Skip to main content

വിവാഹ മംഗളാശംസകൾ ..


വിവാഹമോചനം എന്ന ആശ്വാസത്തിന് വേണ്ടി എങ്കിലും
ഭാര്യ എന്ന സാന്ത്വനം ഉള്ളത്നല്ലതാണ്..
ദാമ്പത്യജീവിതത്തിലെ കൊച്ചുകൊച്ചു സൗന്ദര്യപിണക്കങ്ങളെ
വിവാഹമോചനത്തിന്റെ ലാഘവത്തോടെ കാണാതിരിക്കാൻ ...


പദസമ്പത്ത്        (ഭാര്യ : പരിഭവത്തിനു സൗന്ദര്യം കൊടുത്തത് എന്തോ അത്)

Comments

  1. മോചനം എന്നത് , നമ്മുക്ക് അസഹ്യമായതില്‍ നിന്നുള്ള വിടുതല്‍ ആണ്
    ഇതിപ്പൊ ഒന്നു തട്ടിയാലും മുട്ടിയാലും വിടുതല്‍ ആണ് മുഖ്യം ..
    അത് ആണിനും പെണ്ണിനും ഒരുപൊലെ തന്നെ ..
    ലോകം അത്രമേല്‍ വളര്‍ന്നുവെങ്കിലും , മനസ്സ് മാത്രം വിശാലമായിട്ടില്ല
    ചിലപ്പൊള്‍ പെണ്ണ് പ്രതികരിച്ച് തുടങ്ങിയതൊ ..
    ആണ് മടുപ്പ് പുറത്ത് കാട്ടി തുടങ്ങിയതൊ ...?
    ഇതിലേതെങ്കിലും ഒന്നൊ , അതൊ രണ്ടും കൂടിയോ ആവാം
    ഇന്നിന്റെ ഈ ആധിക്യത്തിന്റെ കാരണങ്ങള്‍ ...
    പ്രണയം , മരിക്കുകയും , പുതുമ തേടുകയും ചെയ്യുമ്പൊള്‍
    ഉള്ളത് മടുപ്പിന്റെ തേരിലേറും .....

    { ഒരൊറ്റ അഭിപ്രായം കൂടി മാനിക്കണേ പ്രീയ കൂട്ടുകാര :
    ഒരുവിധം നന്നായി എഴുതുന്നുണ്ട് മിത്രം , ഒരിക്കലും
    എല്ലാം കൂടി ഒന്നിച്ച് പൊസ്റ്റരുത് , പതിയെ സമയമെടുത്ത്
    എഴുതുകയും സമയമെടുത്ത് അതു അനുവാചകരില്‍
    എത്തിക്കുകയും കൂടി ചെയ്യുക , ഈ എളിയവന്റെ നിര്‍ദേശമാണേട്ടൊ
    സ്വീകരിക്കാം തള്ളാം/ നല്ല വരികള്‍ കാണാതെ പൊകുന്നത് തടയുവാന്‍ അതിനാകും }

    ReplyDelete
    Replies
    1. സത്യസന്ദമായ അഭിപ്രായങ്ങൾ കേൾക്കുമ്പോഴാണ് അഭിപ്രായങ്ങൾ സുന്ദരങ്ങൾ ആകുന്നതു, തികച്ചു സത്യമാണ് തങ്ങള് പറഞ്ഞ രണ്ടാമത്തെ അഭിപ്രായം.. പല ആശയങ്ങളും വളരെ ദൃതിയിൽ പോസ്റ്റ്‌ ചെയ്യപ്പെട്ടു പോയിട്ടുണ്ട് ശരിയാണ്. തുടക്കക്കാരന്റെ ഒരു ആവേശമായി ഞാൻ അവഗനിച്ചപ്പോഴും സുഹൃത്ത്‌ ചൂണ്ടി കാണിച്ചത്‌ ഞാൻ ഹൃദയപൂർവ്വം സ്വീകരിക്കുന്നു. തീച്ചയായും ഒരു പാട് സന്തോഷം.. ഒരു നല്ല അഭിപ്രായം കിട്ടിയാൽ ഞാൻ ഇപ്പോഴും മിട്ടായി കിട്ടിയ കുട്ടിയാണെന്ന് തിരിച്ചറിയുന്നു സന്തോഷം മറച്ചു വക്കുന്നില്ല..

      പിന്നെ വരികളെ കുറിച്ച് പലപ്പോഴും അറിയാവുന്ന സത്യം നമ്മൾ മരന്നുപോകുന്നതിന്റെ വേദന അതാണ് ഞാൻ പങ്കു വക്കാൻ ശ്രമിച്ചത്
      നമ്മൾ ഉദ്ദേശിച്ച അർഥം വരികൾ പകരുമോ എന്നാ ആശങ്ക ഉണ്ടായിരുന്നു. താങ്കളുടെ അഭിപ്രായം എന്റെ ആശങ്ക അടിസ്ഥാനരഹിതം ആണെന്ന് തെളിയിച്ചു ഒരു പാട് സന്തോഷത്തോടെ
      ചൊവ്വയിൽ പൊറുക്കാൻ പോകുന്നതിനു മുമ്പ് നമുക്ക് ഈ ജനിച്ചു വളര്ന്ന മണ്ണിനെ ഒരു നിമിഷം ഒര്ക്കാൻ നമ്മുടെ ഈ സംവേദനങ്ങൾക്ക് കഴിയട്ടെ, നാളെ നമ്മളെ ചൊവ്വയിൽ അടക്കില്ലെന്നാര് കണ്ടു?

      Delete
  2. ഭാര്യ അത്ര പോരാന്ന് ദേ ഒരു സിനിമക്കാരന്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് ബ്ലോഗിനെ കടത്തി വെട്ടിയ കമന്റിനു ആദ്യമേ നന്ദി അറിയിക്കട്ടെ,
      പിന്നെ സിനിമാക്കര്ക്കും സീരിയല കാര്ക്കും അതൊക്കെ പറയാം പക്ഷെ നമ്മൾ പ്രേക്ഷകർ അഭിനേതാക്കൾ ആണെങ്കിലും അനുവാചകർ കൂടി ആണല്ലോ! ഭാര്യ അത്ര പോര എന്ന് പറയുമ്പോഴും അതിനെക്കാൾ മുമ്പിറങ്ങിയ സിനിമാക്കാരന്റെ "ഭാര്യ സ്വന്തം സുഹൃത്ത്‌" എന്നാ സിനിമ ഓർത്തിരിക്കാനാ എനിക്കിഷ്ടം!

      ഭാര്യ എന്ന് വച്ചാൽ കണ്ണിന്റെ കാഴ്ച പോലാ അജിത്‌ ഭായ് സ്വന്തം ജീവിതത്തിന്റെ വെളിച്ചത്തില പറയുന്നേ എനിക്കിപ്പോഴും കാഴ്ച ഉണ്ടെന്നാണ് എന്റെ വിശ്വാസം സിനെമാക്കരെന്തു പറഞ്ഞാലും! കൊച്ചു കള്ളാ

      അജിത്‌ ഭായ്.. അജിത്‌ ഭായിയുടെ കമന്റ്‌ വായിച്ചു ഞാൻ ഒത്തിരി ചിരിച്ചു എന്നുകൂടി സത്യമായിട്ടു പറഞ്ഞുകൊള്ളട്ടെ

      Delete
  3. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്ന ഒരു പ്രാകൃത നടപടിയാണ്
    വിവാഹ മോചനം എന്ന് പറയുമ്പോഴും...
    കടിച്ച പാമ്പും ഇരയും മരിക്കണോ? അതോ പാമ്പിനെ വെറുതെ വിടണോ?
    എന്നൊരു ചോദ്യം മോചനങ്ങളിൽ മുഴുങ്ങുന്നില്ലേ?
    വിഷയം ലഘു ആണെങ്കിലും അനുഭവം ഗുരു ആയതുകൊണ്ട് നോ കമന്റ്സ് !!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...