Skip to main content

ലിപ്സ്റ്റിക് ഇട്ട ഹൃദയം

നീ എന്നോട് പിണങ്ങി
ചുണ്ട് കടിച്ചു തുറന്നു
ഒരു ചുംബനം മാത്രം എടുത്തു
ഒരു കോട്ടുവായിൽ അടച്ചു
എന്റെ ദേഹം വിട്ടു
നിന്റെ ഉടൽ എടുത്തു
പടി ഇറങ്ങി
പോകുമ്പോൾ-
എനിക്ക് ഉറപ്പുണ്ടായിരുന്നു;
നീ ഇന്ന് വരെ പോയി-
നാളെയുടെ
രാത്രിവണ്ടി വിളിച്ചു-
തിരിച്ചു വരുമെന്ന്...
അതെ അങ്ങിനെ നീ മടങ്ങി വന്നു!
പക്ഷേ
നിന്റെ ഹൃദയം
നീ അപ്പോഴും
ചുരുട്ടി അധരമായി പിടിച്ചിരുന്നു!
പക്ഷെ
ലിപ്സ്റ്റിക് പുരട്ടിയ നിന്റെ ഹൃദയം
തണുത്തുവിറക്കുന്നുണ്ടായിരുന്നു!
എന്റെ ഉടൽ പിഴിഞ്ഞ്
വിയർപ്പു   കുടഞ്ഞു
നീ എടുത്തിട്ട ഉടുപ്പിൽ
എന്റെ വരണ്ട ദാഹമുണ്ടായിരുന്നു
നിന്റെ കണ്ണ് പിഴിഞ്ഞ്
കണ്ണുനീർ കുടഞ്ഞു
ഞാൻ കണ്ട കാഴ്ച്ചയിൽ
നീയും!
അങ്ങിനെയാണ്
അന്ന് തുടങ്ങിയ  ചുംബനം
ഇന്നലെ പൂർണമായത്!
പക്ഷേ  ആ ചുംബനത്തിൽ
എന്റെ ഒരേഒരു മുഖം ഉടഞ്ഞു പോയിരുന്നു
അതിലൂടെ ദുരഭിമാനം ഒഴുകിപോയിരുന്നു
അഭിമാനത്തെ  തിരിച്ചുകൊണ്ട് വരുമ്പോൾ
കണ്ണീർബൾബിൽ ലൈറ്റിട്ടു
തേങ്ങുന്ന  കൂർക്കം
സൈറണ്‍മുഴക്കി
കടന്നുപോയ രാത്രിവണ്ടിയിൽ
ഇന്നിൽ ഇറങ്ങാതെ
ഉറങ്ങിപോയ
യാത്രക്കാരുണ്ടായിരുന്നു!

Comments

  1. Lipstick venda... Keep it as natural.
    Aashamsakal.

    ReplyDelete
    Replies
    1. ഡോക്ടര പറഞ്ഞതാ അതിന്റെ ശരി എങ്കിലും തെറ്റുകളോട് ചിലപ്പോൾ തോന്നുന്ന ഒരിഷ്ടം ലിപ്സ്ടിക്കിനോട് ഉണ്ട് എന്ന് കുറ്റസമ്മതം നടത്തിക്കോട്ടെ ഡോക്ടര
      നന്ദി ഡോക്ടര വായനക്കും ലിപ്സ്റ്റിക് തേയ്ക്കാത്ത സ്വാഭാവിക സൌന്ദര്യം ഉള്ള ഈ മറുപടിക്കും

      Delete
  2. സംബന്ധാസംബന്ധബന്ധമറിയാതുദ്ബന്ധിതനായുഴറുന്നിതേ...!!

    ReplyDelete
    Replies
    1. അതൊരു പരമമായ യാഥാർത്ഥ്യം അജിത്ഭായ് നന്ദി

      Delete
  3. ഭായ്,

    എനിക്കിത് മൊത്തമങ്ങോട്ട് കത്തിയില്ല.എന്നാലും കത്തിയിടത്തോളം വച്ച് ഞാനൊന്ന് പറയട്ടെ.?


    എല്ലാം ശരിയാവും ഭായ്,എല്ലാം ശരിയാവും :) :)



    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഹോ സൌഗന്ധികതിന്റെ നാക്ക്‌ പോന്നു തന്നെ
      എല്ലാം ശരിയായി നന്ദി സൌഗന്ധികം

      Delete
  4. കവിതയുടെ അന്തരാർഥം ഗ്രഹിക്കനാവാത്തതിനാൽ കൂടുതലൊന്നും എഴുതുന്നില്ല. മറ്റുള്ളവരുടെ വാക്കുകൾക്കായി കാക്കുന്നു

    ReplyDelete
    Replies
    1. പ്രവചനാതീതം ചില ദിവസങ്ങൾ പല കാര്യങ്ങൾ
      പിന്നെയും ദിവസങ്ങളുണ്ടല്ലോ അതാണ് പ്രതീക്ഷ ആശ്വാസം
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ബഷീർഭായ്

      Delete
  5. എന്നാലും സ്നേഹം ഉള്ളിലുണ്ട്.അതു കണാനാ പ്രയാസം.കവിത പൊലിപ്പിച്ചു.ആശംസകൾ

    ReplyDelete
    Replies
    1. അതെ ശരിയാണ് ജോർജ് ഭായ് നന്ദി ഈ വായനക്ക് അഭിപ്രായത്തിനു

      Delete
  6. എന്നാലും സ്നേഹം ഉള്ളിലുണ്ട്.അതു കണാനാ പ്രയാസം.കവിത പൊലിപ്പിച്ചു.ആശംസകൾ

    ReplyDelete
  7. സൗഗന്ധികം പറഞ്ഞ പോലെ....

    ReplyDelete
    Replies
    1. ഗിരീഷ്‌ നന്ദി ഈ നല്ല വാക്കിന് അഭിപ്രായത്തിനു വായനക്ക്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...