Skip to main content

ഒരു ചയ്ഞ്ഞിനു വല്ലപ്പോഴും


പ്രണയം പ്രണയം സർവത്ര
പ്രണയം മുട്ടിയിട്ടു നടക്കാനും വയ്യ
കവിതയിൽ പ്രണയം, പുരാണത്തിൽ പ്രണയം സീരിയലിൽ പ്രണയം
പാട്ടിലും ബീച്ചിലും ഇടവഴിയിലും താജ്മാഹളിലും പ്രണയം.
ശ്വസിക്കുന്ന വായുവിൽ പോലും പ്രണയം
6 വയസ്സ് തൊട്ടു 90 വരെ പ്രണയം
പിന്നെ ഈ പ്രണയം കഴിഞ്ഞു ഇവരൊക്കെ എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കാമെന്ന് വച്ചാൽ...

 എല്ലാവരും തിരക്കോട് തിരക്ക്... കുടുംബകോടതിയിൽ തിരക്ക്, ഒരു സിംഗിൾ പേരന്റിന്റെ തിരക്ക്,  കൌണ്സിലരുടെ തിരക്ക്,ഒറ്റത്തടിയുടെ തിരക്ക്, പീഡനത്തിന്റെ തിരക്ക്, വിഷാദ ഗാനം കിട്ടാനില്ല, മെന്റൽ ഹോസ്പിറ്റലിൽ റൂം അഡ്വാൻസ്‌ ബൂകിംഗ്, സെൻട്രൽ ജയിലിൽ തീരെ സ്ഥലമില്ല... ബാക്കി പൂവും കായും.

 കുറ്റം പറയരുതല്ലോ കുറച്ചു പേര്  ഹുസ്ബണ്ടും വൈഫും  ആയീ സെട്ട്ലെ ചെയ്തു... അപ്പോൾ ഹസ് ആണോ പ്രണയിച്ചേ? എന്ന് ചോദിച്ചപ്പോൾ  പ്രണയമോ? ഏതു പ്രണയം? എന്ന് തിരിച്ചു ചോദ്യവും കിട്ടി..


പിന്നെ ഒന്നോ രണ്ടോ പേരെ കണ്ടുപിടിച്ചപ്പോൾ അവർ ഡ്യുപിനെ വച്ച് പ്രണയിച്ചത് കൊണ്ട് ജീവന രക്ഷപെട്ട അഭിനേതാക്കൾ ..അത് കൊണ്ട് പ്രണയിച്ചോളൂ ഒരു ചെയിണ്‍ഞ്ചിനു  വല്ലപ്പോഴും.

Comments

  1. മൊത്തം പ്രണയം ..
    അവിടെയും ഇവിടെയും എവിടെയും പ്രണയം
    പക്ഷേ ഒന്നു തിരഞ്ഞ് നോക്കിയിട്ട് പ്രണയത്തെ കാണുന്നില്ല ..
    ഇതു ഉറപ്പിക്കാം സംഗതി ഫേക്കാണ് ..
    പ്രണയത്തിന്റെ ഫോട്ടൊയും വച്ചിറങ്ങിക്കോളും ...
    പൊട്ടേ സഖേ .. ഫേക്കാണേലും ചിലരാ സുഖമറിയട്ടെ
    ഒരു നേരമ്പൊക്കിന് :)

    ReplyDelete
    Replies
    1. ശരിയാണ് ആരോഗ്യത്തിന് ഹാനികരം ആണെങ്കിലും വലിക്കുന്ന സിഗരെട്ടിന്റെ പുകപോലെ അസ്വദിചൊട്ടെ അല്ലെ? ചെയ്യുന്നത് മഹാപാതകം ആണെന്നറിയാം പ്രണയത്തെ സിഗ്രെട്ടിനോട് ഉപമിക്കേണ്ടി വന്ന ഗതികേട് വലിക്കുന്ന ആളിൻറെ കുഴപ്പം ആണെങ്കിലും സിഗരറ്റിൽ ചാരുന്നതല്ലേ ബുദ്ധി...

      വളരെ നന്ദി ശബരി താങ്കളുടെ കമന്റ്‌ കൊണ്ട് എന്റെ ഒരു പ്രണയത്തെ കുറിച്ചുള്ള തെറ്റിധാരണ ധന്യമായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...