Skip to main content

അമ്മ മലയാളം ശ്രേഷ്ഠ മലയാളം സ്നേഹം നന്ദി ആദരവ് അനുഗ്രം സമർപ്പണം ......ലിങ്കിനു കടപ്പാട് "മാതൃഭൂമി ദിന പത്രം"

http://www.mathrubhumi.com/books/article/outside/2406/#storycontentലിങ്കിനു കടപ്പാട് "മാതൃഭൂമി ദിന പത്രം"

ഒരു ചെറു കുറിപ്പ് ഇവിടെ പങ്കു വെക്കട്ടെ 


മലയാളത്തിന്റെ ശ്രേഷ്ഠ പദവി തിരുവനന്തപുരത്ത് കുറച്ചു നേരം കാണാൻ കൊടുക്കുന്നുണ്ടെന്നറിഞ്ഞു!

എന്നാൽ അതൊന്നു കണ്ടു കളയാം എന്ന് കരുതി വണ്ടി പിടിച്ചു കൊല്ലം സ്റ്റേഷനിൽ ചെന്നു, കൊല്ലക്കാരൻ ആണേ ഞാൻ!

സ്റ്റേഷനിൽ ചെന്നപ്പോഴോ.. ഇനി വരാനുള്ളത് ജമ്മു താവി എക്സ്പ്രസ്സ്‌, ക്യൂ നിന്ന് കാശു കൊടുത്തു ടിക്കറ്റ്‌ എടുത്തു ഇടിച്ചിട്ടു ട്രെയിനിൽ കേറിയപ്പോൾ അതല്ലേ തമാശ!  ആരോ ഒരാൾ... കണ്ടാൽ വഴി പോക്കൻ... കോട്ടിട്ടിട്ടുണ്ട്‌...... ഇംഗ്ലീഷും തമിഴ് കലര്ന്ന മലയാളവും ഹിന്ദി രാഷ്ട്ര  ഭാഷയും പറയും !എന്നോട് "where are you going ???? ഞാൻ അതിശയത്തോടെ നോക്കി!!!! എന്താ മാഷെ പ്രശ്നം?  എന്ന മട്ടിൽ! കണ്ണ് കുറച്ചു തള്ളി!! സായിപ്പിന്റെ ഭാഷ കേട്ടിട്ട്.

അത് ചേട്ടാ ഞാൻ തിരുവനന്ത.... മുഴുവൻ പറയാൻ സമ്മതിച്ചില്ല.... അതിനു മുമ്പേ അടുത്ത ചോദ്യം ... എന്തിനു????

മനസ്സില് അതിനു മുമ്പേ ഉത്തരം വന്നു താൻ തന്റെ പണി നോക്കടോ! ടിക്കറ്റ്‌ നോക്കിയാൽ പോരെ താനെന്തിനാ എന്റെ കുടുംബവിശേഷം ചോദിയ്ക്കാൻ നിക്കണേ? പക്ഷെ പറഞ്ഞില്ല!! കൊട്ടും ബൂട്ടും ഞാൻ ആണെങ്ങിൽ പാവം മലയാളി.

എന്നാലും പറഞ്ഞു ചേട്ടാ.. തിരുത്തി സർ,,, അത് തിരുവനന്തപുരത്ത്.. പദവി.. ശ്രേഷ്ഠം. മലയാളം....
ഉടനെ അയാൾ ഇരുത്തി ഒന്ന് നോക്കി, എന്തോ ഒരു പുഞ്ഞം മറച്ചു വച്ച് അയാള് തുടർന്നു...

 അതിനു ഇവിടുന്നാണോ താൻ കേറുന്നെ??  
 ഇതേ അങ്ങ് ജമ്മുവിന്നു വരുന്ന ട്രെയിനാ!!!! ഇപ്പൊ ഇവിടെ ഇറങ്ങിക്കോണം.

ടിക്കറ്റ്‌ പിടിച്ചു ഞാൻ അയാളുടെ കണ്ണിൽ മിനുമിനാ നോക്കി, ഇതെന്തു പുലി വാലാ ഈശ്വരാ!!!

നിങ്ങൾ മലയാളി അല്ലെ?  നന്നായി മലയാളം പറയുന്നുണ്ടല്ലോ!!! പിന്നെ എന്താ പ്രശ്നം? ഞാൻ കാര്യം തിരക്കി...

 കാശു കൊട് കാര്യം ഞാൻ ശരിആക്കി തരാം....
അത് മാന്യമായി ചെവിയിൽ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി!!!

അതേ  തന്റെ... ഈ ഭാഷക്കെ ഈ പദവി കിട്ടാനുള്ള പ്രായം ആയിട്ടില്ല!...താൻ ഇന്ന് പോയിട്ട് നാളെ വാ,,,

 ഞാൻ വാ പൊളിച്ചു നിന്നപ്പോൾ ആരോ എന്നെ പിടിച്ചു തള്ളിയതോര്മ ഉണ്ട് കണ്ണ് തുറന്നപ്പോൾ നേരം വെളുത്തത് കൊണ്ട് ലേറ്റ് ആയില്ല, കാര്യം പിടികിട്ടി!
എന്റെ പാവം ഭാഷ!


Comments

  1. സന്തോഷപ്രദം, അഭിമാനകരം. നമുക്ക് നല്ല നിലയിൽത്തന്നെ ചിന്തിക്കാം, പ്രവര്ത്തിക്കാം. വിമർശനങ്ങൾ ഉണ്ടെങ്കിൽ ഏറ്റുവാങ്ങിക്കൊണ്ട്.

    ReplyDelete
    Replies
    1. തീര്ച്ചയായും ഡോക്ടർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് എഴുത്തച്ഛൻ ഗുണ്ടര്ട്ട് സായിപ്പു ജീവിച്ചിരിക്കുന്നതും മൻ മറഞ്ഞ വരുമായ ഒരു പാട് പേര് അവരെ സ്മരിക്കാം പിന്നെ ഇപ്പോൾ ഈ പദവി ക്ക് വേണ്ടി കഷ്ടപെട്ട ഒരു പാട് പേര് അവര്ക്ക് പ്രത്യേക ആദരവും..തമിഴിനെയും സംസ്കൃതവും പറങ്കി അറബിക് എന്ന് വേണ്ട എല്ലാ ചേരുവ ഭാഷകളെയും നമുക്ക് ഈ നിമിഷത്തിൽ ഓർക്കാം കോട്ടയം എന്ന സ്ഥലവും

      Delete
  2. നമ്മുടെ മനസ്സുകളില്‍ " നമ്മുടെ മലയാളം "
    എന്നൊ അംഗീകരിക്കപെട്ടിട്ടുണ്ട് , അതിനമ്മയോളം പുണ്യവും
    മൂല്യവുമുണ്ട് , പദവികളല്ല അതിനുപരി അതിനേ നോക്കികാണുന്നതും
    അതിലേക്കിറങ്ങി ചെല്ലുന്നതുമായ മനസ്സാണ് പ്രധാനം ..
    എങ്കിലും ഈ ഉന്നതിയുടെ വേളയില്‍ , എന്റെ അമ്മയാകും
    മലയാളത്തിനോടും , അതിന്റെ കൂടെ ആത്ഥമാര്‍ത്ഥമായി
    സന്തൊഷിക്കുന്നു അഭിമാനിക്കുന്നു .........

    ReplyDelete
    Replies
    1. ഭാഷയെ വേഷം കെട്ടിക്കുന്നു എന്ന് പറയുന്നവരുട്, അമ്മ പറയുന്ന ഒരു മറുപടി ഉണ്ടല്ലോ മക്കളുടെ സന്തോഷത്തിനു, അതെ നമുക്ക് സന്തോഷിക്കാം അമ്മയുടെ പേരില്, അമ്മയ്ക്കും ആ സന്തോഷം അല്ലെ വലുത്

      Delete
  3. ഈ വേഷം കെട്ടലുകൊണ്ടോന്നും കാര്യമില്ലെന്ന്‍. ദീപസ്തംഭം മഹാശ്ചര്യം,,,,! അത്രേള്ളൂ

    ReplyDelete
    Replies
    1. അതെ ഡോക്ടര വേഷത്തിലല്ല കാര്യം ഭാഷ ഉപയോഗിക്കുന്ന ആൾക്കാരിൽ തന്നെ ഭാഷയിൽ തന്നെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...