Skip to main content

മേൽവിലാസമില്ലാത്തവർ

എനിക്ക് പോകേണ്ടത് നാളെയിലേക്കാണ്
വന്നത് ഇന്നലെയിൽ നിന്നാണ്
എനിക്ക് ഇല്ലാത്തതു ഇന്നാണ്
എനിക്ക് വേണ്ടതും ഒരു ഇന്നാണ്
ഇന്നിൽ എനിക്ക് പകൽ വേണമെന്നില്ല
പക്ഷെ വേണം ഒരു രാത്രി
ഒരു രാത്രി മുഴുവനായി!
അവ ഉപേക്ഷിക്കുവാൻ കഴിയുന്നവ ആയിരിക്കണം
ഒരു പാട് പോലും ബാക്കി വയ്ക്കാതെ-
വലിച്ചെറിയുവാൻ കഴിയുന്നവ!
രാത്രിയിൽ;
അൽഷിമെർഴ് സു ബാധിച്ച
ലൈംഗികതയ്ക്കു കഴിക്കുവാൻ
പെണ്‍ഗുളിക വേണം
അത് മുല്ലപ്പൂ ചൂടിയിരിക്കണം...
അത് കഴിക്കുവാൻ ഓർമിപ്പിക്കുവാൻ-
സുഖശീതളിമയുടെ
രണ്ടു കാലുള്ള ഒരു കട്ടിലും വേണം
അതിനിടയിൽ എഴുതുവാൻ കുറച്ചു സൗകര്യം വേണം
അത് പോസ്റ്റ്‌ ചെയ്യുവാൻ
ഇരുട്ടിന്റെ ചുവന്ന നിറം ചാലിച്ച
ഒരു തപാൽപെട്ടി വേണം
ഓ മറന്നു
എഴുതുവാൻ ആദ്യം ഒരു മേൽവിലാസം വേണം
മേൽവിലാസം ഇല്ലാത്തവർ
എഴുതിയിട്ട് ഒരു കാര്യവും ഇല്ല
എഴുത്തായാലും കഥയായാലും കവിത ആയാലും
വായിക്കുവാൻ ആളു കാണില്ല
അഥവാ വായിച്ചാൽ മറുപടി കിട്ടില്ല
അത് കൊണ്ട് ഞാൻ ഇന്നലെയിലേക്ക് പോയി
ഒരു മേൽ വിലാസം പരതട്ടെ
കിട്ടിപ്പോയ് ഇന്നലെയുടെ  മേൽവിലാസം
അത് മറവി ആയിരുന്നു
ആശ്വാസം എനിക്കൊരു ഇന്ന് കിട്ടി ഇനി ഞാൻ പോകട്ടെ!
നാളെ കാണാം ഇന്നലെകൾ മറക്കാം
ആശംസകൾ;  നാളെകൾ എങ്കിലും ഇന്നലെകൾ ആകാതിരിക്കട്ടെ!

Comments

  1. മേല്‍വിലാസക്കാരന്‍ നിലവിലില്ല

    ReplyDelete
    Replies
    1. മേൽവിലാസങ്ങൾ മാത്രം
      നന്ദി അജിത്‌ ഭായ്

      Delete
  2. രാത്രിയിൽ അൽഷിമെർഴ് സു ബാധിച്ച ലൈഗികതയ്ക്കു കഴിക്കുവാൻ പെണ്‍ഗുളിക വേണം
    അത് മുല്ലപ്പൂ ചൂടിയിരിക്കണം ... My God! :)

    ReplyDelete
    Replies
    1. ഡോക്ടർ പേടിക്കണ്ട ആവിഷ്കാര സ്വാതന്ത്ര്യം എഴുതാമല്ലോ അത്രേ ചെയ്തിട്ടുള്ളൂ
      നന്ദി ഡോക്ടർ

      Delete
  3. ആശംസകൾ നാളെകൾ എങ്കിലും ഇന്നലെകൾ ആകാതിരിക്കട്ടെ!!!!
    ചില പുലർകാല സ്വപ്നങ്ങൾ;
    ആശംസകൾ ...
    വീണ്ടും വരാം ....
    സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete
    Replies
    1. ആഷിക്ക് ഈ വരവ് വായന ഉത്സവം ആകുന്നുണ്ട് നന്ദി സ്നേഹപൂർവ്വം

      Delete
  4. നാളെകൾ എങ്കിലും ഇന്നലെകൾ ആകാതിരിക്കട്ടെ..!
    ആശംസകൾ മാഷെ...വരികൾ കൊള്ളാം !

    ReplyDelete
    Replies
    1. ഗിരിഷ് ഈ കടന്നു വരവിനു വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി സ്നേഹം

      Delete
  5. തലേലെഴുത്ത് നന്നായാല്‍ മേല്‍വിലാസം പൊടിപൊടിക്കും.
    ആശംസകള്‍.

    ReplyDelete
    Replies
    1. സത്യമാണ് ചേട്ടാ എഴുത്ത് തന്നെ പ്രധാനം എഴുത്ത് നന്നായാൽ അനുഗ്രഹം ഉണ്ടാവും
      എഴുത്ത് നന്നാവാൻ അതിനും അനുഗ്രഹം വേണം ചേട്ടനെ പോലെ ഉള്ളവരുടെ
      നന്ദി തങ്കപ്പൻചേട്ടാ

      Delete
  6. നല്ല നാളെകൾ നേരുന്നു.എങ്കിലും ഇന്നിലങ്ങു ജീവിക്കൂ ഭായ്.ആയുരാരോഗ്യങ്ങൾ നേരുന്നു. :) :)


    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. അത്ര ഉള്ളൂ സൌഗന്ധികം ഇന്ന് കളഞ്ഞു നാളെ വേണ്ട അല്ലെങ്കിൽ ഇന്നും നാളെയും ഇരുന്നോട്ടെ അല്ലെ
      നന്ദി സൌഗന്ധികം ഈ വായനക്ക് ഈ തുടർപ്രോല്സാഹനതിനു ആശംസകൾക്ക്
      തിരിച്ചും നന്മയും സന്തോഷവും നേരുന്നു

      Delete
  7. Athu sari...nalathe pathram innele vanno....

    ReplyDelete
    Replies
    1. ഒന്നും പറയേണ്ട അനുരാജ് എന്തും സംഭവിക്കും
      നന്ദി അനുരാജ്

      Delete
  8. എല്ലാ 'ഇന്നലെകളിലും' ഒരു 'നാളെ' ഉണ്ടായിരുന്നു. എല്ലാ 'നാളെകളും' 'ഇന്നലെ'യാകാന്‍ വേണ്ടി മാത്രം ജനിക്കുന്നവയാണ്. എങ്കിലും 'നാളെ' എപ്പോഴും ഒരു പ്രതീക്ഷയാണ്.

    ReplyDelete
    Replies
    1. അതെ സത്യമാണ് ഒരു നാളെ അത് തന്നെ പ്രതീക്ഷ അതിനു വേണ്ടി ജീവിതം
      നന്ദി വളരെ വളരെ നന്ദി സുഹൃത്തേ
      ഈ അർത്ഥവത്തായ പ്രതികരണത്തിന്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...