Skip to main content

മാപ്പ്


തെരുവിൽ അലഞ്ഞ മഹാ കവിയെ ...
തെരിവിൽ അറിയാ മഹാ കവിയെ
തെരുവിൽ മരിച്ചാലും നീ തരുമോ
കണ്ണീരില്ലാതെ ദുഖിക്കാനൊരു തരി നോവ്‌ നിന്നോർമയായ്

പർദയിൽ മരിച്ച കഥാകാരിയെ
പർദയിൽ പൊതിഞ്ഞ മഹാ സ്നേഹിതേ
പർദയിൽ നിന്നെ മുഖം തിരിച്ചെങ്കിലും
സ്നേഹിക്കാതെ തരുമോ ഒരു കടൽ സ്നേഹം എൻ  പശ്ചാത്താപ കൂപമതിൽ.
അതിൽ മറയട്ടെ നീ തകർത്ത സ്നേഹ മതിൽ.

Comments

  1. അയ്യപ്പന്‍ ........... കമലാസുരയ്യയില്‍ ചെന്ന് മുട്ടുമ്പൊള്‍ ..
    തെരുവില്‍ നിന്ന് തെരുവിനായി കുറിച്ച്
    തെരുവില്‍ വീണ്‍ തീര്‍ന്ന ജന്മം ,
    സ്നേഹത്തിന്റെ ഇടക്ക് നില കൊള്ളുന്ന മതിലുകളായ
    ഭാഷയും , സംസ്കാരവും ദേശവുമൊക്കെ തകര്‍ക്കുവാന്‍
    തുനിഞ്ഞ് മാഞ്ഞ് പൊയിട്ടും ഇന്നും പരാജിതയാകുന്നവള്‍ ..

    ReplyDelete
    Replies
    1. ശരിയാണ് മഹാകവി അയ്യപ്പനെയും മഹാ സ്നേഹം മാധവി കുട്ടിയേയും നാം വേണ്ട രീതിയിൽ അറിഞ്ഞോ സ്നേഹിച്ചോ അത് പോലെ എത്രയോ എത്രയോ മഹാനിധികൾ മരണം കഴിഞ്ഞു അറിയാൻ ഭാഗ്യം ലഭിച്ചവർ അറിയാതെ തന്നെ പോയവര്. എന്നിട്ടും ഈ അറിവ് പോലും അവരുടെ ഒരു രോമത്തിന്റെ അറിവ് പോലും അല്ല എന്നറിയുമ്പോൾ നമ്മൾ ശരിക്കും ചാരം അവരുടെ രോമത്തിൽ പോലും പറ്റി ഇരിക്കാൻ അർഹത ഇല്ലാത്ത വെറും ചാരം എന്നെങ്ങിലും തിരിച്ചറിവ് ഉണ്ടായെങ്കിൽ

      Delete
  2. ഈ തിരിച്ചറിവ്... അതു തന്നെയാണ് നമുക്ക് അവര്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ ആദരവ്.

    ReplyDelete
    Replies
    1. ശ്രീ ഉള്ള ഈ അഭിപ്രായത്തിനു നന്ദി ശ്രീ ....

      Delete
  3. ഇനിയുമനേകര്‍........

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!