Skip to main content

കുടയ്ക്ക് വേണ്ടി പെയ്യപ്പെടുന്നവ

മഴ
ഒരു സവർണ്ണആചാരമാണ്
നിറം
വെളുത്തിട്ടാണ്‌

പെയ്യുന്നത്
 മന്ത്രം ചൊല്ലിയിട്ടാണ്
പൊഴിയുന്നതു
തലയ്ക്കു മുകളിൽ നിന്നാണ്,

ഉണ്ടാവും
വെള്ളി പൂണൂലും
കല്പ്പിച്ചു ഉണ്ടാവാറുണ്ട്
വെള്ളിടിയും
പുണ്യാഹവും

പറിച്ചു എറിയുന്നുണ്ടാവും
പൂക്കളും ഇലകളും

സവർണ്ണ ആചാരം
ആയതു കൊണ്ടാവും
ഇത് വരെ
ഇതൊന്നും
അനാചാരമായി ഗണിച്ചിട്ടില്ല

എന്നാലും
അത് നനയിക്കുന്നുണ്ട്
ചിലരെ
അവര് ദളിതരാണ്

സവർണ്ണ രാജ്യങ്ങളിൽ
മഴ
അങ്ങനെ പെയ്യാറില്ല,
അവിടെ
മഴ പോലും
സുവർണ്ണ വെയിലാണ്

വെയിലില്ലാത്തപ്പോൾ
നേരവും കാലവും നോക്കി
ചന്ദനം പോലെ
അവിടെ
പ്രസാദമായി
കൊടുക്കുന്നത്
പലപ്പോഴും
മഴ അരച്ച മഞ്ഞാണ്

മഴ
കഴിഞ്ഞാൽ
തൊട്ടടുത്ത
വരേണ്യ വര്ഗ്ഗം
കുടയാണ്

നിറം
കറുത്തിട്ടാകാം
പല വർണ്ണത്തിലുമാകാം
മഴയൊട്ടി ഒലിപ്പിച്ചിട്ടാണ്  നടപ്പ്

എന്നാലും പിടിക്കുന്നവരോട്
ഒരു
പനി  അകലമാണ് സൂക്ഷിക്കാറ്

നില്പ്പിലും ഇരിപ്പിലും നടപ്പിലും
സ്ഥാനം
അവരെക്കാൾ
ഒരു പിടിമുന്നിലെന്നാണ്  വെയ്പ്പ്
അത്  ഒരു പറഞ്ഞു വെയ്പ്പാണ്
മറന്നു പോകാതിരിക്കുവാനാണ്

ചിലപ്പോൾ മഴക്കും മേലേ
കേറി പിടിച്ചു കളയും
മഴയെക്കാൾ ആദ്യം ഉണ്ടായതു
താനാണെന്ന് കേറിപറഞ്ഞുകളയും  

പിടിക്കുന്നവരുടെ
തോളത്തും കയ്യിലും
ഇരിക്കുമ്പോഴും
ഭയപ്പെടുത്തുന്നുണ്ട്
പൂച്ച നഖം പോലെ
മുഖം  കൂർത്ത ചില ജാതി
പഴഞ്ഞൻ കമ്പിഞരമ്പുകൾ

എന്നിട്ടും
പിടിക്കുന്നവന്റെ
തലമാത്രം നനയാതെ
കാത്തു
കാലു മുഴുവൻ നനച്ചു
തോളിൽ കയറി ഇരുപ്പാണ്
കുട
എന്ന സ്ഥാനപ്പേരിൽ

സവർണ്ണർ പണ്ട്
കാര്യസ്ഥനായി
കൊണ്ട് നടന്നത് കൊണ്ട്
മേലാളനായി കാര്യമറിയാതെ
വെറുതെ ഇല്ലാത്ത മഴയ്ക്ക്
ഇപ്പോഴും മറ പിടിച്ചു
കൂടെ നടക്കുകയാണ്
സ്വന്തമായി
നിറം പോലും ഇല്ലാത്ത
നിവർത്തിയാൽ ഉടനെ വളഞ്ഞു
ചരിഞ്ഞു പോകുന്ന
മാനം നോക്കി കുട

Comments

  1. സവർണ്ണർ പണ്ട്
    കാര്യസ്ഥനായി
    കൊണ്ട് നടന്നത് കൊണ്ട്
    മേലാളനായി കാര്യമറിയാതെ
    വെറുതെ ഇല്ലാത്ത മഴയ്ക്ക്
    ഇപ്പോഴും മറ പിടിച്ചു
    കൂടെ നടക്കുകയാണ്
    സ്വന്തമായി
    നിറം പോലും ഇല്ലാത്ത
    നിവർത്തിയാൽ ഉടനെ വളഞ്ഞു
    ചരിഞ്ഞു പോകുന്ന
    മാനം നോക്കി കുട.


    രസകരമായ, ചിന്താത്മകമായ വരികൾ.വളരെ നന്നായിരിക്കുന്നു ഭായ്.



    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി ഈ വായനക്ക് പ്രോത്സാഹനത്തിനു

      Delete
  2. കുടപിടിയ്ക്കട്ടെ
    മഴയൊന്ന് വരുന്നുണ്ട്

    ReplyDelete
    Replies
    1. അജിത്ഭായ് യുടെ പ്രവചനം ഒരു പക്ഷെ ശരി തന്നെ ആയിരിക്കാം എല്ലാം നല്ലതിനാകട്ടെ
      നന്ദി അജിത്ഭായ് വായനക്കും ഈ പ്രോത്സാഹനത്തിനും

      Delete
  3. കുട, സവർണ്ണർ, ദളിതർ - ഇതേ ചുറ്റിപ്പറ്റി ഏതാനും വരികൾ! അതെ, സവർണ്ണർ അങ്ങിനെ ജനിച്ചത് അവരുടെ നന്മ കൊണ്ടല്ല, ദളിതർ അങ്ങിനെ ജനിച്ചത് അവരുടെ തിന്മ കൊണ്ടും അല്ല. മനുഷ്യൻ മനുഷ്യനെ ശത്രുവാക്കുന്ന രീതികൾ! പ്രകൃതി/ദൈവമാഹാത്മ്യം അറിയാത്തവർ - അഥവാ അറിഞ്ഞാലും അറിയില്ലെന്ന് നടിക്കുന്നവർ - ഇവരാണത്രെ - മനുഷ്യരാണത്രെ - വിവേകബുദ്ധിയുള്ള ജീവികൾ!!! കഷ്ടം, കഷ്ടം.

    ReplyDelete
    Replies
    1. ഡോക്ടര നന്ദി വിശദമായ അഭിപ്രായത്തിനു പുതിയ തലമുറ അയിത്തങ്ങൾ വരുന്നു
      ഗുരുദേവ ചരിതം ആണെന്ന് തോന്നുന്നു ഒരു കഥകളിക്കു അരങ്ങു നിഷേധിച്ചിരിക്കുന്നു ഈ 2013 കാലത്തും പിന്നെ പുതിയ പുതിയ ക്ഷേത്രാചാരങ്ങൾ എല്ലാം കാലം നേരെ ആക്കട്ടെ

      Delete
  4. Replies
    1. മഴ സോഷ്യലിസ്റ്റ്‌ ആണ് ഒരർത്ഥത്തിൽ കേരളത്തിൽ എങ്കിലും
      നന്ദി നിധീഷ്

      Delete
  5. മഴ നനയാതിരിക്കാന്‍ കുട...
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടാ ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം നന്ദിയും

      Delete
  6. കടക്കവിത കൊള്ളാം....
    ആശംസകൾ.....

    ReplyDelete
    Replies
    1. വീ കെ വലിയ സന്തോഷം ഈ വായന അഭിപ്രായം പ്രോത്സാഹനം നന്ദിയോടെ

      Delete
  7. Replies
    1. നന്ദി കീയക്കുട്ടി ഈ വരവിനു സന്തോഷത്തിനു

      Delete
  8. അതായിരിക്കും ചില വര്‍ണ്ണമഴകള്‍ ഇടയ്ക്ക് അല്ലെ..
    ആശംസകള്‍ ബൈജു ഭായ്.

    ReplyDelete
    Replies
    1. അതെ അതെ ശരിയായിരിക്കാം എന്തായാലും ഒരു ടെൻഷൻ റിലീവെർ ആണ് മഴ അല്ലെ
      നന്ദി സുഹൃത്തേ ഈ വായനക്കും വരവിനും പ്രോത്സാഹനത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...