Skip to main content

അരക്കില്ലം

സൂര്യൻ നടക്കാനിറങ്ങുമ്പോൾ
അലാറം ബെഡ് കോഫി അലസ്യങ്ങൾ
പുതപ്പു മാറ്റി പതിയെ ജീവിതം...
പുതപ്പു മാറ്റി പതിയെ ജീവിതം
ടൂത്ത് പേസ്റ്റിന്റെ പതിവ് മണം  


രോഗിയും അല്ല കൂട്ടിരിപ്പും ഇല്ല  പക്ഷെ ഉള്ളതോ താമസക്കാർ ..
അടുത്തുണ്ട് അയൽക്കാരന്റെ പ്രതിഷ്ഠയുള്ള അമ്പലങ്ങൾ...
അടുത്തുണ്ട് അയൽക്കാരന്റെ പ്രതിഷ്ഠയുള്ള അമ്പലങ്ങൾ
തൊഴുതിട്ടും പോകാം തോഴുവാതെയും വരാം.

മയൻ തീർത്തതല്ലെങ്ങിലും വെളിച്ചം കടക്കാത്ത
ചില്ലുകൾ കൊട്ടാര കെട്ടു പോലെ ..

വായുവും വിലക്ക് വാങ്ങാം..

വായുവും വിലക്ക് വാങ്ങാം..
സിലിണ്ടെരും മാസ്കുമായി  ശ്വാസ കോശങ്ങളിൽ

വെള്ളത്തിനും മുട്ടോട്ടുമില്ല.. കുഴലിലെത്തും വായുവായി വെള്ളവും.
കൊതുകിന്റെ മൂളലായ് എയര് കണ്ടീഷനും..
കൊതുകിന്റെ മൂളലായ്എയര് കണ്ടീഷനും..
മുള്ളോളിപ്പിച്ചു കടലാസ് പുഷ്പവും..

അക്കരെ പൂത്തൊരാ സൌഗന്ധികം ചൂടി
അര്ജുണനെ തേടും ദ്ര്വോപധിമാർ
ചില്ലട്ട കൂട്ടിൽ കാഴ്ചക്ക് വച്ചൊരു..
ചില്ലട്ട കൂട്ടിൽ കാഴ്ചക്ക് വച്ചൊരു
 ബാല്യം കാണാകളിപ്പാട്ടങ്ങൾ..

മനുഷ്യവിരൽസ്പർശം കിട്ടാൻ കൊതിച്ചു
പിന്നെയും ചില വെൻ ഭിത്തികൾ
കാറ്റടിച്ചാൽ പോലും നീങ്ങാത്ത ജാലക...
കാറ്റടിച്ചാൽ പോലും നീങ്ങാത്ത ജാലക-
തിരശീല പോലും അഭിനയിക്കും.

ജീവിതങ്ങൾ പടികൾ ഏറുന്നതീവഴി
സൗഹൃദങ്ങൾ ഇവിടെ ലിഫ്ടിറങ്ങും
ഇവിടെ പ്ലാസ്റ്റിക്കും പുഷ്പിക്കുംപല വർണ്ണം..
ഇവിടെ പ്ലാസ്റ്റിക്കും പുഷ്പിക്കുംപല വർണ്ണം
കുടുംബങ്ങൾക്കുള്ളിലോ നിഗൂഡ മതിൽ

സമ്പത്തും പ്രൌഡി യും വാക്കിലും നോക്കിലും
ഫ്രയ്മുകൾക്കുള്ളിൽ പരിചയങ്ങൾ
വിശാലമായൊരു ബാല്കണി പേടിച്ചു...
വിശാലമായൊരു ബാല്കണി പേടിച്ചു കരിയില പോലും
പറക്കാറില്ല  ഈ വഴി

അബദ്ധത്തിലെങ്ങാനും വന്നൊന്നു  പെട്ടെന്നാൽ മരണത്തെ കാണും വെപ്പ്രാളം

മരണം പോലും വാതിൽക്കൽ വന്നു മണി മുഴക്കി കാത്തു നിന്ന് മടങ്ങുമ്പോൾ
വന്നതാരെന്നു തിരിഞ്ഞു പോലും നോക്കാതെ..
വന്നതാരെന്നു തിരിഞ്ഞു പോലും നോക്കാതെ..
 പഴുതിട്ട താഴിട്ടു പൂട്ടിയ ജീവിതങ്ങൾ


സ്നേഹ ദാരിദ്ര്യം അനുഭവിക്കും ഇത്..സ്നേഹ ദാരിദ്ര്യം അനുഭവിക്കും ഇത് ..
ഉടലുകൾ ഒട്ടിയ അരക്കില്ലങ്ങൾ
കൊടുക്കാതെ കിട്ടിയാൽ കൈ നീട്ടി..
കൊടുക്കാതെ കിട്ടിയാൽ കൈ നീട്ടി-
മെയ്‌ നീട്ടി വാങ്ങാൻ കൊതിക്കും മെഴുതിരികൾ ...
സ്നേഹ മെഴുതിരികൾ... അരക്കായ്‌ ഉരുകും മെഴുതിരികൾ ...         

Comments

  1. 1BHK, 2BHK....

    പക്ഷേ, എല്ലാം അരക്കില്ലങ്ങൾ തന്നെ..!! 

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. തിരക്കുകൾക്കിടയിലും വായനക്കും അഭിപ്രായത്തിനും നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..