Skip to main content

തലേക്കെട്ട്


ചില കവിതകൾ അങ്ങിനെയാണ്
ഇല്ലാത്തതിലൊക്കെ നമ്മളെ കൊണ്ട് ചാടിക്കും
എഴുതാത്തതൊക്കെ നമ്മളെ കൊണ്ട് വായിപ്പിക്കും
വായിച്ചു വായിച്ചു ഒരു വരി ആകുമ്പോൾ
ഒരു വഴിക്കാകും
അപ്പോൾ തോന്നിപ്പിക്കും
കവിത എഴുതാൻ ഒരു തലേക്കെട്ട് മതിയെന്ന്

കസേരക്ക് കാലു നാലാണെന്നാണ് വെപ്പ്
എന്നാൽ മൂന്നു കാലുള്ള കസേര കണ്ടിട്ടുണ്ടോ?
കസേരക്ക് കാലു തന്നെ വേണമെന്നില്ല
കസേര എന്നൊരു തലേക്കെട്ട് മതി
അതാണ് ഭരണം എന്ന കവിത


ചില കവികൾ ഇങ്ങനെയാണ്
തലേക്കെട്ടില്ലാത്തവർ
അവർ കവിത  എഴുതരുത്
എഴുതികഴിഞ്ഞാൽ
നാളെ ചിലർ ചോദിക്കും
ഇപ്പൊ എന്താ കവിത എഴുതാത്തെ?
ആരാണവർ?
നിങ്ങളുടെ കവിത ഒന്ന് പോലും വായിച്ചു നോക്കാത്തവർ

എഴുതിപ്പോയാൽ,

അത് വായിച്ചു ഹൃദയം പൊട്ടി ചിലർ
കല്ലാകും എന്നിട്ട് നിങ്ങളുടെ തലയിലിടും
എന്തിനു. പ്രതിഭ വറ്റിപ്പോയ കുടത്തിൽ  നിന്ന്
കല്ലിട്ടു  വെള്ളം കുടിക്കാൻ/കലക്കാൻ 

Comments

  1. ഹ ഹ തലേക്കെട്ട് ഇല്ലെങ്കിൽ തലേം കുത്തി വീണാൽ പണി തീര്ന്നതുതന്നെ.

    ReplyDelete
  2. അവർക്കു മൂന്നു കാലുള്ള കസേരയായാലും മതിയെന്നാ.ആസനമുറപ്പിക്കാൻ പൊതുജനത്തിന്റെ ചുമലുണ്ടല്ലോ.

    നന്നായി എഴുതി ഭായ്.

    ശുഭാശംസകൾ....

    ReplyDelete
  3. അല്ലെങ്കില്‍ എന്തിന് തലേക്കെട്ട്
    തലയില്ലാത്ത കാലത്തില്‍?

    ReplyDelete
    Replies
    1. അജിത്ഭായ് നന്ദി സത്യമാണ്
      http://www.mathrubhumi.com/books/article/excerpts/2613/#storycontent
      മാതൃഭൂമിപത്രത്തിന്റെ ഒരു ലിങ്ക് കൂടി കൊടുക്കുന്നു അജിത്‌ ഭായ് വായിച്ചിട്ടുണ്ടാകും

      Delete
  4. തലേക്കെട്ട് മതിയാവും ല്ലേ.................

    ReplyDelete
    Replies
    1. തലേക്കെട്ട് മാത്രം അത് കൊണ്ട് കുറെ കാലം ഓടും
      നന്ദി നിധീഷ്

      Delete
  5. തലക്കെട്ട് കൊണ്ട് തന്നെ കവിത.'തലക്കെട്ടും'സുപ്രധാനം.നല്ല ആശയം.ആശംസകള്‍ !

    ReplyDelete
    Replies
    1. മുഹമ്മദ്‌ ഭായ് വളരെ നന്ദി സന്തോഷം

      Delete
  6. ഇനിയും എഴുതുക....

    ReplyDelete
    Replies
    1. സുഹൃത്തേ വളരെ നന്ദി ഈ വരവിനു വാക്കുകൾക്ക്

      Delete
  7. തലക്കെട്ടുള്ള ഗജവീരന്‍ തന്നെവേണം പൂരത്തിന്‌...
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ഭായ് ശരിയാണ് എഴുന്നെള്ളിക്കാൻ നെറ്റിപ്പട്ടം കെട്ടിയ ആന തെളിക്കാൻ ഒളിച്ചുനിന്നു പപ്പാൻ
      നന്ദി തങ്കപ്പൻ ചേട്ടാ വായനക്ക് അഭിപ്രായത്തിനു

      Delete
  8. അതു നന്നായി ....

    ReplyDelete
  9. കടിയ്ക്കുന്ന പട്ടിക്കെന്തിനാണ് തല എന്ന് പണ്ടാരാണ്ട് പറഞ്ഞതു പോലെ.....

    ReplyDelete
    Replies
    1. അതേ അതേ വാലുമതി വാലുതന്നെ തികച്ചു വേണമെന്നില്ല നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...