Skip to main content

"ഐ ലവ് യു"

ഞാനും നീയും തമ്മിൽ ഒരു "എന്റർ" അകലം
പുറത്തേക്കും അകത്തേക്കും ഒരേ വാതിൽ
നമ്മുടെ ഷട്ട് ഡൌണ്‍ ചെയ്ത ദാമ്പത്യത്തിൽ  നമ്മൾ
സെറ്റ് ചെയ്തു മറന്ന ഒരേ  പാസ്സ്‌വേർഡ്‌ "ലവ്"

എളുപ്പമുള്ള പാസ്സ്‌വേർഡ്‌ ഹാക്ക് ചെയ്യുമെന്ന്
നമ്മൾ എന്തെ പരസ്പരം  മനസ്സിലാക്കിയില്ല?

 ബ്രൌസിംഗ് ഹിസ്റ്ററി ക്ലിയർ  ചെയ്തു
ഡിസ്ക് കണ്ണീരിൽക്ലീൻ ചെയ്തു,
"ഹാങ്ങ്‌" ഒഴിഞ്ഞു വർണ സ്ക്രീൻ തെളിഞ്ഞു
സംഗീതം അലേര്ട്ട് മുഴങ്ങി
ഒരു "മെയ്" ആയ്   അലിഞ്ഞു
ഒരേ മനസ്സായി ആ വിരൽ തൊട്ടു-
മനം അറിഞ്ഞു  ജീവിതം റി സ്റ്റാർട്ട്‌ചെയ്യാം
"ഐ ലവ് യു"

നമ്മുടെ ഹൃദയത്തിൽ ചെവിയിൽ
പുതിയ പാസ്സ്‌വേർഡ്‌ "ഐ ലവ് യു"

Comments

  1. സൈബര്‍ കവിതയും അതിലെ ബിംബങ്ങളും ഇഷ്ടപ്പെട്ടു...ആശംസകള്‍

    ReplyDelete
    Replies
    1. എന്നിട്ട് എവിടെ സമ്മാനം?

      നന്ദി അനുരാജ് ഈ ഇഷ്ടത്തിന് ഈ നല്ല വാക്കിനെക്കാൾ വല്യ സമ്മാനം ഇല്ലാട്ടോ

      Delete
  2. ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ സ്നേഹത്തിന്റെ ആഴം
    നന്നെ കുറവാണെന്നൊരു പക്ഷമുണ്ട് ..
    അതില്‍ ചിലത് ശരിയെന്നും , ചിലത് തെറ്റെന്നും
    പറയേണ്ടി വരും ..
    ഹൃദയം ഹാക്ക് ചെയ്തു മുന്നേറുമ്പൊഴും
    ഇടക്കെപ്പൊഴെങ്കിലും ചെറു വീഴ്ചകളില്‍ പിന്‍ തിരിയുന്നുണ്ട് ..
    അതിപ്പൊള്‍ ഓണ്‍ലൈന് അല്ലാത്തതില്‍ അതെ ഗതി തന്നെ ..
    അറ്റ് പൊയ പലതിനെയും കൂട്ടി ചേര്‍ക്കുന്നതൊ ?
    അതൊ പുതിയ തലങ്ങളിലേക്കുള്ള യാത്രയോ ..?
    രണ്ടും ഇ - ലോകത്തില്‍ പൊടുന്നനേ ഉണ്ടാകുന്നത് തന്നെ ..
    " മുഖം നോക്കി ചെയ്യാനാണല്ലൊ നമ്മുക്കെ പണ്ടേ വിമ്മിഷ്ടം :)

    ReplyDelete
    Replies
    1. ടെക്നോളജി ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ വെള്ളം കാണുന്ന കുട്ടിയെ പോലെ നാം എടുത്തു ചാടാറുണ്ട് അതിന്റെ ആഴമോ പരപ്പോ നീന്താലോ അറിയാതെ പെട്ടെന്നുള്ള ആവേശം, അത് ടെക്നോളജി മാത്രം അല്ല പുതിതായി കിട്ടുന്ന എല്ലാത്തിനോടും ആ ഒരു ആവേശം, അത് ഒരു പ്രണയം ആയികൊട്ടെ, വിവാഹം ആയികൊട്ടെ ഒരു ജോലി ആയികൊട്ടെ
      അതാവും പഴയ അല്കാര് പറഞ്ഞ ഒരു ചൊല്ല്, ഫാസ്റ്റ് ഫുഡ്‌ അങ്ങിനെ കേറി വരുന്നു ഇതിനെല്ലാം പുറകിലെ ദൂഷ്യം ആവേശത്തിൽ പുറം മോടിയിൽ നമ്മൾ കാണുന്നില്ല, ഇന്ന് വരുന്ന പുതിയ കാര് ആയാലും മാൽ ആയാലും പോയി ചിലവാക്കുമ്പോൾ യഥാര്ത്യം നമ്മൾ ചിന്തിക്കുന്നില്ല, മുന്നിലെ കണ്ണ് കൊണ്ട് കണ്ടാൽ മതി എന്ന് ഉടയതമ്പുരാൻ വിചാരിച്ചത് അകക്കണ്ണ് കൊണ്ട് ബാക്കി കാണാൻ ആകുമെന്ന് നമ്മൾ ഓർത്താലും പിറകില കണ്ണില്ലല്ലോ എന്ന് പരിതപിക്കുമ്പോൾ ആശ്വാസം ആയില്ലേ

      റിനി എന്താ ഉവാവനെന്നൊക്കെ കേട്ട് മാറിയോ? ഹോം സിക്ക്നെസ്സ് ആണോ മാറിയോ
      നന്ദി റിനി

      Delete
  3. വൈറസ്‌ ഫോര്‍മാറ്റ് ചെയ്ത്‌ ഒന്ന് അപ്പ് ഗ്രേഡ് ചെയ്‌താല്‍ രക്ഷപെട്ടെക്കും. :)
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ വൈറസും ആന്റി വൈറസ്‌ ഒരു ഗർഭപാത്രത്തിൽ വളരുന്ന സമയം അല്ലെ

      നന്ദി നിധീഷ് ഒരു തുറന്ന വായനക്കും നല്ല അഭിപ്രായത്തിനും

      Delete
  4. എളുപ്പമുള്ള പാസ്സ്‌വേർഡ്‌ ഹാക്ക് ചെയ്യുമെന്ന്
    നമ്മൾ എന്തെ പരസ്പരം മനസ്സിലാക്കിയില്ല?
    പുതിയ പാസ്‌ വേർഡ്‌ ആരെങ്കിലും ഹാക്ക് ചെയ്യാതെ നോക്കണേ.. ഹ ഹ
    നല്ല രചന

    ReplyDelete
    Replies
    1. നന്ദി അക്ക, ഇത് പിന്നെ universal പാസ്സ്‌വേർഡ്‌ അല്ലെ?

      എല്ലാ പാസ്സ്‌വേർഡ്‌ പുട്ടുകളും ഈ കള്ള താക്കൊലിട്ടല്ലേ ഒന്ന് തുറക്കാൻ ശ്രമിക്കുക

      വളരെ സന്തോഷം അക്ക ഒരു പാട് നന്ദി

      Delete
  5. അല്പായുസ്സുകളായ ഐ ലവ് യൂകള്‍

    ReplyDelete
    Replies
    1. അത് കൊണ്ട് ഒരു പാട് പറയുന്നതല്ലേ ബുദ്ധി അജിത്‌ ഭായ്, കൂടുതൽ അറിയാല്ലോ, സ്നേഹം എവിടുന്നു കിട്ടിയാലും നല്ലതല്ലേ, എന്തായാലും കയ്യും കാലും ഇട്ടടിക്കണം അവസാനം ഇനി ഈ പാപം കൂടി ആയാലും

      നന്ദി അജിത്‌ ഭായ്

      Delete
  6. ഇക്കാലത്ത്, ഈ വാക്കുകൾക്ക് അത്ര സത്യസന്ധത പോര.അത് ആ വാക്കുകളുടെ കുഴപ്പമല്ല തന്നെ.ഉപയോഗിക്കുന്നവരുടെ തന്നെ.

    എങ്കിലും,യാത്രയ്ക്കിടയിൽ കടന്നു വന്ന പ്രിയ സുഹൃത്തേ, ബൈജു ഭായ്, ഞാനും താങ്കളോട് പറയുന്നു,

    ഐ ലവ് യൂ...

    നല്ല കവിത.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സത്യം പറഞ്ഞോളൂ സൌഗന്ധികത്തിനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു വക്കീലാണോ എന്ന്, ചില വക്കീലുമാർക്ക് ഒരു സ്വഭാവം ഉണ്ട് അവരോടു കള്ളം പറയാൻ പാടില്ലെങ്കിലും അവര് കള്ളമേ പറയു. അത് കൊണ്ടാവും ഈ മുൻ‌കൂർ ജാമ്യം ആത്മാര്തത തൊട്ടു കള്ള സത്യം ഇട്ടതു, പിന്നെ എവിടെയോ വായിച്ചിരുന്നു സൌഗന്ധികം പെണ്ണ് കെട്ടിയിട്ടില്ലന്നു അത് കൊണ്ട് സമയം ഉണ്ട് പെണ്ണ് കെട്ടുന്നത് വരെ ആ ഐ ലവ് യു സ്വീകരിച്ചിരിക്കുന്നു ഞാൻ ഐ എടുത്തിട്ട് തിരിച്ചു തന്നേക്കാം

      പക്ഷെ ഒരു കാര്യം സത്യം ഇംഗ്ലീഷ് ഭാഷയിലെ ഗായത്രി തന്നെ ആണ് ഈ ഐ ലവ് യു, ശരിക്കും ശക്തമായ മാജിക്‌ പവർ ഉള്ള ഒരു വാചകം.

      നന്ദി സൌഗന്ധികം ഈ സുഗന്ധ നിമിഷങ്ങൾക്ക്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന