Skip to main content

സ്വാതന്ത്ര്യം

ഞാൻ വിശ്വസിക്കുന്ന തത്വസംഹിത
 പല അഭിപ്രായം പറയാൻ ഒരു സ്വാതന്ത്ര്യം തന്നു...
 അത് കൊണ്ട് ഞാൻ പല അഭിപ്രായങ്ങൾ കടം കൊണ്ട്
എൻറെ തത്വസംഹിത മറക്കുന്നു

Comments

  1. എന്റെ പ്രസ്ത്ഥാനം എന്നെ ഉന്നതിയിലെത്തിച്ചു ..
    പിന്നെ പ്രസ്ത്ഥാനം , പ്രശ്നമല്ലാതായി , അതിന്റെ മൂല്യങ്ങളും ..
    വിണ്ണിലെത്തിയ, അധികാരത്തെ കാക്കുക തന്നെ വേണം
    അതേതു തത്വസംഹിതകളുടെ ലംഘനമാണേലും ..!
    ആരാണോ സ്വാതന്ത്ര്യത്തിന് ചുക്കാന്‍ പിടിച്ചത്
    അതു മറന്നാണ് ഇന്ന് മാനം കേറുന്നത് , സമ്മാനം
    മണ്ണിലാണെന്ന ഓര്‍മയില്ലാതെ ......... ഇഷ്ടായി സഖേ

    ReplyDelete
    Replies
    1. റിനി ഒരു പാട് സന്തോഷം പറയാൻ മറന്ന വാക്കുകള പറഞ്ഞു ഓര്മിപ്പിച്ചതിനു.

      അതോടൊപ്പം ഒരു ചെറിയ ക്ഷമാപണം.. ഒരു നാല് പോസ്റ്റ്‌ ഒരുമിച്ചു പോസ്റ്റ്‌ ചെയ്തു പോയിട്ടുണ്ട്. ടെക്നോളജി യുടെ ഒരു ചതി എന്ന് പറഞ്ഞു ഞാൻ ആശ്വസിചോട്ടെ. പബ്ലിഷ് ചെയ്യാണ്ട് എഴുതിയിട്ട വരികൾ പ്രിവ്യു നോക്കിയപ്പോൾ FEEDJITH ലിങ്ക് കൊടുത്തു അപ്ഡേറ്റ് ആയി പിന്നെ പോസ്റ്റ്‌ ചെയ്യാതെ തരാം ഇല്ലന്നായി

      Delete
  2. തത്വസംഹിത മറക്കുന്നിടത്ത് അരാജകത്വം ജനിയ്ക്കും

    ReplyDelete
    Replies
    1. നക്സലിസം ആയാലും മാവോവാദം മനുവാദി അയിത്തം സ്ത്രീകല്ക്കെതിരെ ഉള്ള അക്രമം ന്യൂ ജനറേഷൻ എന്നാ പേരില് വരുന്ന പുത്തൻ വഴിവിട്ട പ്രവണത ആയാലും പ്രത്യയ ശാസ്ത്ര അടിമത്തം ആയാലും മത തീവ്രവാദം ആയാലും ഗുണ്ടായിസം ആയാലും അഴിമതി ആയാലും അരാചകത്വം ഇന്ന് പല വിധത്തിൽ സമൂഹത്തിൽ കഴിഞ്ഞു കൂടുന്നുണ്ട്
      നന്ദി അജിത്‌ ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന