Skip to main content

അമ്മ മലയാളം ശ്രേഷ്ഠ മലയാളം സ്നേഹം നന്ദി ആദരവ് അനുഗ്രം സമർപ്പണം ......ലിങ്കിനു കടപ്പാട് "മാതൃഭൂമി ദിന പത്രം"

http://www.mathrubhumi.com/books/article/outside/2406/#storycontentലിങ്കിനു കടപ്പാട് "മാതൃഭൂമി ദിന പത്രം"

ഒരു ചെറു കുറിപ്പ് ഇവിടെ പങ്കു വെക്കട്ടെ 


മലയാളത്തിന്റെ ശ്രേഷ്ഠ പദവി തിരുവനന്തപുരത്ത് കുറച്ചു നേരം കാണാൻ കൊടുക്കുന്നുണ്ടെന്നറിഞ്ഞു!

എന്നാൽ അതൊന്നു കണ്ടു കളയാം എന്ന് കരുതി വണ്ടി പിടിച്ചു കൊല്ലം സ്റ്റേഷനിൽ ചെന്നു, കൊല്ലക്കാരൻ ആണേ ഞാൻ!

സ്റ്റേഷനിൽ ചെന്നപ്പോഴോ.. ഇനി വരാനുള്ളത് ജമ്മു താവി എക്സ്പ്രസ്സ്‌, ക്യൂ നിന്ന് കാശു കൊടുത്തു ടിക്കറ്റ്‌ എടുത്തു ഇടിച്ചിട്ടു ട്രെയിനിൽ കേറിയപ്പോൾ അതല്ലേ തമാശ!  ആരോ ഒരാൾ... കണ്ടാൽ വഴി പോക്കൻ... കോട്ടിട്ടിട്ടുണ്ട്‌...... ഇംഗ്ലീഷും തമിഴ് കലര്ന്ന മലയാളവും ഹിന്ദി രാഷ്ട്ര  ഭാഷയും പറയും !എന്നോട് "where are you going ???? ഞാൻ അതിശയത്തോടെ നോക്കി!!!! എന്താ മാഷെ പ്രശ്നം?  എന്ന മട്ടിൽ! കണ്ണ് കുറച്ചു തള്ളി!! സായിപ്പിന്റെ ഭാഷ കേട്ടിട്ട്.

അത് ചേട്ടാ ഞാൻ തിരുവനന്ത.... മുഴുവൻ പറയാൻ സമ്മതിച്ചില്ല.... അതിനു മുമ്പേ അടുത്ത ചോദ്യം ... എന്തിനു????

മനസ്സില് അതിനു മുമ്പേ ഉത്തരം വന്നു താൻ തന്റെ പണി നോക്കടോ! ടിക്കറ്റ്‌ നോക്കിയാൽ പോരെ താനെന്തിനാ എന്റെ കുടുംബവിശേഷം ചോദിയ്ക്കാൻ നിക്കണേ? പക്ഷെ പറഞ്ഞില്ല!! കൊട്ടും ബൂട്ടും ഞാൻ ആണെങ്ങിൽ പാവം മലയാളി.

എന്നാലും പറഞ്ഞു ചേട്ടാ.. തിരുത്തി സർ,,, അത് തിരുവനന്തപുരത്ത്.. പദവി.. ശ്രേഷ്ഠം. മലയാളം....
ഉടനെ അയാൾ ഇരുത്തി ഒന്ന് നോക്കി, എന്തോ ഒരു പുഞ്ഞം മറച്ചു വച്ച് അയാള് തുടർന്നു...

 അതിനു ഇവിടുന്നാണോ താൻ കേറുന്നെ??  
 ഇതേ അങ്ങ് ജമ്മുവിന്നു വരുന്ന ട്രെയിനാ!!!! ഇപ്പൊ ഇവിടെ ഇറങ്ങിക്കോണം.

ടിക്കറ്റ്‌ പിടിച്ചു ഞാൻ അയാളുടെ കണ്ണിൽ മിനുമിനാ നോക്കി, ഇതെന്തു പുലി വാലാ ഈശ്വരാ!!!

നിങ്ങൾ മലയാളി അല്ലെ?  നന്നായി മലയാളം പറയുന്നുണ്ടല്ലോ!!! പിന്നെ എന്താ പ്രശ്നം? ഞാൻ കാര്യം തിരക്കി...

 കാശു കൊട് കാര്യം ഞാൻ ശരിആക്കി തരാം....
അത് മാന്യമായി ചെവിയിൽ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി!!!

അതേ  തന്റെ... ഈ ഭാഷക്കെ ഈ പദവി കിട്ടാനുള്ള പ്രായം ആയിട്ടില്ല!...താൻ ഇന്ന് പോയിട്ട് നാളെ വാ,,,

 ഞാൻ വാ പൊളിച്ചു നിന്നപ്പോൾ ആരോ എന്നെ പിടിച്ചു തള്ളിയതോര്മ ഉണ്ട് കണ്ണ് തുറന്നപ്പോൾ നേരം വെളുത്തത് കൊണ്ട് ലേറ്റ് ആയില്ല, കാര്യം പിടികിട്ടി!
എന്റെ പാവം ഭാഷ!


Comments

  1. സന്തോഷപ്രദം, അഭിമാനകരം. നമുക്ക് നല്ല നിലയിൽത്തന്നെ ചിന്തിക്കാം, പ്രവര്ത്തിക്കാം. വിമർശനങ്ങൾ ഉണ്ടെങ്കിൽ ഏറ്റുവാങ്ങിക്കൊണ്ട്.

    ReplyDelete
    Replies
    1. തീര്ച്ചയായും ഡോക്ടർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് എഴുത്തച്ഛൻ ഗുണ്ടര്ട്ട് സായിപ്പു ജീവിച്ചിരിക്കുന്നതും മൻ മറഞ്ഞ വരുമായ ഒരു പാട് പേര് അവരെ സ്മരിക്കാം പിന്നെ ഇപ്പോൾ ഈ പദവി ക്ക് വേണ്ടി കഷ്ടപെട്ട ഒരു പാട് പേര് അവര്ക്ക് പ്രത്യേക ആദരവും..തമിഴിനെയും സംസ്കൃതവും പറങ്കി അറബിക് എന്ന് വേണ്ട എല്ലാ ചേരുവ ഭാഷകളെയും നമുക്ക് ഈ നിമിഷത്തിൽ ഓർക്കാം കോട്ടയം എന്ന സ്ഥലവും

      Delete
  2. നമ്മുടെ മനസ്സുകളില്‍ " നമ്മുടെ മലയാളം "
    എന്നൊ അംഗീകരിക്കപെട്ടിട്ടുണ്ട് , അതിനമ്മയോളം പുണ്യവും
    മൂല്യവുമുണ്ട് , പദവികളല്ല അതിനുപരി അതിനേ നോക്കികാണുന്നതും
    അതിലേക്കിറങ്ങി ചെല്ലുന്നതുമായ മനസ്സാണ് പ്രധാനം ..
    എങ്കിലും ഈ ഉന്നതിയുടെ വേളയില്‍ , എന്റെ അമ്മയാകും
    മലയാളത്തിനോടും , അതിന്റെ കൂടെ ആത്ഥമാര്‍ത്ഥമായി
    സന്തൊഷിക്കുന്നു അഭിമാനിക്കുന്നു .........

    ReplyDelete
    Replies
    1. ഭാഷയെ വേഷം കെട്ടിക്കുന്നു എന്ന് പറയുന്നവരുട്, അമ്മ പറയുന്ന ഒരു മറുപടി ഉണ്ടല്ലോ മക്കളുടെ സന്തോഷത്തിനു, അതെ നമുക്ക് സന്തോഷിക്കാം അമ്മയുടെ പേരില്, അമ്മയ്ക്കും ആ സന്തോഷം അല്ലെ വലുത്

      Delete
  3. ഈ വേഷം കെട്ടലുകൊണ്ടോന്നും കാര്യമില്ലെന്ന്‍. ദീപസ്തംഭം മഹാശ്ചര്യം,,,,! അത്രേള്ളൂ

    ReplyDelete
    Replies
    1. അതെ ഡോക്ടര വേഷത്തിലല്ല കാര്യം ഭാഷ ഉപയോഗിക്കുന്ന ആൾക്കാരിൽ തന്നെ ഭാഷയിൽ തന്നെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..