Skip to main content

ഫ്രിഡ്ജിൽ വച്ച മഴ

മഴയെ കുറേ നാളായി കാണുന്നുണ്ട്  ഞാൻ
ഓർമ വച്ച നാൾ മുതൽ പെയ്യുന്നുമുണ്ടത്
എന്നാലും കഴിഞ്ഞ കുറേ ഏറെ നാളായി ശ്രദ്ധിക്കുന്നുണ്ട് ഞാൻ-
പെയ്യുന്ന മഴക്കെന്തോ ഒരു അസ്വാഭാവികത

പെയ്യുന്ന മഴയിൽ  കാണുന്നു പലപ്പോഴും
ഏച്ചു നില്കുന്ന ചില  ഏറ്റകുറച്ചിലുകൾ
ആകാശത്തു കാണുന്ന മേഘങ്ങളുടെ അളവിലും, നോക്കിയാൽ കാണാം-
അനുവദിച്ചിട്ടുള്ളത് പെയ്യാറുമില്ലെന്നവ

അന്നന്നുള്ളത്  പെയ്യാതെ പൂഴ്ത്തിവെയ്ക്കുന്നുണ്ടവ
ആരുമറിയാതെ എങ്ങോട്ടോ മാറ്റുന്നുമുണ്ടവ
ഇന്നലെ തന്നെ; പെയ്ത മഴ, ഇന്ന് തനിയെ നുണയുമ്പോൾ, അറിയുന്നു-
ഫ്രിഡ്ജിൽ വച്ച് പഴകി, തണുപ്പ്; മാറ്റാതെ പെയ്തവ!

ഓർമയിൽ പോയി പണ്ടത്തെ മഴ തിരയുമ്പോൾ
അറിയുന്നു ഓർമ്മകൾ പോലും പഴകിയിട്ടുള്ളവ
കുട്ടികാലത്തെ പ്രണയത്തിനു മുമ്പുള്ള ഓർമ്മകൾ പലതുമിപ്പോഴും-
അയവിറക്കുമ്പോൾ, തണുപ്പ് മാറാത്ത  മഷിത്തണ്ടുകൾ!

Comments

  1. Enthu patti mazhaye ninakku? :(

    ReplyDelete
  2. എത്ര പെയ്താലും,കുളിർപ്പിച്ചാലും,നിറച്ചാലും പിന്നേയും പരാതി തന്നെ.


    ''തുള്ളി കുടിയ്ക്കാനില്ലത്രേ..''


    മഴയും വിചാരിച്ചു കാണും, എന്തിനിങ്ങനെ പെയ്യുന്നെന്ന്.

    നല്ല കവിത ഭായ്.


    ശുഭാശംസകൾ....

    ReplyDelete
  3. കാലം മാറുമ്പൊള്‍ കോലം മാറുകയാകാം
    മഴയും മാറുന്നു , കുളിരില്ലാതെ , നനനില്ലാതെ
    ആര്‍ക്കൊ വേണ്ടി , എങ്ങ് നിന്നൊ വന്ന്
    എങ്ങൊ പൊഴിഞ്ഞ് പൊകുന്ന പേരിന്
    മാത്രമാകുന്ന ബ്രോയിലര്‍ മഴകള്‍
    ( സുഖമല്ലേ സഖേ ? )

    ReplyDelete
  4. ഫ്രീസറില്‍ വച്ച മഴ വരാനിരിക്കുന്നതേയുള്ളു

    ReplyDelete
  5. പെയ്യുന്ന മഴക്കെന്തോ ഒരു അസ്വാഭാവികത....?

    ReplyDelete
  6. മായം കലർന്ന മഴ അല്ലേ. വേറിട്ട ചിന്ത ഇഷ്ടപ്പെട്ടു.

    ReplyDelete
  7. നന്നായിരിക്കുന്നു...

    ReplyDelete
  8. തിമിര്‍ത്തുപെയ്യാനൊരു പേടി!
    വേണമോ വേണ്ടേയോ എന്നൊരു നാട്യം!!
    ആശംസകള്‍

    ReplyDelete
  9. ഡോക്ടർ നന്ദി

    നന്ദി സൌഗന്ധികം

    റിനി ഈ കയ്യൊപ്പ് ഒരു വല്യ മൌനം തച്ചുടക്കുന്നു സുഖമാണ് കാണാറില്ല എന്ന് ഓർക്കാറുണ്ട് തിരക്കാവും അല്ലെ? സുഖമല്ലേ

    അജിത്‌ ഭായ് നന്ദിയുണ്ട്

    ആഷിക് നന്ദിഅറിയിക്കുന്നു

    ദാസേട്ട നന്ദി

    സുനിൽ നന്ദി

    തങ്കപ്പൻ ചേട്ടാ നന്ദി

    ReplyDelete
  10. എന്തോ.... മഴ പലപ്പോഴും കാര്മേഘങ്ങളില് ഉളളതിനേക്കാള് കൂടുതല് പെയ്യുുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുളളത്..

    ReplyDelete
  11. mazha fridgil vaykendi varum bhaviyilekku

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...