Skip to main content

ഒഴിവാക്കേണ്ടി വരുന്ന ചിലത്

സൗന്ദര്യവർദ്ധകവസ്തുക്കൾ
വസ്ത്രം മറച്ചു
നഗ്നത ധരിച്ചു
പുറത്തേക്കിറങ്ങുന്ന ചിലരുണ്ട്
ചില സൗന്ദര്യവർദ്ധകവസ്തുക്കൾ 
സൗന്ദര്യം തൊട്ടുപുരട്ടിയിട്ടുള്ളവ
അവരുടെ ചുണ്ടുകൾ
കനലുപോലെ
തിളങ്ങുന്നുണ്ടാവും
നോക്കുന്നവരുടെ കണ്ണുകളെ
അവ
ഒരു സിഗരറ്റ് പോലെ
വലിച്ചു കൊണ്ട് പോകും
അനുഭൂതിയുടെ പുക പെരുക്കി
കണ്ണുകൾ കത്തികയറുമ്പോൾ 
വെറുതെ കാലടി കൊണ്ട്
ചവിട്ടിഅരച്ചുകളയേണ്ടിവരാറുണ്ട്

കൃത്രിമം
കൃത്രിമ പച്ചിലചായം
തേയ്ച്ചു 
സൌഹൃദ മരങ്ങളിൽ 
ഉണങ്ങി ഇരിക്കുന്ന 
ചില പുഞ്ചിരികളുണ്ട്
കണ്ടാൽ 
ഒന്ന് മിണ്ടുക പോലും ചെയ്യാത്തവ 
ഒരു കാറ്റിന്റെ 
ഔദാര്യത്തിൽ ജീവിക്കുന്നവ 
എന്നിട്ടും
നമ്മളെ 
വെറുമൊരു
കാറ്റായി പരിഗണിക്കുന്നവ
ഓർമ നിറമുള്ള കരിയിലയായ്
അവഗണിക്കേണ്ടിവരുമ്പോൾ
പരിഭവം ഉള്ളിൽ തോന്നാറുണ്ട്

കള്ളനോട്ടം
ആദ്യനോട്ടത്തിൽ  സത്യമെന്ന്
ബോധ്യപ്പെടുമെങ്കിലും
പലനോട്ടം ഒരുമിച്ചു കിട്ടുമ്പോൾ
തിരിച്ചറിയാതെ അതിൽ
തിരുകി വെയ്ക്കുന്നുണ്ട്
ധാരാളം കള്ളനോട്ടങ്ങൾ

വ്യാജനോട്ടുകൾ പോലെ
സൂക്ഷ്മ ദൃഷ്ടിയിൽ മാത്രം
അവസാനം
കണ്ടുപിടിക്കപ്പെടുന്നവ
അപ്പോഴേക്കും
രക്ഷപെടാനാകാതെ
തിരിച്ചിറങ്ങാൻ കഴിയാത്തവിധം
പലരും
അകപ്പെട്ടുപോകാറുണ്ട്


ചോർച്ച
കാറുംകോളും ഒന്നുമില്ലാത്ത മുറിയിൽ
ശരീരം ചേർത്തടച്ചു കുറ്റിയിട്ടു
ഒരു ചോർച്ചയും ഇല്ലാതെ
ചേർന്ന് കിടക്കുമ്പോൾ
ഒരു മഴയും പെയ്യാതെ തന്നെ
നനഞ്ഞു കുതിരാറുണ്ട്
ശരീരവും മനസ്സും 

Comments

  1. Athe, ellaam puram poochu [ pooshu :) ]
    Aaashamsakal.

    ReplyDelete
    Replies
    1. അതെ കുറെ ഏറെ ഇപ്പൊ അങ്ങിനെ തന്നെ ആയിരിക്കുന്നു
      നന്ദി ഡോക്ടര വായനക്കും അഭിപ്രായത്തിനും

      Delete
  2. സാധാരണയായി ബ്ലോഗുകളിൽ കാണാറുള്ള സ്റ്റീരിയോടൈപ്പ് കവിതകളിൽ നിന്ന് ഏറെ വ്യത്യസ്ഥം. പുതുമയുള്ള ഭാവലോകം, പുതുമയുള്ള ബിംബകൽപ്പനകൾ, കവിതകളെ കൂടുതൽ നന്നായി വായിക്കുന്ന ഒരു വായനാസമൂഹത്തിന്റെ ശ്രദ്ധ ആവശ്യപ്പെടുന്ന കവിത......

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ സന്തോഷം ഇത്തരം പോസിറ്റീവ് എനർജി പകര്ന്നു തരുന്ന അഭിപ്രായങ്ങൾക്ക് തീര്ച്ചയായും കൂടുതൽ ചിന്തിക്കുവാനും എഴുതുവാനും ഇത്തരം വാക്കുകൾക്കുള്ള ഊര്ജം അപാരമാണ്
      വളരെ സന്തോഷത്തോടെ നന്ദി അറിയിക്കട്ടെ

      Delete

  3. ചിന്തിപ്പിക്കുന്ന നല്ല കവിതകള്‍.

    ReplyDelete
    Replies
    1. ജോസെലെട്റ്റ് ഈ വരവ് പരിചയപ്പെടൽ സന്തോഷമുണ്ട് ഒപ്പം വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  4. തീര്‍ച്ചയായും. പ്രദീപ്‌ മാഷ്‌ പറഞ്ഞതു പോലെ വായനയും ചര്‍ച്ചയും ആവശ്യപ്പെടുന്ന കവിതകള്‍.
    നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. റാംജിഭായ് വളരെ സന്തോഷം ഈ അഭിപ്രായം കാണുമ്പോൾ ഈ കയ്യൊപ്പ് ഇവിടെ കാണുമ്പോൾ
      നന്ദിയും അറിയിക്കട്ടെ

      Delete
  5. ലളിതമായ വരികൾ.. അർഥമുള്ള ചിന്തനിയമായ കവിത. എല്ലാം ഇഷ്റ്റമായി.. വായിക്കേണ്ടവയും ഓർമ്മിക്കേണ്ടവയും.. ആശംസകൾ

    ReplyDelete
    Replies
    1. ബഷീര് ഭായ് വളരെ സന്തോഷം വായനക്ക് ഈ പ്രോത്സാഹനത്തിനു
      നന്ദിയോടെ

      Delete
  6. ആശംസകൾ.. നല്ല വരികൾ ഓരോന്നും..

    ReplyDelete
    Replies
    1. ജെഫു ഈ പരിചയപ്പെടൽ ഈ വായന അഭിപ്രായം പ്രോത്സാഹനം വളരെ സന്തോഷം സ്നേഹത്തോടെ നന്ദിയും

      Delete
  7. ഇവയെല്ലാം ഒഴിവാക്കേണ്ടത് തന്നെയെന്ന് അറിയാത്ത ആരും ഉണ്ടാവില്ലെന്ന് തീർച്ച. തലകുലുക്കി സമ്മതിക്കാത്തവരെ കാണാൻ കിട്ടുമെന്നും തോന്നുന്നില്ല...എന്നാൽ ഉള്ളിന്റെ ഉള്ളിൽ ഇതെല്ലാം കൊതിയോടെ ആർത്തിയോടെ "വേണം വേണം " എന്ന് അലമുറയിടുന്നു...

    ReplyDelete
    Replies
    1. തീര്ച്ചയായും അവ നമ്മളെ വല്ലാതെ ആകര്ഷിക്കുന്നവയാണ് ഒഴിവാക്കുവാൻ കഴിയാത്തതും
      നന്ദി ശരത് ഈ വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  8. എല്ലാം ഒന്നിനൊന്ന് മെച്ചമായവയാണ്.
    വായിക്കുംതോറും തിളക്കമേറി വരുന്ന വരികള്‍!
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ ഈ അനുഗ്രഹം പ്രോത്സാഹനം വളരെ സന്തോഷം നന്ദി സ്നേഹപൂർവ്വം

      Delete
  9. എല്ലാം നമ്മള്‍ തന്നെ.
    വേറാരുമല്ല

    ReplyDelete
    Replies
    1. അജിത്ഭായ് അതെ നമ്മൾ നമ്മൾ മാത്രം അതും നമുക്ക് വേണ്ടി
      വളരെ നന്ദി അജിത്ഭായ് യുടെ ഓരോ അഭിപ്രായവും വായനയും പ്രോത്സാഹനവും എഴുത്തിനു ശക്തിയാണ് സ്നേഹത്തോടെ

      Delete
  10. നമ്മളാകാൻ ഇത്തരം ചില ജാടകൾ ഇന്ന് ആവശ്യപ്പെടുന്നുണ്ടാകാം....

    ReplyDelete
    Replies
    1. അതെ ഒഴിച്ചുകൂടാൻ പറ്റാത്തവ എന്നുള്ള അവസ്ഥയിലേക്ക് പലതും കടന്നു വരുന്നു നമ്മുടെ അത് ആവശ്യവും തന്നെ
      നന്ദി വി കെ ഈ വായനക്ക് അഭിപ്രായത്തിനു വളരെ സന്തോഷത്തോടെ സ്നേഹത്തോടെ

      Delete
  11. Replies
    1. വളരെ നന്ദി കീയ സന്തോഷത്തോടെ

      Delete
  12. ശില്പ ചാരുതയുളള കവിതകള്...നന്നായി...ആശംസകള്

    ReplyDelete
    Replies
    1. അനുരാജ് ഈ ഓരോ കയ്യൊപ്പിനും വളരെ നന്ദി സ്നേഹപൂർവ്വം

      Delete
  13. :)
    എല്ലം ഒരു നുള്ള് നോവ് പൊലെ

    ReplyDelete
    Replies
    1. നിധീഷ് വളരെ നന്ദി ഓരോ അഭിപ്രായത്തിനും വായനക്കും പ്രോത്സാഹനത്തിനു മാർഗനിർദ്ധേശങ്ങൾക്ക്

      Delete
  14. നാലും ഗംഭീരം തന്നെ ഭായ്. എന്നാലും 'കൃത്രിമ'വും, 'കള്ളനോട്ട'വും ഏറെ ഇഷ്ടമായി.



    ശുഭാശംസകൾ........

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം ഈ പ്രത്യേക പരാമർശത്തിന് വായനക്കും എന്നും കവിതയ്ക്ക് തരുന്ന പ്രോത്സാഹനത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...