Skip to main content

നടത്തുവാൻ മൂന്നെണ്ണം

ജീവ മന്ത്രം
ജീവൻ നില നിർത്താൻ വേണ്ടി ഞാൻ
എപ്പോഴും ഒരു മന്ത്രം ജപിക്കാറുണ്ട്
അത് നിന്റെ പേരല്ല എന്റെ ശ്വാസമാണ്
അതായതു ഏതോ  മരത്തിന്റെ നിശ്വാസം

പ്രകൃതി സ്നേഹി 
പെണ്ണിനെ സ്നേഹിച്ചു നാണം  പോയപ്പോഴാണ്
മരത്തിന്റെ സ്നേഹിച്ചു മാനം നോക്കിയത്
അപ്പോഴാണ്‌ മരം ചുറ്റി പ്രേമിക്കാൻ തീരുമാനിച്ചത്
അങ്ങിനെയാണ് നാട്ടിൽ ഒരു പ്രകൃതി സ്നേഹി ഉണ്ടായതു
എന്നിട്ടും മനുഷ്യനേയും മരത്തിനെയും  തിരിച്ചറിയാൻ പഠിക്കാത്ത
മരംകൊത്തിസമൂഹത്തിനു കൊത്താൻ ട്യുഷൻ കൊടുക്കേണ്ടി വരുന്നു
കൊത്ത് മരത്തിന്റെ വെളിയിൽ കൊള്ളാൻ


ഹർത്താൽ
നടക്കുവാൻ ഏറെ ദൂരമുണ്ടെന്നറിഞ്ഞിട്ടും
അളക്കുവാൻ കാലുകൾ വെറും രണ്ടെന്നറിഞ്ഞില്ല
കാത്തു നില്ക്കുവാൻ നിമിഷങ്ങൾ ഏറെ ഉണ്ടെന്നറിഞ്ഞിട്ടും
നിമിഷങ്ങൾ ആരെയും കാത്തു നില്ക്കില്ലെന്നറിഞ്ഞില്ല
അവസാനം കാലുകൾ ചുരുട്ടി വെക്കുവാൻ പെട്ടി ഉണ്ടെന്നറിഞ്ഞപ്പോൾ
അത് ചുമക്കുവാൻ ആരെയും കിട്ടില്ലെന്നറിഞ്ഞില്ല
എങ്കിൽ മരണം ഒന്ന് മാറ്റി വയ്ക്കാമോ എന്ന് ചോദിച്ചപ്പോൾ
ശ്മശാനത്തിനെ  ഹർത്താലിൽ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രസ്താവന

Comments

  1. നടക്കുന്നു മൂന്നും!

    ReplyDelete
  2. മനോഹരം... അതിമനോഹരം .. കാലത്തിന്റെ കഥ പറയുന്ന വരികൾ ..
    നല്ല കവിതയാ. കേട്ടോ.?ഹർതാലിലെ വരികൾ കൂടുതൽ ഇഷ്ടമായി.
    ശുഭാശംസകൾ.....
    വീണ്ടും വരാം ...
    സസ്നേഹം .................

    ReplyDelete
    Replies
    1. ആഷിക് നല്ല വാക്കുകൾ മനോഹരമായ അഭിപ്രായം കൂടുതൽ നന്നാക്കുവാൻ പ്രചോദനം ആകും വളരെ നന്ദി ഈ വരവിനു കയ്യൊപ്പിനു

      Delete
  3. ആമരവും ചുറ്റി ഹര്‍ത്താല്‍ ഒഴിച്ചിട്ട മരണത്തിന്‍റെ ചുവട്ടിലേക്ക്‌...
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ ഈ കുറിപ്പിന് കയ്യെഴുത്തിനു നന്ദി

      Delete
  4. മൂന്നുമിഷ്ടമായി ഭായ്.പ്രത്യേകിച്ച് ജീവമന്ത്രവും,ഹർത്താലും.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം പ്രത്യേകം സൂചിപ്പിച്ചതിൽ വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...