Skip to main content

പ്രേത പരിശോധന


ഞാൻ ധർമ സങ്കടത്തിലാണ്!
ജീവനുള്ള ശരീരം കീറിപഠിക്കാൻ
നിയമം  എന്നെ അനുവദിക്കുന്നില്ല,
തവളയിൽ മനസ്സ് കണ്ടെത്താൻ എനിക്ക് കഴിയുന്നുമില്ല
തവള കാലല്ലാതെ കണ്ണടച്ചാൽ ഒന്നും കാണുന്നുമില്ല
മനസ് ഒളിച്ചിരിക്കുന്നത് ശരീരതിനകതാണെന്ന്
പഠിപ്പിച്ച പാഠം മറക്കാൻ എനിക്ക് കഴിയുന്നുമില്ല,
പോസ്റ്മോര്റെം റിപ്പോർട്ട്‌ കാണാതെ പഠിക്കാൻ
എനിക്ക് കഴിയുന്നുമില്ല,
ഞാൻ ഇനിയും കൊന്നു തള്ളിക്കോട്ടേ?

(മനസ്സ് കിട്ടിയിട്ടെന്തിനാ???? ആഹ പുഴുങ്ങലരിയുടെ മണം!!!)

Comments

  1. കവിത ഇഷ്ടമായി. പക്ഷെ മനസ്സ്‌ ശരീരത്തിനുള്ളിലാണെന്ന് തോന്നുന്നില്ല.. ഹൃദയം ശരീരത്തിനുള്ളിലാണെന്നു പറയാം.

    ReplyDelete
  2. നന്ദി മധു സർ, പക്ഷെ ഇത് ഒരു പ്രതികരണ ചിന്തയില ഉണ്ടായ ചില വരികളാണ്, സർ കണ്ടിട്ടുണ്ടാവും "ചുമല" എന്നാ മനോഹര കവിത,

    http://rithubhedangal.blogspot.ae/

    മനസ്സ് വല്ലാത്ത ഒരു പ്രഹേളിക തന്നെ സർ, അതെവിടെയനെന്നിയാതെ ആണ് നമ്മൾ അത് തേടി നടക്കേണ്ടത്‌

    നന്ദി സർ ഒരുപാടു.. മനസ്സ് ശരീരത്തിൽ ആണോ ചിന്തയിലാണോ തലചോരിലാണോ അതോ ആത്മാവോ? എന്നെ അലട്ടുന്ന ചോദ്യങ്ങളിൽ ഒന്നാണ്.. തീരുമാനത്തിലെത്താൻ മരണം വരെയോ അത് കഴിഞ്ഞോ സമയം ഉണ്ടാവും എന്ന് പ്രതീക്ഷിയലാണ്

    ReplyDelete
  3. മനസ്സ് കണ്ടെത്താകുന്നവന്‍ ആര്‍?

    ReplyDelete
    Replies
    1. വേല കയ്യിലിരിക്കട്ടെ അജിത്‌ ഭായ് അതിനു മറുപടി പറായാൻ എനിക്ക് ഇപ്പോം മനസ്സില്ല

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...