Skip to main content

പ്രണയിനി


എന്റെ ഹൃദയം പേരാലിൻ കൊമ്പിൽ വച്ച് കെട്ടുമ്പോൾ...
കാക്ക കൊത്താതിരിക്കാൻ സ്വന്തം സാരി തലപ്പഴിച്ചു തന്നവൾ..
പ്രണയിനി


എന്റെ  വിവാഹം കഴിഞ്ഞിട്ടും... സദ്യ പിരിഞ്ഞിട്ടും.... വടക്കെപുറത്തു വന്നു, കാക്കയോടും നായോടും കലഹിച്ചു, ഒരു ഇലചോർ ..ചേറിൽ കഴിച്ചു;
ഒരു ഉരുള കണ്ണീരിൽ കുഴച്ചെടുത്തു.. ഒരു ബലി കാക്കയും കൊണ്ട് തിരിച്ചു പോയവൾ ... പ്രണയിനി.


എന്റെ വിവാഹം ഒരു മരണമായിരുന്നെന്നു എന്ന് തിരിച്ചറിഞ്ഞു എനിക്ക് ആദ്യ ബലി ഇട്ടവൾ എന്റെ പ്രണയിനി  

Comments

  1. എങ്കില്‍ ആര്‍ക്കാണ് യഥാര്‍ത്ഥനഷ്ടം?

    ReplyDelete
    Replies
    1. അജിത്‌ ഭായ് ചോദ്യം കൃത്യമാണ് ഉത്തരം തെറ്റാണു എന്നാലും പറയാം നഷ്ടം പ്രണയത്തിനു .....നന്ദി അജിത്‌ ഭായ്

      Delete
  2. ഇത്ര ഹൃദയം തൊട്ടിട്ടും
    ഹൃദയത്തിലേറാതെ പൊയതോ അവള്‍ " പ്രണയിനി "
    ഇനിയൊരിക്കലും ഒറ്റക്ക് ഹൃദയമെടുത്ത് പേരാലിന്‍ കൊമ്പില്‍ ചേര്‍ക്കരുത്
    കെട്ടുമ്പൊള്‍ ആ ഹൃദയം കൂടി കൂട്ടി വയ്ക്കണം ..
    അല്ലെങ്കില്‍ ആ പ്രണയത്തെ കാലം കൊണ്ട് പൊകുമായിരുന്നുവോ ?

    ReplyDelete
    Replies
    1. റിനി ശബരി ...ശരിക്കും 18 മാറ്റിന്റെ എന്റെ ചിന്തയെ തങ്ങളുടെ 22 ക്യാരറ്റ് കമന്റ്‌ കൊണ്ട് പൂർണ്ണമാക്കി... അതിന്റെ നന്ദി അടുത്ത ഒരു ചിന്തക്ക് മൂലധനമാക്കി ഞാൻ മാറ്റി വയ്ക്കട്ടെ.

      Delete
  3. word verification ഒന്ന് മാറ്റു കേട്ടൊ ബൈജു

    ReplyDelete
    Replies
    1. മാറ്റിയിട്ടുണ്ട്.. നിര്ദേശം വിലയേറിയത് നന്ദി

      Delete
  4. evideyo oru poral veezhthan kavithayku sadhichittundu...athalle ezhuthukarante vijayam....nannayirikkunnu...

    ReplyDelete
    Replies
    1. പ്രണയം ഒരു അനുഭൂതി അതിനും അപ്പുറത്തേക്ക് പ്രണയം അനുഭവിക്കാൻ കഴിഞ്ഞവർക്ക് ആശംസകൾ അര്പ്പിച്ചു പ്രണയം മടങ്ങിപോകുന്ന കാഴ്ച കണ്ടു കുറിച്ച രണ്ടു വരികളാണ്, കുറച്ചു കടുതോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്! പ്രണയത്തിന്റെ നോവ്‌ സെപ്റ്റിക് അവൻ സാധ്യത ഉള്ളത് വളരെ പേടിച്ചു പേടിച്ചു തന്നെയാണ് പോസ്റ്റ്‌ ചെയ്തതും!

      കൊച്ചു വരികളെ ശ്രദ്ധിച്ചതിനു നന്ദി അറിയിക്കട്ടെ,

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

മേഘത്തഴമ്പുള്ള വാങ്ക്

വാങ്കിന്റെ തൂവലിന് താഴെ പറന്നുവന്ന് തങ്ങിയിരിക്കും അമ്പളിക്കല ഭാരത്തിന് താഴെ ഒരു തൂവലാവും നിസ്ക്കാരം ഭ്രമണത്തഴമ്പുള്ള ഭൂമി മിനാരത്തൂവലുള്ള പള്ളി വിരൽമടക്കുകൾ നിസ്ക്കാരപ്പായ. മഴ വകഞ്ഞ്നിസ്ക്കരിക്കും ഒരു മഴത്തുള്ളി  ഭ്രമണനിസ്ക്കാരം മഴത്തുള്ളിത്തഴമ്പ് മഴ അതിന്റെ മിനാരങ്ങളുള്ള പളളി കല നിലത്തിട്ട്, കലയിൽ നിസ്ക്കരിക്കും ചന്ദ്രൻ കലയുടെ നിസ്ക്കാരപ്പായ വാക്ക് ഒരു ഭാഷയുടേതും എന്ന്, വാങ്ക് വരയും ചിത്രം ഒരു തുള്ളി നിസ്ക്കാരത്തഴമ്പ് മഴത്തുള്ളിപ്പായ വാങ്കിന്റെ തഴമ്പുള്ള കാറ്റ് നിശ്ശബ്ദതയുടെ തുഞ്ചത്ത് ചെന്ന്, വിരിയും വാങ്കിന്റെ പൂവ്  മിനാരത്തിന്നരികിൽ  വിസ്മയത്തിന്റെ വള്ളിച്ചെടിയാവും മിനാരത്തഴമ്പുള്ള പള്ളി മിനാരഗന്ധി പറക്കുന്നതിന്റെ അറ്റത്ത് ചെന്ന് കിളിവിരിയുമ്പോലെ വാങ്കിന്റെ അറ്റത്ത് ചെന്ന് ഒരു നിസ്ക്കാരം വിരിയുന്നു മേഘനിർവൃതി!