

    { ഒരൊറ്റ അഭിപ്രായം കൂടി മാനിക്കണേ പ്രീയ കൂട്ടുകാര :
    ഒരുവിധം നന്നായി എഴുതുന്നുണ്ട് മിത്രം , ഒരിക്കലും
    എല്ലാം കൂടി ഒന്നിച്ച് പൊസ്റ്റരുത് , പതിയെ സമയമെടുത്ത്
    എഴുതുകയും സമയമെടുത്ത് അതു അനുവാചകരില്‍
    എത്തിക്കുകയും കൂടി ചെയ്യുക , ഈ എളിയവന്റെ നിര്‍ദേശമാണേട്ടൊ
    സ്വീകരിക്കാം തള്ളാം/ നല്ല വരികള്‍ കാണാതെ പൊകുന്നത് തടയുവാന്‍ അതിനാകും }

    ReplyDelete
    Replies
    1. സത്യസന്ദമായ അഭിപ്രായങ്ങൾ കേൾക്കുമ്പോഴാണ് അഭിപ്രായങ്ങൾ സുന്ദരങ്ങൾ ആകുന്നതു, തികച്ചു സത്യമാണ് തങ്ങള് പറഞ്ഞ രണ്ടാമത്തെ അഭിപ്രായം.. പല ആശയങ്ങളും വളരെ ദൃതിയിൽ പോസ്റ്റ്‌ ചെയ്യപ്പെട്ടു പോയിട്ടുണ്ട് ശരിയാണ്. തുടക്കക്കാരന്റെ ഒരു ആവേശമായി ഞാൻ അവഗനിച്ചപ്പോഴും സുഹൃത്ത്‌ ചൂണ്ടി കാണിച്ചത്‌ ഞാൻ ഹൃദയപൂർവ്വം സ്വീകരിക്കുന്നു. തീച്ചയായും ഒരു പാട് സന്തോഷം.. ഒരു നല്ല അഭിപ്രായം കിട്ടിയാൽ ഞാൻ ഇപ്പോഴും മിട്ടായി കിട്ടിയ കുട്ടിയാണെന്ന് തിരിച്ചറിയുന്നു സന്തോഷം മറച്ചു വക്കുന്നില്ല..

      പിന്നെ വരികളെ കുറിച്ച് പലപ്പോഴും അറിയാവുന്ന സത്യം നമ്മൾ മരന്നുപോകുന്നതിന്റെ വേദന അതാണ് ഞാൻ പങ്കു വക്കാൻ ശ്രമിച്ചത്
      നമ്മൾ ഉദ്ദേശിച്ച അർഥം വരികൾ പകരുമോ എന്നാ ആശങ്ക ഉണ്ടായിരുന്നു. താങ്കളുടെ അഭിപ്രായം എന്റെ ആശങ്ക അടിസ്ഥാനരഹിതം ആണെന്ന് തെളിയിച്ചു ഒരു പാട് സന്തോഷത്തോടെ
      ചൊവ്വയിൽ പൊറുക്കാൻ പോകുന്നതിനു മുമ്പ് നമുക്ക് ഈ ജനിച്ചു വളര്ന്ന മണ്ണിനെ ഒരു നിമിഷം ഒര്ക്കാൻ നമ്മുടെ ഈ സംവേദനങ്ങൾക്ക് കഴിയട്ടെ, നാളെ നമ്മളെ ചൊവ്വയിൽ അടക്കില്ലെന്നാര് കണ്ടു?

      Delete
  2. ഭാര്യ അത്ര പോരാന്ന് ദേ ഒരു സിനിമക്കാരന്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് ബ്ലോഗിനെ കടത്തി വെട്ടിയ കമന്റിനു ആദ്യമേ നന്ദി അറിയിക്കട്ടെ,
      പിന്നെ സിനിമാക്കര്ക്കും സീരിയല കാര്ക്കും അതൊക്കെ പറയാം പക്ഷെ നമ്മൾ പ്രേക്ഷകർ അഭിനേതാക്കൾ ആണെങ്കിലും അനുവാചകർ കൂടി ആണല്ലോ! ഭാര്യ അത്ര പോര എന്ന് പറയുമ്പോഴും അതിനെക്കാൾ മുമ്പിറങ്ങിയ സിനിമാക്കാരന്റെ "ഭാര്യ സ്വന്തം സുഹൃത്ത്‌" എന്നാ സിനിമ ഓർത്തിരിക്കാനാ എനിക്കിഷ്ടം!

      ഭാര്യ എന്ന് വച്ചാൽ കണ്ണിന്റെ കാഴ്ച പോലാ അജിത്‌ ഭായ് സ്വന്തം ജീവിതത്തിന്റെ വെളിച്ചത്തില പറയുന്നേ എനിക്കിപ്പോഴും കാഴ്ച ഉണ്ടെന്നാണ് എന്റെ വിശ്വാസം സിനെമാക്കരെന്തു പറഞ്ഞാലും! കൊച്ചു കള്ളാ

      അജിത്‌ ഭായ്.. അജിത്‌ ഭായിയുടെ കമന്റ്‌ വായിച്ചു ഞാൻ ഒത്തിരി ചിരിച്ചു എന്നുകൂടി സത്യമായിട്ടു പറഞ്ഞുകൊള്ളട്ടെ

      Delete
  3. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്ന ഒരു പ്രാകൃത നടപടിയാണ്
    വിവാഹ മോചനം എന്ന് പറയുമ്പോഴും...
    കടിച്ച പാമ്പും ഇരയും മരിക്കണോ? അതോ പാമ്പിനെ വെറുതെ വിടണോ?
    എന്നൊരു ചോദ്യം മോചനങ്ങളിൽ മുഴുങ്ങുന്നില്ലേ?
    വിഷയം ലഘു ആണെങ്കിലും അനുഭവം ഗുരു ആയതുകൊണ്ട് നോ കമന്റ്സ് !!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം